Wednesday, December 6, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിസി ചാക്കോ പാര്‍ട്ടിയെ ‘വിഴുങ്ങി’; സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണാക്കി; ചാക്കോ വിഭാഗത്തിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി

പുതുതായി ലഭിക്കുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പൂര്‍ണമായും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനാണ് ചാക്കോയുടെ ശ്രമം. ഇതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന ഒരു ദേശീയ സെക്രട്ടറി മാത്രമാണ് ചാക്കോയ്‌ക്ക് ഒപ്പമുള്ളതെന്നാണ് വിവരം.-

കെ.എസ് ഉണ്ണികൃഷ്ണന്‍ by കെ.എസ് ഉണ്ണികൃഷ്ണന്‍
Jul 6, 2021, 02:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കോണ്‍ഗ്രസ് വിട്ടെത്തിയ പി.സി. ചാക്കോ മൂന്നു മാസത്തിനകം തന്നെ ഏകാധിപതിയായി മാറിയതിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി. കോണ്‍ഗ്രസില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ചാക്കോയെ ചുവന്ന പരവതാനി വിരിച്ച് എന്‍സിപിയിലേക്ക് എത്തിക്കാന്‍ നേതൃത്വം നല്‍കിയ മുതിര്‍ന്ന നേതാക്കളടക്കം ഇപ്പോഴത്തെ നടപടികളില്‍ കടുത്ത നിരാശയിലാണ്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും ഒരു പോലെ അപ്രിയനായി മാറിയ ഘട്ടത്തിലാണ് ഇടതുമുന്നണിക്ക് തുടര്‍ഭരണ സാധ്യതയുണ്ടെന്ന് മനസിലാക്കി ചാക്കോ എന്‍സിപിയിലേക്ക് ചേക്കേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന ഈ നീക്കത്തിന് മുഴുവന്‍ പിന്തുണയുമായി എന്‍സിപി സംസ്ഥാന ഘടകം ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. ഇടത് മുന്നണി പ്രചാരണ വേദികളില്‍ എന്‍സിപി പ്രതിനിധിയായി ചാക്കോയെ എത്തിക്കാനും നേതാക്കള്‍ തയാറായി. ഈ ഘട്ടത്തില്‍ എന്‍സിപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായ ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചതോടെയാണ് ഏകാധിപതിയായി മാറിയതെന്നാണ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസില്‍ മോഹഭംഗം നേരിട്ട ഏതാനും നേതാക്കള്‍ ചാക്കോയ്‌ക്ക് പിന്നാലെ എന്‍സിപിയിലെത്തുകയും ചെയ്തു. സ്വന്തമായി ഒരു അനുയായി പോലുമില്ലാത്ത നേതാക്കളാണ് ഇങ്ങനെ എത്തിയിട്ടുള്ളതെന്നാണ് എന്‍സിപിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.  

പ്രസിഡന്റായതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ചാക്കോ പുനസംഘടിപ്പിച്ചു. പഴയ എന്‍സിപിക്കാര്‍ ചിലരെ നിലനിര്‍ത്തിയെങ്കിലും പുതിയതായി എത്തിയവരെ ഉള്‍പ്പെടുത്തി ആധിപത്യം ഉറപ്പിക്കാനായിരുന്നു ശ്രമം. പിന്നാലെ പോഷക സംഘടനകളില്‍ നടത്തിയ നിയമനങ്ങളും എന്‍സിപിക്കാരെ തഴയുന്നതായിരുന്നു. ഏതാനും ജില്ലാ പ്രസിഡന്റുമാരേയും മാറ്റി. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുന്ന നീക്കങ്ങള്‍ ചാക്കോ തുടര്‍ന്നതോടെയാണ് വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയവര്‍ അപകടം മണത്തത്. മന്ത്രിയെ പോലും വരുതിയില്‍ നിര്‍ത്താനുള്ള നീക്കം ഉണ്ടായതോടെ പരസ്യ പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഒരു മുന്‍മാധ്യമ പ്രവര്‍ത്തകനെ മന്ത്രിയുടെ ഓഫീസില്‍ സുപ്രധാന തസ്തികയില്‍ എത്തിക്കാന്‍ ചാക്കോ നടത്തിയ നീക്കവും വിവാദമായിട്ടുണ്ട്. ചാക്കോ സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണായി നിയമിക്കാനുംഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായ ഒരു പാര്‍ട്ടിക്കാരനെ സമ്മര്‍ദം ചെലുത്തി ഒഴിവാക്കി.  

