തിരുവനന്തപുരം : ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് വെച്ച് നടത്താനായാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പ്പര്യമെന്ന് മന്ത്രി സജി ചെറിയാന്. കോവിഡ് കാലത്ത് അസാധാരണ സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു ഒടിടി സംവിധാനം കൊണ്ടു വരാന്‍ തീരുമാനിച്ചതെന്നും വകുപ്പ് മന്ത്രി അറിയിച്ചു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായി തിരിച്ചാണ് കഴിഞ്ഞ വര്‍ഷം ചലച്ചിത്രമേള നടത്തിയത്. ഇത്തവണ തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സര്‍ക്കാരിന്റെ താത്പ്പര്യം. കലാകാരന്മാര്ക്ക് ആശ്വാസ നടപടിയായാണ് ഒടിടി പ്ലാറ്റ്ഫോം കൊണ്ടുവന്നത്.
കോവിഡ് വ്യാപനം കുറയുന്ന പക്ഷം പഴയതിലേക്ക് തിരിച്ചു വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സിനിമകള്‍ തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ താത്പ്പര്യം. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് ഹേമാ കമ്മീഷന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കും.
എല്ലാ തീയേറ്ററുകളും നവീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തുടക്കമെന്ന നിലയില്‍ സര്‍ക്കാര്‍ തീയറ്ററുകള്‍ എല്ലാം ആധുനീകരിക്കും. ചിത്രാജ്ഞലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ സിനിമാ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: