Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരേയൊരു മാനുവല്‍; കേരളത്തിന്റെ ഒരേയൊരു ഒളിമ്പിക് മെഡല്‍ ജേതാവ്

പാക്കിസ്ഥാനെതിരെയായിരുന്നു സെമിഫൈനല്‍ പോരാട്ടം. ഏവരും ജയമുറപ്പിച്ച മത്സരം. പക്ഷെ, ഇസ്രയേലി അത്ലറ്റുകള്‍ക്കു നേരെയുള്ള ഭീകരാക്രമണം കാര്യങ്ങള്‍ മാറ്റിമറിച്ചു. ഇസ്രയേല്‍ ടീം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് 50 മീറ്റര്‍ അകലെ മാത്രമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം താമസിച്ചിരുന്നത്. ആ ആക്രമണം ടീമിന്റെ മനോനില തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
in Varadyam

അതിര്‍ത്തി കാക്കുന്ന സൈനികന്റെ ജാഗ്രതയോടെ മൈതാനത്തിന് ഓരത്തെ പോസ്റ്റില്‍ അയാള്‍ കാവല്‍ നിന്നു. തനിക്കു നേരെ മൂളിപ്പാഞ്ഞു വരുന്ന പന്തുകള്‍ ശരീരം കൊണ്ടും കൈകള്‍ കൊണ്ടും കാലുകൊണ്ടുമെല്ലാം അയാള്‍ തടുത്തിട്ടു. ആ ജാഗ്രത 1972ലെ മ്യൂണിക്ക് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് സമ്മാനിച്ചത് വെങ്കലം. ഗോള്‍പോസ്റ്റിനു മുന്നിലെ ജാഗ്രതയുടെ പേരാണ് മാനുവല്‍ ഫ്രെഡറിക്. കേരളത്തിന്റെ ഒരേയൊരു ഒളിമ്പിക് മെഡല്‍ ജേതാവ്. ഇന്ത്യന്‍ ഹോക്കി കണ്ട ഇതിഹാസ ഗോള്‍കീപ്പര്‍. മ്യൂണിക്കിലെ ഒരു സായാഹ്നം ഇസ്രയേലി അത്ലറ്റുകള്‍ക്കു നേരെയള്ള പാലസ്തീന്‍ ഭീകരരുടെ അഴിഞ്ഞാട്ടത്തിനു വേദിയായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ, ഈ വെങ്കലപ്രഭ തങ്കത്തിളക്കമായേനെയെന്ന് ഒരു നെടുവീര്‍പ്പോടെ ഇപ്പോഴും ഓര്‍ക്കുന്നു കേരളം ജന്മം നല്‍കിയ ഈ മഹാനായ താരം.

കണ്ണൂരിലെ സെന്റ് മൈക്കിള്‍സ് മൈതാനത്തു തുടങ്ങി മ്യൂണിക്കനപ്പുറവും വളര്‍ന്ന മാനുവലിന്റെ ഒളിമ്പിക്സ് മെഡല്‍ ഓര്‍മകള്‍ക്ക് ഇപ്പോഴും പച്ചപ്പുല്‍മെതാനത്തിന്റെ പകിട്ട്. പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് ബിയില്‍ പന്തു തട്ടാനിറങ്ങിയ ഇന്ത്യ, ഒരു കളി പോലും തോല്‍ക്കാതെ ഒന്നാമന്മാരായാണ് സെമിയിലേക്ക് മുന്നേറിയത്. നെതര്‍ലന്‍ഡ്സും ഓസ്ട്രേലിയയും ബ്രിട്ടനുമെല്ലാമായിരുന്നു എതിരാളികള്‍. നെതര്‍ലന്‍ഡ്സിനോട് സമനില (1-1) പിടിച്ച് തുടങ്ങിയ ഇന്ത്യ, ബ്രിട്ടനെയും (5-0), ഓസ്ട്രേലിയയെയും (3-1) തകര്‍ത്തു. പോളണ്ടിനോട് (2-2) സമനിലയില്‍ കുരുങ്ങിയെങ്കിലും കെനിയയെയും (3-2), മെക്സിക്കോയെയും (8-0), ന്യൂസിലന്‍ഡിനെയും (3-2) മറികടന്ന് അനായാസം മുന്നേറി.

ഈ മുന്നേറ്റത്തില്‍ മാനുവലിന്റെ പങ്ക് നിര്‍ണായകം. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അന്നത്തെ ഹോക്കിയിലെ മികച്ച ടീമുകളെ തോല്‍പ്പിച്ചും മികച്ച താരങ്ങളെ പിടിച്ചുനിര്‍ത്തിയുമാണ് മുന്നേറിയത്. നെതര്‍ലന്‍ഡ്സിന്റെ ടൈസ് ക്രൂസ്, ഓസ്ട്രേലിയയുടെ റിക് ചാള്‍സ്‌വര്‍ത്ത് തുടങ്ങിയവരടക്കമുള്ളവരായിരുന്നു എതിരാളികളെന്ന് മാനുവല്‍ ഓര്‍ക്കുന്നു. പെനല്‍റ്റി കോര്‍ണറുകള്‍ തടഞ്ഞിട്ടതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവയ്‌ക്കുന്നു. പോസ്റ്റിനു മുന്നിലെ മാനുവലിന്റെ മികവാണ് മുന്‍നിര ടീമുകള്‍ക്കെതിരെയുള്ള പല മത്സരങ്ങളിലും ഇന്ത്യയെ തുണച്ചത്.

ഭയം കൊഴിച്ച സ്വര്‍ണം

പാക്കിസ്ഥാനെതിരെയായിരുന്നു സെമിഫൈനല്‍ പോരാട്ടം. ഏവരും ജയമുറപ്പിച്ച മത്സരം. പക്ഷെ, ഇസ്രയേലി അത്ലറ്റുകള്‍ക്കു നേരെയുള്ള ഭീകരാക്രമണം കാര്യങ്ങള്‍ മാറ്റിമറിച്ചു. ഇസ്രയേല്‍ ടീം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് 50 മീറ്റര്‍ അകലെ മാത്രമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം താമസിച്ചിരുന്നത്. ആ ആക്രമണം ടീമിന്റെ മനോനില തകര്‍ത്തു.

മാനുവലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഭീകരാക്രമണത്തില്‍ നിന്നുടലെടുത്ത ഭയമാണ് മ്യൂണിച്ചില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം നഷ്ടമാക്കിയത്. ടീമാകെ സമ്മര്‍ദത്തിലായി. സെമിക്ക് മൂന്നു ദിവസം മുന്‍പായിരുന്നു ആക്രമണം. അതുകൊണ്ട് മത്സരത്തിന് തലേദിവസമടക്കം ടീം പരിശീലനത്തിനിറങ്ങിയില്ല. പലരും എങ്ങനെയെങ്കിലും കളി കഴിഞ്ഞാല്‍ മതിയെന്ന അവസ്ഥയിലുമായി, മാനുവല്‍ ഓര്‍ക്കുന്നു. സെമിയില്‍ പാക്കിസ്ഥാനോട് 2-0ന് തോറ്റ് പുറത്തായി. കളിയില്‍ ഒരു പെനല്‍റ്റി കോര്‍ണര്‍ തടുത്തിട്ടെങ്കിലും ബാറില്‍ തട്ടി പോസറ്റില്‍ കയറിയത് നിരാശയായി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഹോളണ്ടിനെ 2-1ന് തോല്‍പ്പിച്ച് വെങ്കലം കഴുത്തിലണിഞ്ഞപ്പോള്‍ മാനുവല്‍ മലയാളിയായ ഒരേയൊരു ഒളിമ്പിക് മെഡലിസ്റ്റായി.

