Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലയ്‌ക്ക് 2 ലക്ഷം വിലയിട്ട ഹെവേ കൊള്ളക്കാരന്‍ കാലിയയെ ഏറ്റുമുട്ടലില്‍ വധിച്ച് യുപി പൊലീസ്; അമ്മയുടെയും മകളുടെയും കൂട്ടബലാത്സംഗക്കേസിലും പ്രതി

യുപി പൊലീസ് തലയ്‌ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ ഉത്തര്‍പ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നോയ്ഡ പ്രത്യേകദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കാലിയ വെടിയേറ്റ് മരിച്ചത്. 2016ല്‍ അമ്മയേയും മകളേയും കൂട്ടബലാത്സംഗം ചെയ്ത കുപ്രസിദ്ധ ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗക്കേസിലും പ്രതിയെന്ന് സിബി ഐ കരുതുന്ന കൊടും കുറ്റവാളിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 03:18 pm IST
in India

 നോയ്ഡ: യുപി പൊലീസ് തലയ്‌ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ ഉത്തര്‍പ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നോയ്ഡ പ്രത്യേകദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കാലിയ വെടിയേറ്റ് മരിച്ചത്. ഹൈവേകള്‍ കേന്ദ്രീകരിച്ചുള്ള നിരവധി കൊള്ളകള്‍ നടത്തിയ കാലിയ 2016ല്‍ അമ്മയേയും മകളേയും കൂട്ടബലാത്സംഗം ചെയ്ത കുപ്രസിദ്ധ ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗക്കേസിലും പ്രതിയെന്ന് സിബി ഐ കരുതുന്ന കൊടും കുറ്റവാളിയാണ്. കുറ്റവാളികള്‍ക്കെതിരെ സന്ധിയില്ലാ സമരമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിന്റെ ഭാഗമാണ് പ്രത്യേകദൗത്യസേനയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം.  

ഹരിയാനയിലെ റെവാരി സ്വദേശിയായ കാലിയ അനുചരന്മാരുമായി കൊള്ളനടത്താന്‍ സെക്ടര്‍ 20 പൊലീസ് സ്റ്റേഷന്‍ പ്രദേശത്തുകൂടെ കടന്നുപോകുന്നതായി നോയ്ഡ അഡീഷണല്‍ ഡിസിപി റാണ്‍വിജയ് സിംഗിന് സന്ദേശം ലഭിച്ചിരുന്നു. കാലിയയും അദ്ദേഹത്തിന്റെ കൂട്ടാളികളും മോട്ടോര്‍സൈക്കിളില്‍ എത്തിയ ഉടന്‍ പൊലീസ് അവരെ വളയുകയായിരുന്നു.

പൊലീസ് കാലിയയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വെടിവെക്കുകയായിരുന്നുവെന്ന് ഈ ഓപ്പറേഷന്റെ നേതൃത്വമേറ്റെടുത്ത പ്രത്യക ദൗത്യസേന എസ്പി രാജ്കുമാര്‍ മിശ്ര പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് സംഘം തിരിച്ചടിക്കുകയായിരുന്നു. വെടിയേറ്റ കാലിയയെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

സംഘത്തില്‍ നിന്നും .315 റൈഫിള്‍, 12-ബോര്‍ റൈഫിള്‍, കാട്രിഡ്ജുകള്‍, ആണികള്‍, ആക്‌സിലുകള്‍ എന്നിവ കണ്ടെടുത്തു. ഹൈവേകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ ആണികളും ആക്‌സിലുകളും വലിച്ചെറിഞ്ഞ് പഞ്ചറാക്കിയ ശേഷം വാഹനത്തിലുള്ളവരെ കൊള്ളയടിക്കുകയാണ് കാലിയയുടെ രീതി. ചിലപ്പോള്‍ യാത്രക്കാരെ ബലാത്സംഗത്തിനും ഇരയാക്കും.

യുപിയിലെയും ഹരിയാനയിലെയും പൊലീസും സിബി ഐയും അന്വേഷിക്കുന്ന കാലിയ കൊള്ള, സംഘംചേര്‍ന്നുള്ള കൊള്ളയടിക്കല്‍, ആയുധനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ വകുപ്പുകളില്‍ എട്ടോളം കേസുകളില്‍ പ്രതിയാണ്. കാലിയയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് മേഖലയിലെ ഐജി ഒരു ലക്ഷവും ഡി ഐജി (അലിഗഡ്) 50,000 ഉം ഐജി (ഹരിയാന) 50,000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ബുലന്ദ്ശഹറില്‍ അമ്മയെയും മകളേയും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കാലിയുള്ളതായി സിബി ഐ പറയുന്നു. നോയിഡയില്‍ 35 കാരിയായ അമ്മയെയും 14 കാരി മകളേയും കാലിയയും കൂട്ടാളികളായ ആറുപേരും ചേര്‍ന്ന് 2016 ജൂലായ് 29നും 30നും ഇടയിലുള്ള രാത്രിയില്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബുലന്ദ്ശഹറിലെ ദോസ്ത്പൂര്‍ ഗ്രാമത്തില്‍ മൂന്ന് മണിക്കൂര്‍ നേരമാണ് അമ്മയെയും മകളെയും പിഢീപ്പിച്ചത്. അമ്മയും മകളും കുടുംബക്കാരുമൊന്നിച്ച് നോയ്ഡയില്‍ നിന്നും ഷാജഹാന്‍പൂരിലേക്കും അവിടെ നിന്നും ദല്‍ഹി-കാണ്‍പൂര്‍ ദേശീയപാത 91ലേക്കും കടക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ കാലിയയുടെയും സംഘത്തിന്റെയും ആക്രമണമുണ്ടായത്. കൊള്ളടയിച്ച ശേഷമായിരുന്നു കൂട്ടബലാത്സംഗം. 2020 ജൂലായില്‍ പ്രത്യേക ദൗത്യസേന കാലിയയുടെ സഹോദരന്‍ ദിനേഷ് എന്ന ദിന്നെയെ അറസ്റ്റ് ചെയ്തിരുന്നു. ദിനേശില്‍ നിന്നാണ് ഈ കൂട്ടബലാത്സംഗത്തിനും കൊള്ളയ്‌ക്കും പിന്നില്‍ കാലിയയും സംഘത്തലവന്‍ ബബ്ലുവും ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്.

മറ്റൊരു കേസ് 2020 ജനവരി 27ന് നടന്നതാണ്. ഹരിയാനയിലെ പല്‍വാലില്‍ ഒരു സ്വിഫ്റ്റ് കാര്‍ പഞ്ചര്‍ ചെയ്ത ശേഷം യാത്രക്കാരുടെ കയ്യിലുണ്ടായിരുന്ന 5,000 രൂപ കൊള്ളയടിച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന 14 കാരനെ ക്രൂരമായി കാലി പീഡിപ്പിക്കുകയും ചെയ്തു.

Tags: ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗംഹെവേ കൊള്ളക്കാരന്‍ കാലിയകാലിയകേസ്ഏറ്റുമുട്ടല്‍ഉത്തര്‍പ്രദേശ്up
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

India

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

India

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

പുതിയ വാര്‍ത്തകള്‍

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.