Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലയ്‌ക്ക് 2 ലക്ഷം വിലയിട്ട ഹെവേ കൊള്ളക്കാരന്‍ കാലിയയെ ഏറ്റുമുട്ടലില്‍ വധിച്ച് യുപി പൊലീസ്; അമ്മയുടെയും മകളുടെയും കൂട്ടബലാത്സംഗക്കേസിലും പ്രതി

യുപി പൊലീസ് തലയ്‌ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ ഉത്തര്‍പ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നോയ്ഡ പ്രത്യേകദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കാലിയ വെടിയേറ്റ് മരിച്ചത്. 2016ല്‍ അമ്മയേയും മകളേയും കൂട്ടബലാത്സംഗം ചെയ്ത കുപ്രസിദ്ധ ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗക്കേസിലും പ്രതിയെന്ന് സിബി ഐ കരുതുന്ന കൊടും കുറ്റവാളിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 03:18 pm IST
in India

 നോയ്ഡ: യുപി പൊലീസ് തലയ്‌ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ ഉത്തര്‍പ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നോയ്ഡ പ്രത്യേകദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കാലിയ വെടിയേറ്റ് മരിച്ചത്. ഹൈവേകള്‍ കേന്ദ്രീകരിച്ചുള്ള നിരവധി കൊള്ളകള്‍ നടത്തിയ കാലിയ 2016ല്‍ അമ്മയേയും മകളേയും കൂട്ടബലാത്സംഗം ചെയ്ത കുപ്രസിദ്ധ ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗക്കേസിലും പ്രതിയെന്ന് സിബി ഐ കരുതുന്ന കൊടും കുറ്റവാളിയാണ്. കുറ്റവാളികള്‍ക്കെതിരെ സന്ധിയില്ലാ സമരമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിന്റെ ഭാഗമാണ് പ്രത്യേകദൗത്യസേനയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം.  

ഹരിയാനയിലെ റെവാരി സ്വദേശിയായ കാലിയ അനുചരന്മാരുമായി കൊള്ളനടത്താന്‍ സെക്ടര്‍ 20 പൊലീസ് സ്റ്റേഷന്‍ പ്രദേശത്തുകൂടെ കടന്നുപോകുന്നതായി നോയ്ഡ അഡീഷണല്‍ ഡിസിപി റാണ്‍വിജയ് സിംഗിന് സന്ദേശം ലഭിച്ചിരുന്നു. കാലിയയും അദ്ദേഹത്തിന്റെ കൂട്ടാളികളും മോട്ടോര്‍സൈക്കിളില്‍ എത്തിയ ഉടന്‍ പൊലീസ് അവരെ വളയുകയായിരുന്നു.

പൊലീസ് കാലിയയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വെടിവെക്കുകയായിരുന്നുവെന്ന് ഈ ഓപ്പറേഷന്റെ നേതൃത്വമേറ്റെടുത്ത പ്രത്യക ദൗത്യസേന എസ്പി രാജ്കുമാര്‍ മിശ്ര പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് സംഘം തിരിച്ചടിക്കുകയായിരുന്നു. വെടിയേറ്റ കാലിയയെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

സംഘത്തില്‍ നിന്നും .315 റൈഫിള്‍, 12-ബോര്‍ റൈഫിള്‍, കാട്രിഡ്ജുകള്‍, ആണികള്‍, ആക്‌സിലുകള്‍ എന്നിവ കണ്ടെടുത്തു. ഹൈവേകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ ആണികളും ആക്‌സിലുകളും വലിച്ചെറിഞ്ഞ് പഞ്ചറാക്കിയ ശേഷം വാഹനത്തിലുള്ളവരെ കൊള്ളയടിക്കുകയാണ് കാലിയയുടെ രീതി. ചിലപ്പോള്‍ യാത്രക്കാരെ ബലാത്സംഗത്തിനും ഇരയാക്കും.

യുപിയിലെയും ഹരിയാനയിലെയും പൊലീസും സിബി ഐയും അന്വേഷിക്കുന്ന കാലിയ കൊള്ള, സംഘംചേര്‍ന്നുള്ള കൊള്ളയടിക്കല്‍, ആയുധനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ വകുപ്പുകളില്‍ എട്ടോളം കേസുകളില്‍ പ്രതിയാണ്. കാലിയയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് മേഖലയിലെ ഐജി ഒരു ലക്ഷവും ഡി ഐജി (അലിഗഡ്) 50,000 ഉം ഐജി (ഹരിയാന) 50,000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ബുലന്ദ്ശഹറില്‍ അമ്മയെയും മകളേയും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കാലിയുള്ളതായി സിബി ഐ പറയുന്നു. നോയിഡയില്‍ 35 കാരിയായ അമ്മയെയും 14 കാരി മകളേയും കാലിയയും കൂട്ടാളികളായ ആറുപേരും ചേര്‍ന്ന് 2016 ജൂലായ് 29നും 30നും ഇടയിലുള്ള രാത്രിയില്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബുലന്ദ്ശഹറിലെ ദോസ്ത്പൂര്‍ ഗ്രാമത്തില്‍ മൂന്ന് മണിക്കൂര്‍ നേരമാണ് അമ്മയെയും മകളെയും പിഢീപ്പിച്ചത്. അമ്മയും മകളും കുടുംബക്കാരുമൊന്നിച്ച് നോയ്ഡയില്‍ നിന്നും ഷാജഹാന്‍പൂരിലേക്കും അവിടെ നിന്നും ദല്‍ഹി-കാണ്‍പൂര്‍ ദേശീയപാത 91ലേക്കും കടക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ കാലിയയുടെയും സംഘത്തിന്റെയും ആക്രമണമുണ്ടായത്. കൊള്ളടയിച്ച ശേഷമായിരുന്നു കൂട്ടബലാത്സംഗം. 2020 ജൂലായില്‍ പ്രത്യേക ദൗത്യസേന കാലിയയുടെ സഹോദരന്‍ ദിനേഷ് എന്ന ദിന്നെയെ അറസ്റ്റ് ചെയ്തിരുന്നു. ദിനേശില്‍ നിന്നാണ് ഈ കൂട്ടബലാത്സംഗത്തിനും കൊള്ളയ്‌ക്കും പിന്നില്‍ കാലിയയും സംഘത്തലവന്‍ ബബ്ലുവും ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്.

മറ്റൊരു കേസ് 2020 ജനവരി 27ന് നടന്നതാണ്. ഹരിയാനയിലെ പല്‍വാലില്‍ ഒരു സ്വിഫ്റ്റ് കാര്‍ പഞ്ചര്‍ ചെയ്ത ശേഷം യാത്രക്കാരുടെ കയ്യിലുണ്ടായിരുന്ന 5,000 രൂപ കൊള്ളയടിച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന 14 കാരനെ ക്രൂരമായി കാലി പീഡിപ്പിക്കുകയും ചെയ്തു.

Tags: കേസ്ഏറ്റുമുട്ടല്‍ഉത്തര്‍പ്രദേശ്upബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗംഹെവേ കൊള്ളക്കാരന്‍ കാലിയകാലിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

പുതിയ വാര്‍ത്തകള്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.