Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സപ്ലൈകോയില്‍ വന്‍ വെട്ടിപ്പ്; കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ റേഷനരി

ഉല്‍പ്പന്നങ്ങള്‍ ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക് തിരികെ കയറ്റി അയയ്‌ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് വീണ്ടും വിതരണത്തിന് നല്‍കി വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 21, 2021, 10:55 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: റേഷന്‍ അരി കരിഞ്ചന്തയിലേക്ക് കടത്തുന്നത് കണ്ടുപിടിച്ചിട്ടും നടപടി എടുക്കാനാകാതെ സപ്ലൈകോ വിജിലന്‍സ് വിഭാഗം. കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്നെങ്കിലും ഉദ്യോഗസ്ഥ ഭരണനേതൃത്വങ്ങള്‍ തമ്മിലെ കൂട്ടുകെട്ടില്‍ അന്വേഷണവും ശിക്ഷയും പാതി വഴിയില്‍ നിലയ്‌ക്കുന്നു.

ഉല്‍പ്പന്നങ്ങള്‍  ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക്  തിരികെ കയറ്റി അയയ്‌ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് വീണ്ടും വിതരണത്തിന് നല്‍കി വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത്.  

ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്നതോടെ  റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സപ്ലൈകോയ്‌ക്ക് സ്വന്തമായി ഗോഡൗണുകള്‍ വേണമെന്നാണ്. എന്നാല്‍ എഫ്‌സിഐയില്‍ നിന്നും സപ്ലൈകോ ഏറ്റെടുക്കുന്ന സാധനങ്ങള്‍ ഇപ്പോഴും  സൂക്ഷിക്കുന്നത് സ്വകാര്യ ഗോഡൗണുകളില്‍. ഈ സ്വകാര്യ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ്  വെട്ടിപ്പ് പൊടിപൊടിക്കുന്നത്. റേഷന്‍കടകളിലേക്ക്  വാതില്‍പ്പടി പ്രകാരം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഇപ്പോഴും സ്വകാര്യ ഗോഡൗണുകാരാണ്. സപ്ലൈകോ ജീവനക്കാര്‍ വിട്ടു നില്‍ക്കുന്നതിനാല്‍  അളവില്‍ നല്ല കുറവുണ്ടാറാകുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.

ഗോഡൗണുകളില്‍ ഉതിര്‍ന്ന് വീഴുന്ന ഉപയോഗശൂന്യമായ ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് കുത്തിക്കെട്ടി റേഷന്‍ കടകളില്‍ എത്തിച്ച് വിറ്റഴിപ്പിക്കുന്നു. സപ്ലൈകോയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ്  ഈ വില്‍പ്പന.  റേഷന്‍ വ്യാപാരികള്‍ പ്രതികരിച്ചാല്‍ പിഴ വേറെ നല്‍കേണ്ടി വരും. പകരം ഇവര്‍ക്ക് നല്‍കേണ്ട അരി ഗോഡൗണില്‍ നിന്ന് കരിഞ്ചന്തയില്‍ വിറ്റ് പണം വാരും. 15 രൂപയ്‌ക്കുള്ള റേഷന്‍ അരി 30 രൂപയ്‌ക്കാണ്  കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.  

ഒരു ലോഡില്‍ 206 ചാക്ക് ഭക്ഷ്യ ധാന്യമാണ് എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് എത്തിക്കുന്നത്. ആറു ചാക്ക് ധാന്യം ചാക്കിന്റെ തൂക്കത്തിന് പകരമാണ് നല്‍കുന്നത്. ഈ ആറ് ചാക്ക് ധാന്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗജന്യ അരി കൂടി നല്‍കി തുടങ്ങിയതോടെ വന്‍ കൊള്ളയാണ് നടന്നു വരുന്നത്.

 സപ്ലൈ ഓഫീസര്‍മാരാണ്  ഗോഡൗണുകളിലെ ഉല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പുകാര്‍. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഗോഡൗണുകളില്‍ നിന്ന് മോശം അരി വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിജിലന്‍സ് വിഭാഗം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് ഗോഡൗണുകളില്‍ നിന്നായി പത്ത് ടണ്‍ഭക്ഷ്യ ധാന്യങ്ങള്‍ കടത്തി വില്‍പ്പന നടത്തിയതായി കണ്ടെത്തി. വലിയതുറയിലെ ഗോഡൗണില്‍ നിന്ന് മാത്രം  പത്തൊമ്പത് ലക്ഷത്തിന്റെ ഭക്ഷ്യ ധാന്യങ്ങള്‍ വിറ്റ് പണം വാരി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് വിഭാഗം വ്യക്തമായ റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് മന്ത്രിക്ക് നല്‍കി. എന്നാല്‍ നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകക്ഷിയിലെ രണ്ട് പ്രബല യൂണിയനുകളാണ് സിവില്‍ സപ്ലൈസിനെ നയിക്കുന്നത്. ഭൂരിപക്ഷം ജീവനക്കാരും ഈ യൂണിയനില്‍ പെട്ടതും. അതിനാല്‍ സിവില്‍ സപ്ലൈസിലെ പരിശോധനയുടെ നടപടികള്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: rationSupplycoറേഷന്‍ കടകരിഞ്ചന്ത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

Agriculture

നെല്ലു സംഭരണം: മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു, സപ്ലൈകോ ചെയര്‍മാന്‍ പാടശേഖരം സന്ദര്‍ശിക്കും

Kerala

അശ്വതി ശ്രീനിവാസ് സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റു

Kerala

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി

Kerala

കുടിശ്ശിക നല്‍കാന്‍ ധാരണ, റേഷന്‍ വാതില്‍പ്പടി വിതരണ കരാറുകാരുടെ സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

സ്‌കൂളുകളില്‍ ത്രിഭാഷാ നയം നടപ്പാക്കല്‍: ഭേദഗതി ഉത്തരവുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ റദ്ദാക്കി. വിഷയം പഠിക്കാന്‍ സമിതി

വില 940 കോടി രൂപ; ബ്രിട്ടന്റെ എഫ് 35ബി സ്റ്റെല്‍ത് യുദ്ധജെറ്റ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടിപോലെ തിരുവനന്തപുരത്ത് കിടക്കുന്നത് ഗൂഢനീക്കമോ?

വാര്‍ത്താ അവതാരക സ്വേഛ വോട്ടാര്‍ക്കറുടെ ആത്മഹത്യ: മാതാപിതാക്കളുടെ പരാതിയില്‍ സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies