Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആത്മഹത്യ ഒഴിവാക്കാനാകുമോ?

ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ജീവന്‍ വെടിയണം എന്നുള്ള ചിന്തയും, അതേപ്പറ്റിയുള്ള വിലയിരുത്തലുകളും, ശ്രമങ്ങളും ഒടുവില്‍ മരണത്തെ സ്വീകരിക്കുന്ന കര്‍മ്മവും കൂടിക്കുഴഞ്ഞു സങ്കീര്‍ണ്ണമായ ഒന്നാണ് ആത്മഹത്യ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 30, 2021, 05:00 am IST
in Article

ഡോ. ഹരി എസ്. ചന്ദ്രന്‍

സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്,  

മാവേലിക്കര.. ഫോണ്‍:9447958903

ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ജീവന്‍ വെടിയണം എന്നുള്ള ചിന്തയും, അതേപ്പറ്റിയുള്ള വിലയിരുത്തലുകളും, ശ്രമങ്ങളും ഒടുവില്‍ മരണത്തെ സ്വീകരിക്കുന്ന കര്‍മ്മവും കൂടിക്കുഴഞ്ഞു സങ്കീര്‍ണ്ണമായ ഒന്നാണ് ആത്മഹത്യ.  

ഈയിടെയായി ചെറുപ്പക്കാരുടെയിടയില്‍ ആത്മഹത്യാചിന്ത വര്‍ദ്ധിക്കുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്. സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയമാണിത്. സ്ത്രീധനമരണം, ഭര്‍ത്തൃഗൃഹത്തിലെ പീഡനം: പല പെണ്‍കുട്ടികളും വിവാഹമേ വേണ്ടെന്നു വെക്കുന്നു. മരിക്കാനുള്ള പേടികൊണ്ട് ഇങ്ങനെ പോയാല്‍ കേരള സമൂഹത്തിന്റെ സ്ഥിതി എന്താവും?

പാരമ്പര്യ ഘടകങ്ങളും വ്യക്തിത്വത്തിലെ ചില പ്രത്യേകതകളും ആളുകളെ ആത്മഹത്യയിലേക്കു അടുപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. അന്തര്‍മുഖന്മാര്‍, സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പറയാതിരിക്കുകയും, സ്വയം കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആത്മഹത്യ ഒരു പരിഹാരമായി കാണുകയും ചെയ്യുന്നു. ചിലരില്‍ സന്തോഷവും ദുഖവും ഇടവിട്ടുവരുന്ന പ്രകൃതം കാണാറുണ്ട്.  

സൈക്ലോത്മിക് വ്യക്തിത്വം എന്ന് ഇതിനു പേര് പറയാം. അങ്ങനെയുള്ളവരില്‍ ആത്മഹത്യാപ്രവണത കൂടുതലായിക്കണ്ടിട്ടുണ്ടു. വളരെ പ്രിയപ്പെട്ട ഒരാളുടെ മരണത്തെ തുടര്‍ന്ന്, അവരെ പരലോകത്തു സന്ധിക്കാമെന്നു കരുതി ജീവന്‍ വെടിയുന്നവരുമുണ്ട്.

തെറ്റിദ്ധാരണകള്‍

പറയുന്നവര്‍ ചെയ്യുകയില്ല എന്നൊരു ധാരണ പൊതുവിലുണ്ട്. ഇത് ശരിയല്ല. മരിച്ചവര്‍ നേരത്തെ ചില സൂചനകള്‍തന്നിരുന്നു, നമ്മള്‍ മനസ്സിലാക്കിയില്ല എന്ന് മാത്രം.

.ഒരിക്കല്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ പിന്നീടതിനു മുതിരുകയില്ല എന്ന വിശ്വാസം തെറ്റാണ്. ആത്മഹത്യ ചെയ്തവരില്‍ പലരും മുമ്പൊരിക്കല്‍ ഇതിന് ശ്രമിച്ചവരാണ്.

ആത്മഹത്യ ചെയ്യുന്നവരെല്ലാം വിഷാദം ബാധിച്ചവരാണ് എന്ന ധാരണയും ശരിയല്ല. വിഷാദത്തില്‍ നിന്നും മോചനം നേടിവരുന്ന ഘട്ടത്തിലാണ് ആത്മഹത്യകള്‍ പലപ്പോഴും നടക്കുന്നത്. ഒരിക്കല്‍ ഇത് ചെയ്യാനുള്ള ഉറച്ച തീരുമാനവും എടുത്തു കഴിഞ്ഞാല്‍, ആളുകള്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു.

ലക്ഷണങ്ങള്‍

വിഷാദം ബാധിച്ചിരുന്ന ഒരാള്‍ പെട്ടാണ് അതില്‍ നിന്ന് മോചനം നേടുന്നത്, എന്തോ തീരുമാനിച്ചുറച്ചു എന്നതിന്റെ സൂചനയാവാം. സ്വന്തം പ്രിയപ്പെട്ട,വിലപിടിച്ച വസ്തുക്കള്‍ മറ്റുള്ളവര്‍ക്കുകൊടുക്കുന്നതും. കുറേനാളായി പിണങ്ങിയിരുന്നവരോട് മാപ്പുപറഞ്ഞു ഇണങ്ങുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കാന്‍

ആത്മഹത്യക്കു ശ്രമിച്ച ഒരാളെ ഉപദേശിക്കുകയോ പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യാന്‍ പാടില്ല. അത് അയാളുടെ കുറ്റബോധം വര്‍ദ്ധിപ്പിക്കും. വിദഗ്ധമായ കൗണ്‍സിലിങ്ങും ഹിപ്നോട്ടിസവും അപകടകാരികളാണ്. ആത്മഹത്യക്കു ശ്രമിച്ചയാളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും വൈകാതെ മനഃശാസ്ത്രചികിത്സ ലഭ്യമാക്കുകയുമാണ് വേണ്ടത്.

ഇത്തരം സംഭവങ്ങള്‍ നടന്ന വീടുകളിലും സൗഹൃദങ്ങളിലും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ മാനസികാരോഗ്യ പ്രവര്‍ത്തകരെ കാണേണ്ടതു അത്യാവശ്യമാണ്. ആത്മഹത്യ നടന്നുകഴിഞ്ഞാല്‍ ആ വ്യക്തിയെ അതിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അപഗ്രഥനം നടത്തേണ്ടതുണ്ട്. മനശാസ്ത്രപരമായ പോസ്റ്റ്മോര്‍ട്ടം (സൈക്കോളജിക്കല്‍ ഓട്ടോപ്സി) എന്ന പ്രത്യേക മാര്‍ഗ്ഗത്തിലൂടെ, ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. സമൂഹത്തില്‍ തുടര്‍ന്ന് നടത്തേണ്ട പ്രതിരോധ ശ്രമങ്ങള്‍ക്ക് ഇത് ഏറെ സഹായകരമാണ്.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍, മറ്റൊരാളുടെ മേല്‍നോട്ടത്തോടെ, കൃത്യമായി കഴിക്കാന്‍ മടിക്കരുത്.

Tags: suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

Kerala

തൃശൂരിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനി ജീവനൊടുക്കി

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.