Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൗ ജിഹാദിലൂടെ കശ്മീരിലെത്തിച്ച് മതംമാറ്റിയ രണ്ട് സിഖ് യുവതികളില്‍ ഒരാളെ സിഖുകാര്‍ മോചിപ്പിച്ചു; ഉടനെ സിഖ് യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു

ലവ്ജിഹാദ് വഴി സിഖ് യുവതിയെ കശ്മീരിലെത്തിച്ച് വിവാഹം ചെയ്ത കശ്മീരിലെ മുസ്ലിം യുവാവിനോട് മധുരപ്രതികാരം ചെയ്ത് സിഖുകാര്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളായ സിഖുകാര്‍ ഉടന്‍ യുവതിയെ കോടതി വഴി മുസ്ലിം യുവാവില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു സിഖ് യുവാവിനെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 07:07 pm IST
in India
മന്‍മീത് കൗര്‍ സിഖുകാരനെ വിവാഹം ചെയ്ത ശേഷം പുറത്തുവരുന്നു(ഇടത്ത്) സിഖുകാര്‍ കശ്മീരിലെ കോടതിക്ക് മുന്നില്‍ മുന്‍മീത് കൗറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നു.

മന്‍മീത് കൗര്‍ സിഖുകാരനെ വിവാഹം ചെയ്ത ശേഷം പുറത്തുവരുന്നു(ഇടത്ത്) സിഖുകാര്‍ കശ്മീരിലെ കോടതിക്ക് മുന്നില്‍ മുന്‍മീത് കൗറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നു.

കശ്മീര്‍: ലവ്ജിഹാദ് വഴി സിഖ് യുവതിയെ കശ്മീരിലെത്തിച്ച് വിവാഹം ചെയ്ത കശ്മീരിലെ മുസ്ലിം യുവാവിനോട് മധുരപ്രതികാരം ചെയ്ത് സിഖുകാര്‍. വര്‍ഷങ്ങളായി ലവ് ജിഹാദ് ലക്ഷ്യംവെച്ച് പ്രേമിച്ച സിഖ് യുവതിയെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ എത്തിച്ചതിന് ശേഷമാണ് മുസ്ലിം യുവാവ് വിവാഹം കഴിച്ചത്. എന്നാല്‍  പെണ്‍കുട്ടിയുടെ ബന്ധുക്കളായ സിഖുകാര്‍ ഉടന്‍ യുവതിയെ കോടതി വഴി മുസ്ലിം യുവാവില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു സിഖ് യുവാവിനെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു.  

മന്‍മീത് കൗര്‍, ധന്‍വീത് എന്നീ രണ്ട് സിഖ് യുവതികളെയാണ് മുസ്ലിം യുവാക്കള്‍ ലവ് ജിഹാദില്‍ കുടുക്കിയിരുന്നത്. തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ച രണ്ടു സിഖുയുവതികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സിഖ് സംഘടനകള്‍ ജമ്മു കശ്മീരില്‍ പ്രതിഷേധിച്ചിരുന്നു. 

ജൂണ്‍ 26ന് കോടതിയില്‍ വെച്ചാണ് മന്‍മീതിനെ ആഷിക് എന്ന മുസ്ലിം യുവാവ് വിവാഹം ചെയ്തത്.മന്‍മീത് കൗര്‍ എന്ന ഈ യുവതിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് ഡസനോളം സിഖുകാര്‍ കശ്മീരില്‍ കോടതിയുടെ പുറത്ത് പ്രതിഷേധിച്ചത്. മന്‍മീത് കൗറിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അവളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതാണെന്നും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് 26 കാരിയായ മന്‍മീത് കൗറിനെയും 29കാരനായ ഷഹീദ് നസീര്‍ ഭട്ടിനെയും കസ്റ്റഡിയിലെടുത്ത്  പൊലീസ് വീണ്ടും ഹാജരാക്കി. പിന്നീട് വാദം കേട്ട ശേഷം കോടതി മന്‍മീത് കൗറിനെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ചു.  

