Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിസി ചാക്കോ പാര്‍ട്ടിയെ ‘വിഴുങ്ങി’; സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണാക്കി; ചാക്കോ വിഭാഗത്തിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി

പുതുതായി ലഭിക്കുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പൂര്‍ണമായും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനാണ് ചാക്കോയുടെ ശ്രമം. ഇതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന ഒരു ദേശീയ സെക്രട്ടറി മാത്രമാണ് ചാക്കോയ്‌ക്ക് ഒപ്പമുള്ളതെന്നാണ് വിവരം.-

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 6, 2021, 02:16 pm IST
in Kerala

കൊച്ചി: കോണ്‍ഗ്രസ് വിട്ടെത്തിയ പി.സി. ചാക്കോ മൂന്നു മാസത്തിനകം തന്നെ ഏകാധിപതിയായി മാറിയതിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി. കോണ്‍ഗ്രസില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ചാക്കോയെ ചുവന്ന പരവതാനി വിരിച്ച് എന്‍സിപിയിലേക്ക് എത്തിക്കാന്‍ നേതൃത്വം നല്‍കിയ മുതിര്‍ന്ന നേതാക്കളടക്കം ഇപ്പോഴത്തെ നടപടികളില്‍ കടുത്ത നിരാശയിലാണ്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും ഒരു പോലെ അപ്രിയനായി മാറിയ ഘട്ടത്തിലാണ് ഇടതുമുന്നണിക്ക് തുടര്‍ഭരണ സാധ്യതയുണ്ടെന്ന് മനസിലാക്കി ചാക്കോ എന്‍സിപിയിലേക്ക് ചേക്കേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന ഈ നീക്കത്തിന് മുഴുവന്‍ പിന്തുണയുമായി എന്‍സിപി സംസ്ഥാന ഘടകം ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. ഇടത് മുന്നണി പ്രചാരണ വേദികളില്‍ എന്‍സിപി പ്രതിനിധിയായി ചാക്കോയെ എത്തിക്കാനും നേതാക്കള്‍ തയാറായി. ഈ ഘട്ടത്തില്‍ എന്‍സിപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായ ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചതോടെയാണ് ഏകാധിപതിയായി മാറിയതെന്നാണ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസില്‍ മോഹഭംഗം നേരിട്ട ഏതാനും നേതാക്കള്‍ ചാക്കോയ്‌ക്ക് പിന്നാലെ എന്‍സിപിയിലെത്തുകയും ചെയ്തു. സ്വന്തമായി ഒരു അനുയായി പോലുമില്ലാത്ത നേതാക്കളാണ് ഇങ്ങനെ എത്തിയിട്ടുള്ളതെന്നാണ് എന്‍സിപിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.  

പ്രസിഡന്റായതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ചാക്കോ പുനസംഘടിപ്പിച്ചു. പഴയ എന്‍സിപിക്കാര്‍ ചിലരെ നിലനിര്‍ത്തിയെങ്കിലും പുതിയതായി എത്തിയവരെ ഉള്‍പ്പെടുത്തി ആധിപത്യം ഉറപ്പിക്കാനായിരുന്നു ശ്രമം. പിന്നാലെ പോഷക സംഘടനകളില്‍ നടത്തിയ നിയമനങ്ങളും എന്‍സിപിക്കാരെ തഴയുന്നതായിരുന്നു. ഏതാനും ജില്ലാ പ്രസിഡന്റുമാരേയും മാറ്റി. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുന്ന നീക്കങ്ങള്‍ ചാക്കോ തുടര്‍ന്നതോടെയാണ് വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയവര്‍ അപകടം മണത്തത്. മന്ത്രിയെ പോലും വരുതിയില്‍ നിര്‍ത്താനുള്ള നീക്കം ഉണ്ടായതോടെ പരസ്യ പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഒരു മുന്‍മാധ്യമ പ്രവര്‍ത്തകനെ മന്ത്രിയുടെ ഓഫീസില്‍ സുപ്രധാന തസ്തികയില്‍ എത്തിക്കാന്‍ ചാക്കോ നടത്തിയ നീക്കവും വിവാദമായിട്ടുണ്ട്. ചാക്കോ സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണായി നിയമിക്കാനുംഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായ ഒരു പാര്‍ട്ടിക്കാരനെ സമ്മര്‍ദം ചെലുത്തി ഒഴിവാക്കി.  

പുതുതായി ലഭിക്കുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പൂര്‍ണമായും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനാണ് ചാക്കോയുടെ ശ്രമം. ഇതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന ഒരു ദേശീയ സെക്രട്ടറി  മാത്രമാണ് ചാക്കോയ്‌ക്ക് ഒപ്പമുള്ളതെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ചാക്കോക്കെതിരെ പരസ്യമായി രംഗത്ത് വരാനാണ് യഥാര്‍ഥ എന്‍സിപിക്കാരുടെ തീരുമാനം.

Tags: Ncpപിസി ചാക്കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.