Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ മുരുകന്‍ അധികാരം ഉപയോഗിച്ചു: ഡിജിപി വിശദീകരണവുമായി ഓടിയെത്തി; മേയര്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോയി

വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തതിനു പിന്നിലും മുരുകന്റെ കരങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 09:11 am IST
in Kerala

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷ പദവിയില്‍ നിന്ന് കേന്ദ്ര മന്ത്രി പദവിയിലേക്ക് എല്‍ മുരുകന്‍ എത്തുമ്പോള്‍ കേരളത്തിനും സന്തോഷിക്കാം. കേരളത്തിന്റെ മുക്കും മൂലയും അറിയാവുന്ന നേതാവാണ് അദ്ദേഹം. ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലെ പല സംഭവങ്ങളിലും ഇടപെടുകയും നടപടി എടുക്കുകയും ചെയ്തയാളാണ് മുരുകന്‍. കമ്മീഷന്റെ അധികാരവും പദവിയും എന്താണെന്ന് കാട്ടിക്കൊടുക്കുന്നതില്‍ വിജയിച്ച അഭിഭാഷകന്‍. 

തിരുവനന്തപുരത്ത് പട്ടികജാതിയില്‍ പെട്ട രാജേഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു പോലീസിന്റേത്. തിരുവനന്തപുരത്തെത്തിയ മുരുകന്‍, ഡിജിപിയെ വിളിച്ചു വരുത്തി. അടിയന്തരമായി റിപ്പോര്‍ട്ടുമായി ഗസ്റ്റ് ഹൗസിലേക്ക് എത്താനായിരുന്നു നിര്‍ദ്ദേശം. കമ്മീഷന്റെ അധികാരത്തെക്കുറിച്ച്  അറിയാവുന്ന ഡിജിപി വിശദീകരണവുമായി ഓടി എത്തി.

തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ  സംഘര്‍ഷമുണ്ടായതിന്റെ പേരില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് മേയറായിരുന്ന വി കെ പ്രശാന്ത് ആശുപത്രിയില്‍ കിടന്നു. പരുക്കേറ്റതായി പറഞ്ഞ് ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യ ആശുപത്രിയിലും. സത്യത്തില്‍ ഉന്തിനും തള്ളിനും അപ്പുറം ഒന്നും സംഭവിച്ചിരുന്നില്ല. ബിജെപി നേതാക്കള്‍ക്കെതിരെ കേസ്സെടുക്കണം എന്നാവശ്യപ്പെട്ടാണ് മേയര്‍ തലയില്‍ ബാന്‍ഡേജുമായി ആശുപത്രിയില്‍ കിടന്നത്. അറസ്സിനായി കൗണ്‍സില്‍മാര്‍ കഴിയുന്ന ആശുപത്രിയില്‍ പോലീസ് സന്നാഹം ഒരുക്കി. അതില്‍ ഉള്‍പ്പെട്ട ഒരു ബിജെപി കൗണ്‍സിലര്‍ ദലിത് പീഡനമാരോപിച്ച് മേയര്‍ വി.കെ.പ്രശാന്തിനെതിരെ പരാതികൊടുത്തു. ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെട്ടു. ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ഡിജിപിയോട് വിശദീകരണം തേടി. തുടര്‍ന്ന് ദലിത് പീഡന വിരുദ്ധ നിയമപ്രകാരം കേസ് എടുക്കേണ്ടിവന്നു. അറസ്റ്റ് ഭയന്ന് രാത്രിയില്‍ മേയര്‍ പ്രശാന്ത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇതു സംബന്ധിച്ച എല്ലാ കേസുകളും പറഞ്ഞ് ധാരണയിലുമായി.

വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തതിനു പിന്നിലും മുരുകന്റെ കരങ്ങളുണ്ട്. കേസ് സിബിഐ ക്ക് കൈമാറി പുനരന്വേഷിക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ട് പട്ടിക ജാതി മോര്‍ച്ചയും ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി.

തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച .ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍, വാളയാര്‍ കേസില്‍ വലിയ വീഴ്ചകളുണ്ടായതായും ആദ്യഘട്ടം മുതല്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോ?ഗസ്ഥരും അട്ടിമറിച്ചെന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ദില്ലി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടാണ് മുരുകന്‍ വാളയാറില്‍ നിന്ന് പോയത്. അധികം താമസിയാതെ സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൈങ്കണ്ണൂര്‍ ചെറുകുന്ന്പറമ്പ് എസ്.സി കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചപ്പോള്‍ എല്‍. മുരുകന്‍ കോളനി സന്ദര്‍ശനം നടത്തി തെളിവെടുത്തു. കോളനിയിലെ 22 കുടുംബങ്ങള്‍ക്കായി 6,000 ലിറ്റര്‍ കുടിവെള്ളം അടിയന്തരമായി ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. കുടിവെള്ളം നിഷേധിച്ചത് ‘പൗരത്വ നിയമ’ത്തിന്റെ ‘പേരില്‍’ ആണെന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പാലക്കാട് ഗോവിന്ദാപുരം സന്ദര്‍ശിച്ച മരുകന്‍ ജില്ലയില്‍ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ തല്‍സ്ഥിതി സംബന്ധിച്ച് ഗ്രാമവാസികള്‍, പട്ടികജാതി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ജില്ലാ ഭരണകൂടം, പോലീസ് സൂപ്രണ്ട്, വെല്‍ഫയര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. കൊല്ലത്ത് കെയര്‍ ഹോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും അദ്ദേഹം എത്തിയിരുന്നു.

പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി ആയിരുന്നപ്പോള്‍ കേരളത്തിന്റെ ചുമതല മുരുകനായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ കാര്യങ്ങള്‍ സൂക്ഷമമായി അറിയാം. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ സംഘടനകള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. കെപിഎം എസിന്റെ ഒരു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചതും ആ ഇഷ്ടം കൊണ്ടാണ്.

തമിഴക രാഷ്‌ട്രീയത്തിലെ ജാതിസമവാക്യങ്ങള്‍ തിരുത്തിയെഴുതിയാണ് എല്‍. മുരുകന്‍ കേന്ദ്രമന്ത്രിസഭയിലേക്ക് വരുന്നത്. തമിഴ് നാട്ടില്‍ താമരകള്‍ വിരിയിച്ച നേതാവിന് അര്‍ഹിക്കുന്ന പ്രതിഫലം.

ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്നപ്പോഴാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എല്‍ മുരുകനെ ബിജെപി നിയോഗിക്കുന്നത്. എസ്.പി.കൃപാനിധിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെയാള്‍.

1977 ല്‍ കരൂരില്‍ ജനിച്ച മുരുകന്‍ എബിവിപിയിലൂടെയാണു രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. നിയമത്തില്‍ പിഎച്ച്ഡിയുള്ള മുരുകന്‍ 15 വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. ഇതിനിടെ, ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലുമായി.

ദലിത് വിഭാഗത്തിനിടയില്‍ പാര്‍ട്ടിക്കു കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാന്‍ മുരുകന് കഴിഞ്ഞിരുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് മികച്ച മുന്നേറ്റമാണ് മുരുകന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്. പൂജ്യത്തില്‍ നിന്നും നാലു സീറ്റുകള്‍ നേടി കോയമ്പത്തൂരില്‍ നടന്‍ കമല്‍ഹാസനെ ബിജെപി തോല്‍പ്പിക്കുകയും ചെയ്തത് വലിയ വാര്‍ത്ത പ്രധാന്യം നേടി.

Tags: ministerഎല് മുരുകന്വാളയാര്‍ കേസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.