തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) സമാധിയായി. വര്‍ക്കല ശ്രീ നാരായണ മിഷന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തും. രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ.കേരളത്തില്‍ ഇന്നുള്ള സന്ന്യാസി ശ്രേഷ്ഠന്മാരില് ഏറ്റവും തലമുതിര്‍ന്ന ആളായിരുന്നു പ്രകാശാനന്ദ
ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. ശ്രീ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ മുറുകെ പിടിച്ചുള്ള സന്യാസ ജീവതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ്. കുമാരന് എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: