Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു ഭൂമിക്ക് നാല് വായ്പകള്‍; വായ്പകളുടെ മറവില്‍ 200കോടി കള്ളപ്പണം; കരുവന്നൂര്‍ വായ്പാത്തട്ടിപ്പ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

300 കോടിയിലേറെ വായ്പ നല്കിയതായി രേഖകളുണ്ട്. എന്നാല്‍ ഇത്രയും തുക ബാങ്കില്‍ നിന്ന് പോയിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്പാ രേഖകളുണ്ടാക്കിയതാകാമെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ ഡി പരിശോധന നടത്തുന്നത്. ബാങ്കിന്റെ മൊത്ത നിക്ഷേപം 452 കോടിയാണെന്നാണ് കണക്കുകള്‍. വ്യാജ ഇടപാടുകള്‍ ഒഴിവാക്കിയാല്‍ 320 കോടി നിലവില്‍ ബാങ്കിന്റെ ആസ്തിയായുണ്ട് എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഏതാണ്ട് 200 കോടി രൂപയ്‌ക്കടുത്ത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്പാ രേഖകളുണ്ടാക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്.

Janmabhumi Online by Janmabhumi Online
Jul 22, 2021, 10:43 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി).  വ്യാജ വായ്പകളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.  ഇ ഡി ഉദ്യോഗസ്ഥര്‍ കേസിലെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും തുടരന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വായ്പാത്തട്ടിപ്പ് വഴി 130 കോടിയിലേറെ രൂപ ബാങ്കിന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജ വായ്പകള്‍ക്ക് പുറമേ സ്വര്‍ണപ്പണയ വായ്പകളിലും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പിലും റബ്‌കോയുമായുള്ള ഇടപാടിലും കോടികളുടെ വെട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.  

300 കോടിയിലേറെ വായ്പ നല്കിയതായി രേഖകളുണ്ട്. എന്നാല്‍ ഇത്രയും തുക ബാങ്കില്‍ നിന്ന് പോയിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്പാ രേഖകളുണ്ടാക്കിയതാകാമെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ ഡി പരിശോധന നടത്തുന്നത്. ബാങ്കിന്റെ മൊത്ത നിക്ഷേപം 452 കോടിയാണെന്നാണ് കണക്കുകള്‍. വ്യാജ ഇടപാടുകള്‍ ഒഴിവാക്കിയാല്‍ 320 കോടി നിലവില്‍ ബാങ്കിന്റെ ആസ്തിയായുണ്ട് എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഏതാണ്ട് 200 കോടി രൂപയ്‌ക്കടുത്ത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്പാ രേഖകളുണ്ടാക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്.  

ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച സൂചനകള്‍ നല്കുന്നുണ്ട്. സഹകരണ നിയമത്തിലെ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് വായ്പകള്‍ അനുവദിച്ചിരിക്കുന്നത്. ഈടായി പണയപ്പെടുത്തിയെന്ന് രേഖകളില്‍ കാണിച്ചിട്ടുള്ള പല ഭൂമികളും ഇതിനിടയില്‍ വില്പന നടത്തിയിട്ടുണ്ട്.  

വായ്പയ്‌ക്കായി സബ്-രജിസ്ട്രാര്‍ ഓഫീസ് വഴി ബാങ്കിന് പണയപ്പെടുത്തിയിട്ടുള്ള ഭൂമികള്‍ വില്‍ക്കാന്‍ കഴിയില്ല. അതിനര്‍ഥം പണയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് വായ്പ അനുവദിച്ചിട്ടുള്ളത് എന്നാണ്. മാത്രമല്ല ഒരേ ഭൂമിയുടെ പേരില്‍ മൂന്നും നാലും വായ്പകള്‍ വരെ നല്കിയിട്ടുമുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഇക്കാരണങ്ങള്‍ കൊണ്ടാണ് സംശയമുയരുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് നിക്ഷേപകര്‍ പരാതി നല്കിയിട്ടുമുണ്ട്.

Tags: Amith shaKaruvannur Bank
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേയ്‌ക്ക് കടക്കാനെത്തി 742 ബംഗ്ലാദേശികൾ ; ഓപ്പറേഷൻ പുഷ്-ബാക്ക് പ്രകാരം വിരട്ടിയോടിച്ച് സൈന്യം

India

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണം

India

തിരിച്ചടിയ്‌ക്ക് ഒരുങ്ങിക്കോളൂ ; സൈന്യത്തിന് നിർദേശം നൽകി കേന്ദ്രസർക്കാർ ; പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും

India

തിരിച്ചടി തുടങ്ങി : ഓപ്പറേഷൻ ടിക്ക ആരംഭിച്ച് ഇന്ത്യൻ സൈന്യം

India

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിര്‍ഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’യുടെ പൂജ നടന്നു

മാർക്കോയ്‌ക്ക് പിന്നാലെ കാട്ടാളനിലും ഞെട്ടിക്കാൻ തയ്യാറെടുത്ത് ജഗദീഷും സിദ്ധിഖും!  

പ്രസവശാസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ മരണം: തിരുവല്ലയിലെ ആശുപത്രിക്ക് എതിരെ പോലീസ് കേസെടുത്തു

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിനുള്ള ഫീല്‍ഡ് സര്‍വേ ആരംഭിക്കുന്നു, തുടക്കം മണിമല വില്ലേജില്‍

കപ്പലിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാനായില്ല,പ്രതികൂല സാഹചര്യം മൂലം തീ അണയ്‌ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തി, രാവിലെ പുനരാരംഭിക്കും

സഹകരണ പെന്‍ഷന്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും സിറ്റിംഗ് നടത്തും

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

ചരക്ക് കപ്പലില്‍ തീ ആളിപ്പടരുന്നു, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നു, കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, 4 ജീവനക്കാരെ കാണാതായി

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies