Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; നാട്ടുകാരുടെ കണ്‍കണ്ട ദൈവമായി വി.കെ. പ്രശാന്ത്

വൈദ്യനായിരുന്ന അമ്മയുടെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് പ്രശാന്ത് ആതുര ശുശ്രൂഷ രംഗത്തേക്ക് എത്തുന്നത്. ഇടുക്കിയുടെ ചരിത്രം വിവരിക്കുന്ന അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പക്തികളും എഴുതാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 10:02 am IST
inHealth
നെടുങ്കണ്ടം പഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കുന്നു

നെടുങ്കണ്ടം പഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കുന്നു

ഇടുക്കി: ജീവന്റെ വിലയറിഞ്ഞ് അത് കാത്തുരക്ഷിക്കാനായി സ്വയം ജീവിതം ഉഴിഞ്ഞുവച്ചയാളാണ് നെടുങ്കണ്ടം കെ.പി. കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത്.
നീണ്ട 11 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യം മുതല്‍ തുടരുന്ന നിഷ്ടയാണിത്. എല്ലാവരേയും ഒരുപോലെ കാണുന്ന പ്രവര്‍ത്തന ശൈലി പിന്തുടരുന്ന ഡോക്ടര്‍ തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ആതുരശുശ്രൂഷ രംഗത്ത് നാട്ടുകാര്‍ക്ക് വേണ്ട സഹായം മുടക്കം കൂടാതെ എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഇതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടപ്പിലാക്കിയത്. കൊവിഡിനു ശേഷം ജോലി ഭാരം പതിന്മടങ്ങായി വര്‍ധിച്ചപ്പോഴും തന്നെ തേടിയെത്തുന്ന രോഗികളെയും ഫോണില്‍ സംശയവുമായി വിളിക്കുന്നവരേയും പ്രശാന്ത് ഒഴിവാക്കിയിട്ടില്ല.

സാധാരണ ഇടുക്കി പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തുമ്പോള്‍ മടിച്ചുനില്‍ക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമം തേടിയെത്തിയതാണ് ഇദ്ദേഹം. ഇത് പിന്നീട് രോഗത്താല്‍ വലയുന്ന ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമായി. 2010ല്‍ ആണ് പാമ്പാടുപാറ പിഎച്ച്സിയില്‍ മെഡിക്കല്‍ ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അക്കാലത്ത് നെടുങ്കണ്ടം മേഖലയില്‍ കാര്യമായ ആശുപത്രി സൗകര്യങ്ങളുണ്ടായിരുന്നില്ല. ഡോക്ടറുടെ നേതൃത്വത്തില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതോടെ 2013ലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആരോഗ്യ കേരള പുരസ്‌കാരം ഈ പിഎച്ച്സിയെ തേടിയെത്തി. കിടപ്പ് രോഗികളെ വീട്ടിലെത്തി പരിശോധിക്കുകയും രോഗികള്‍ക്കായി രാത്രി വൈകിയും പിഎച്ച്സിയില്‍ ചികിത്സ നടത്തിയും ഡോക്ടര്‍ വ്യത്യസ്തനായി. 

ഇടയ്‌ക്ക് ഇടവേള എടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോറന്‍സിക് മെഡിസിനില്‍ 2018ല്‍ ബിരുദാനന്തര ബിരുദം നേടി. പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തസമയത്ത് രണ്ടാഴ്ചയോളം സഹപ്രവര്‍ത്തകനും ഫോറന്‍സിക് സര്‍ജനുമായ ഡോ. ജിനുവുമൊത്ത് അവസാന മൃതദേഹം കണ്ടെത്തുന്നത് വരെ അവിടെ തങ്ങി പോസ്റ്റുമോര്‍ട്ടം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി നെടുങ്കണ്ടം പഞ്ചായത്ത് കല്ലാര്‍ പട്ടം കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ (അസി. സര്‍ജന്‍) ആണ്. ഇതിനൊപ്പം പാമ്പാടുപാറയുടെ അധികചുമതല കൂടിയുണ്ട്. രണ്ട് പിഎച്ച്സികളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെ കിടപ്പ് രോഗികള്‍, വനവാസി മേഖലകള്‍, എന്നിവിടങ്ങളിലെ ആദ്യ ഡോസ് വാക്സിന്‍ വിതരണം ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസവും വാഹനങ്ങള്‍ പോലും പോകാത്ത ദുര്‍ഘട പാതയിലൂടെ കിലോമീറ്ററുകളാണ് കാല്‍നടയായി സഞ്ചരിക്കുന്നത്.

ഏതു സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നതിനാല്‍ രാഷ്‌ട്രീയ ഭേദമന്യേ നേതാക്കളടക്കം എല്ലാവരും ഇദ്ദേഹത്തെ തേടിയെത്തുന്നു. ഇതിനൊപ്പം പണമില്ലാത്ത രോഗികള്‍ക്ക് നാട്ടുകാരുടെ സഹായത്തോടെയും സ്വന്തം കൈയില്‍ നിന്നെടുത്തും മരുന്നുകളടക്കം വാങ്ങി മികച്ച ചികിത്സ ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധകൊടുക്കുന്നുണ്ട്. അടുത്തിടെ ഇത്തരത്തില്‍ തന്റെ അടുത്തെത്തി അടച്ചുറപ്പുള്ള വീടില്ലെന്ന് പറഞ്ഞ് വിഷമം പറഞ്ഞ രോഗിക്ക് ഡോക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ വീടു നിര്‍മിച്ച് നല്‍കി. 

വൈദ്യനായിരുന്ന അമ്മയുടെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് പ്രശാന്ത് ആതുര ശുശ്രൂഷ രംഗത്തേക്ക് എത്തുന്നത്. ഇടുക്കിയുടെ ചരിത്രം വിവരിക്കുന്ന അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പക്തികളും എഴുതാറുണ്ട്. 2005 മുതല്‍ ഫോട്ടോഗ്രാഫി രംഗത്തും സജീവമാണ്. ഭാര്യ: ഹിമ. മക്കള്‍: ദിക്ഷ, ദര്‍ഷ(സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

Tags: ഐഎസ്doctorNational Doctors DayV.K Prasanth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.