Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് ക്ലിക്ക് ചൈനയില്‍ നിന്നും പണം വാങ്ങി; ഇന്ത്യയെയും മോദിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ടൂള്‍കിറ്റ് ഉണ്ടാക്കി: ബിജെപി വക്താവ് സമ്പിത് പത്ര

ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചൈനയില്‍ നിന്നും പണം വാങ്ങിയതായി ബിജെപി വക്താവ് സമ്പിത് പത്ര. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമ്പിത് പത്ര ആരോപിച്ചു. 'ഇന്ത്യയില്‍ അസ്വാരസ്യം വിതയ്‌ക്കാനുള്ള ഗൂഢ അജണ്ട ന്യൂസ് ക്ലിക്കിനുണ്ടായിരുന്നു. അതിന് പിന്നീല്‍ ഒരു വിദേശശക്തിയുടെ കരങ്ങളുണ്ട്. അത് ചൈനയാണ്. ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്,' സമ്പിത് പത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:43 am IST
in India

ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചൈനയില്‍ നിന്നും പണം വാങ്ങിയതായി ബിജെപി വക്താവ് സമ്പിത് പത്ര. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമ്പിത് പത്ര ആരോപിച്ചു.

‘ഇന്ത്യയില്‍ അസ്വാരസ്യം വിതയ്‌ക്കാനുള്ള ഗൂഢ അജണ്ട ന്യൂസ് ക്ലിക്കിനുണ്ടായിരുന്നു. അതിന് പിന്നീല്‍ ഒരു വിദേശശക്തിയുടെ കരങ്ങളുണ്ട്. അത് ചൈനയാണ്.  ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്,’ സമ്പിത് പത്ര പറഞ്ഞു.

‘ഇപ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ ന്യൂസ് ക്ലിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. മാധ്യമത്തിന്റെ കുപ്പായമണിഞ്ഞ് ചില പ്രതിപക്ഷപാര്‍ട്ടികളുടെ അന്താരാഷ്‌ട്ര നേതാക്കളുമായി ചേര്‍ന്ന് രാജ്യത്ത് അസ്വസ്ഥത വിതയ്‌ക്കുകയാണ് ന്യൂസ് ക്ലിക്കിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ആഭ്യന്തരകലാപമുണ്ടാക്കുക എന്ന ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്’ – സമ്പിത് പത്ര പറഞ്ഞു.

രണ്ട് വിദേശക്കമ്പനികളാണ് ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപിച്ചത്. ഏകദേശം 9.59 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയുടെ യഥാര്‍ത്ഥ ഓഹരിവില പത്ത് രൂപയായിരുന്നുവെങ്കിലും പിന്നീട് ആ വില പതിന്മടങ്ങ് പെരുപ്പിച്ച് കാണിച്ച് വിദേശ നിക്ഷേപത്തിനുള്ള മികച്ച അവസരമെന്ന നിലയില്‍ ന്യൂസ് ക്ലിക്കിനെ അവതരിപ്പിക്കുകയായിരുന്നു. മറ്റ് ചില വെബ്‌സൈറ്റുകളില്‍ നിന്നും ന്യൂസ് ക്ലിക്കിന് പണം ലഭിച്ചിരുന്നു.

‘ഗൗതം നവ്‌ലാഖ, ബപ്പ ആദിത്യ സിന്‍ഹ, ജോസഫ് രാജ് എന്നിവര്‍ക്ക് ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ന്യൂസ് ക്ലിക്ക്  പണം നല്‍കിയിരുന്നു. പ്രധാനമായും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക, മോദിയെ അപമാനിക്കുക എന്നിവയായിരുന്നു പണം നല്‍കിയതിന് പിന്നിലെ ലക്ഷ്യങ്ങള്‍. എല്‍ഗര്‍ പരിഷത്ത് കേസില്‍ പ്രതിയായ നവ്‌ലാഖയ്‌ക്ക് ന്യൂസ് ക്ലിക്ക് 21 ലക്ഷം നല്‍കി. ബപ്പ ആദിത്യ സിന്‍ഹയ്‌ക്ക് 52 ലക്ഷവും രാജിന് വലിയൊരു തുകയും നല്‍കി. ന്യൂസ് ക്ലിക്കിന്റെ ഓഹരിയുടമ കൂടിയായ സിന്‍ഹ സിപി ഐയുടെ ഐടി ഉദ്യോഗസ്ഥനാണ്. ‘- അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പണം നല്‍കിയത് ചൈനയാണെന്നത് വലിയ പ്രശ്‌നമാണ്. മാത്രവുമല്ല, ചൈനയില്‍ നിന്നെത്തിയ പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നത് അതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ്- സമ്പിത് പത്ര പറഞ്ഞു.

ന്യൂസ് ക്ലിക്കിന് 2018നും 2021നും ഇടയ്‌ക്ക് വിദേശത്ത് നിന്നും ലഭിച്ച 38 കോടി രൂപ നല്‍കിയത് നെവില്ലെ റോയ് സിംഘം എന്ന വ്യക്തിയാണ്. ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. സേവനങ്ങള്‍ നല്‍കിയെന്നതിന്റെ പേരിലാണ് ഇത്രയും തുക ന്യൂസ് ക്ലിക്കിന് നല്‍കിയിരിക്കുന്നത്. ദല്‍ഹിയിലെ സെയ്തുലജബ് പ്രദേശത്തെ ന്യൂസ് ക്ലിക്ക് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെയും പ്രഞ്ജാളിന്റെയും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

Tags: ബപ്പ ആദിത്യ സിന്‍ഹജോസഫ് രാജ്Defame IndiachinaDefame Modiഅന്താരാഷ്ട്രഅന്താരാഷ്ട്ര ടൂള്‍കിറ്റ്ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗൗതം നവ്‌ലാഖന്യൂസ് ക്ലിക്ക്നെവില്ലെ റോയ് സിംഘംനാണക്കേട്ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.