മുന്‍നിരക്കാരുടെ ടീം

ധ്യാന്‍ചന്റിന്റെ മകന്‍ അശോക് കുമാര്‍ അടക്കം രാജ്യത്തെ മുന്‍നിര താരങ്ങളാല്‍ സമ്പന്നമായിരുന്നു അന്നത്തെ ടീം. ബി.പി. ഗോവിന്ദ, വി.ജെ. ഫിലിപ്സ്, അജിത് പാല്‍ സിങ്, ഹര്‍ചരണ്‍ സിങ്, ഹര്‍ബീന്ദര്‍ സിങ്, ഹാര്‍മിക് സിങ്, കുല്‍വന്ത് സിങ് അടക്കം ടീമിന്റെ ഭാഗമായിരുന്നു. കെ.ഡി.സി. ബാബുവായിരുന്നു ടീം മാനേജര്‍. അടുത്തിടെ അന്തരിച്ച ഒളിമ്പ്യന്‍ കേശവ് ദത്ത് ആയിരുന്നു ടീം മാനേജര്‍.

ടോക്കിയോയില്‍ സാധ്യത

ഇത്തവണ ടോക്കിയോയില്‍ ഇന്ത്യക്ക് മെഡല്‍ സാധ്യതയുണ്ടെന്ന് മാനുവല്‍ വിലയിരുത്തുന്നു. താരതമ്യേന മികച്ച ടീമിനെയാണ് അണിനിരത്തുന്നത്. എന്നാല്‍, ചില ഒഴിവാക്കലുകള്‍ ഞെട്ടിച്ചു. മുന്നേറ്റനിരക്കാരായ എസ്.വി. സുനില്‍, ആകാശ്ദീപ് സിങ്, രമണ്‍ദീപ് സിങ് ത്രയത്തെ ഒഴിവാക്കിയ തീരുമാനം അംഗീകരിക്കാനാകില്ല. രാജ്യത്തെ മികച്ച മുന്നേറ്റനിരക്കാരാണിവര്‍. ഗോളടിക്കാന്‍ മിടുക്കനാണ് സുനില്‍. ബുദ്ധികൊണ്ട് കളിക്കുന്നയാളാണ് ആകാശ്. രമണ്‍ദീപ് ആകട്ടെ അപകടകാരിയായ മുന്നേറ്റനിരക്കാരനെന്ന വിശേഷണത്തിന് അര്‍ഹന്‍.

യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് ഇവരെ ഒഴിവാക്കിയതെന്നാണ് വാദം. എന്നാല്‍, ഒളിമ്പിക്സ് പോലുള്ള വേദിയില്‍ ഇവരെ പോലെ പരിചയസമ്പന്നര്‍ കൂടി വേണമായിരുന്നു. എങ്കില്‍ ടീമിന്റെ സാധ്യതകള്‍ കൂടുതല്‍ മികച്ചതായേനെ.

ശ്രീജേഷ് മികച്ചവന്‍

രാജ്യത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് പി.ആര്‍. ശ്രീജേഷ്. ഒന്നാം നമ്പര്‍ ഗോളിയായ ശ്രീജേഷിന് ടീമിനെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടെന്നും മാനുവല്‍ വിലയിരുത്തുന്നു. ഗോള്‍കീപ്പര്‍മാരാണ് ഹോക്കിയിലെ വിധി നിര്‍ണയിക്കുന്നത്. നല്ല ഗോള്‍കീപ്പറുള്ള ടീമുകള്‍ക്ക് മുന്നേറാം. വളരെ നാളത്തെ മത്സരപരിചയം ശ്രീജേഷിനെ മികച്ച ഗോള്‍കീപ്പറാക്കി. അദ്ദേഹത്തിന്റെ മികവു കൂടിയാണ് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണയാകമാകുക.

സി.എസ്. അനില്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.