പിന്നീട് ശ്രീനഗര്‍ സ്വദേശിയായ സുഖ്ബീര്‍ സിംഗാണ് 18 കാരിയായ മന്‍മീത് കൗറിനെ വിവാഹം ചെയ്തത് ഇരുവരും വിവാഹശേഷം ദല്‍ഹിയിലേക്ക് പുറപ്പെട്ടു. സുഖ്ബീര്‍ സിംഗ് തന്നെ മന്‍മീത് കൗറിനെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള സുഖ്ബീര്‍ സിംഗ് ശ്രീനഗറില്‍ റഫ്രിജറേഷന്‍ റിപ്പയര്‍ ബിസിനസ് നടത്തുകയാണ്. മന്‍മീത് കൗര്‍ തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തിയെന്ന് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ ട്വീറ്റില്‍ സ്ഥിരീകരിച്ചു.  

എങ്കിലും ഈ കേസ് ജമ്മുകശ്മീര്‍ പൊലീസ് കൈകാര്യം ചെയ്ത രീതിയെ സിഖ് നേതാക്കളും സംഘടനകളും അപലപിച്ചു.   സിഖ് പെണ്‍കുട്ടിയെ ഷഹീദ് നാസറിനൊപ്പം കോടതിയില്‍ ഹാജരായി മൊഴിനല്‍കാന്‍ സമ്മതിച്ചില്ലെന്ന് സിഖ് നേതാവ് ജഗ് മോഹന്‍ സിംഗ് റെയ്‌ന കുറ്റപ്പെടുത്തി. ‘കോടതിയില്‍ ഹാജരാകാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അനുവദിക്കാതിരുന്നതും ഗൗരവതരമായ അനീതിയാണ്,’ അദ്ദേഹം ആരോപിച്ചു. എന്നാല്‍ പൊലീസ് ഇതിനോട് പ്രതികരിച്ചില്ല. പിന്നീട്  കോടതി വാദം കേട്ട ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയതായും ജഗ് മോഹന്‍ സിംഗ് റെയ്‌ന പറഞ്ഞു. ശ്രീനഗറിലെ ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ആഷികിനെ വിവാഹം ചെയ്തില്ലെങ്കില്‍ മാതാപിതാക്കള്‍ കുഴപ്പത്തിലാകുമെന്ന് മന്‍മീത് കൗറിനെ ഭീഷണിപ്പെടുത്തിയതായി ഗുരുദ്വാര കമ്മിറ്റി അംഗം പെര്‍വേന്ദര്‍ അവകാശപ്പെട്ടു.  ശ്രീനഗറിലെ ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ആഷികിനെ വിവാഹം ചെയ്തില്ലെങ്കില്‍ മാതാപിതാക്കള്‍ കുഴപ്പത്തിലാകുമെന്ന് മന്‍മീത് കൗറിനെ ഭീഷണിപ്പെടുത്തിയതായി ഗുരുദ്വാര കമ്മിറ്റി അംഗം പെര്‍വേന്ദര്‍ ആരോപിക്കുന്നു.  

മുസഫര്‍ ഷാബാന്‍ എന്ന മുസ്ലിം യുവാവാണ് ധന്‍മീത് കൗറിനെ വിവാഹം ചെയ്തത്. മുസഫര്‍ ഷാബാന്റെ ഒരു ബന്ധു തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ധന്‍മീത് കൗറിന്റെ സഹോദരന്‍ ക്രിഷന്‍ ജിത് സിംഗ് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പ്രസിഡന്‍റ് മജീന്ദര്‍ സിംഗ് സിര്‍സയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

സഹോദരിയെ 24 മണിക്കൂറിനുള്ളില്‍ വിട്ടുതന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ക്രിഷന്‍ജിത് സിംഗ്.’അവര്‍ എന്റെ വീടിന് മുന്നില്‍ മത മുദ്രാവാക്യങ്ങള്‍ മുഴക്കി,’ ക്രിഷന്‍ജിത് സിംഗ് ആരോപിച്ചു. മുസഫറിനെയും ധന്‍മീതിനെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഇരുവരും മുസഫറിന്റെ ബന്ധുക്കളും ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടതായി ശ്രീനഗര്‍ സിവില്‍ സൊസൈറ്റി അംഗമായ അല്‍ത്താഫ് വാനി പറഞ്ഞു.

Tags: GurudwaraAnti Love Jihad Lawമന്‍ജീന്ദര്‍ സിംഗ് സിര്‍സജമ്മു കശ്മീര്‍രാംനിക് സിംഗ് മാന്‍Girlലൗ ജിഹാദ്punjabസിഖ്കശമീര്‍conversionമതപരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.