പുതുതായി ലഭിക്കുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പൂര്‍ണമായും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനാണ് ചാക്കോയുടെ ശ്രമം. ഇതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന ഒരു ദേശീയ സെക്രട്ടറി  മാത്രമാണ് ചാക്കോയ്‌ക്ക് ഒപ്പമുള്ളതെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ചാക്കോക്കെതിരെ പരസ്യമായി രംഗത്ത് വരാനാണ് യഥാര്‍ഥ എന്‍സിപിക്കാരുടെ തീരുമാനം.

Tags: പിസി ചാക്കോNcp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നവകേരള സദസ്: തോമസ് കെ തോമസ് എംഎല്‍എ ഒഴിവാക്കി കുട്ടനാടിന്റെ ചുമതല ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്
Kerala

നവകേരള സദസ്: തോമസ് കെ തോമസ് എംഎല്‍എ ഒഴിവാക്കി കുട്ടനാടിന്റെ ചുമതല ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്

തോമസ് കെ തോമസിന്റെ ആരോപണം സത്യവിരുദ്ധം: റെജി ചെറിയാന്‍
Alappuzha

തോമസ് കെ തോമസിന്റെ ആരോപണം സത്യവിരുദ്ധം: റെജി ചെറിയാന്‍

‘മോദി അസ്വസ്ഥനാണെ’ന്ന് വിമര്‍ശിച്ചതിന് പിന്നാലെ അസ്വസ്ഥതകളുടെ തോരാമഴയില്‍ ശരത് പവാര്‍; മരുമകന്‍ വിട്ടുപോയി; ഒടുവില്‍ ഭാര്യയുടെ രോഗവും
India

‘മോദി അസ്വസ്ഥനാണെ’ന്ന് വിമര്‍ശിച്ചതിന് പിന്നാലെ അസ്വസ്ഥതകളുടെ തോരാമഴയില്‍ ശരത് പവാര്‍; മരുമകന്‍ വിട്ടുപോയി; ഒടുവില്‍ ഭാര്യയുടെ രോഗവും

അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി
India

അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി

രാഹുലിനേറ്റ പ്രഹരവും പാറ്റ്‌നയിലെ ചിരിയും
Main Article

രാഹുലിനേറ്റ പ്രഹരവും പാറ്റ്‌നയിലെ ചിരിയും

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയത്തിൽ തലയെടുപ്പോടെ ബിജെപി

ഫൈനലില്‍ വിജയമുറപ്പിച്ച് നരേന്ദ്രമോദി

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

ഡോ. അംബേദ്കര്‍ ജയന്തി; ഏപ്രില്‍ 14ന് കേന്ദ്രഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് പൊതു അവധി

പരിവര്‍ത്തനത്തിന്റെ ശില്പി; ഇന്ന് അംബേദ്കര്‍ സ്മൃതിദിനം

കനത്ത മഴ; ചെന്നൈയിൽ മതിലിടിഞ്ഞു വീണ് രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്, ആറ് ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു

നഗരപ്രളയങ്ങളെ കരുതിയിരിക്കണം

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയാണ് പാര്‍ലമെന്റ് : നരേന്ദ്ര മോദി.

നരേന്ദ്രമോദി നെഹ്രുവിനും ഇന്ദിരയ്‌ക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി; നെഹ്രുവിനും ഇന്ദിരയ്‌ക്കും ഉള്ള സൗകര്യങ്ങള്‍ മോദിക്കില്ലായിരുന്നു

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങള്‍

28ാമത് ഐഎഫ്എഫ്‌കെക്ക് വെള്ളിയാഴ്ച തുടക്കം; പാസ് വിതരണം നാളെ മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist