Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുള്ളൂര്‍ക്കര ക്വാറിയിലെ ആയുധ പരിശീലനം; അന്വേഷണം പോലീസ് അട്ടിമറിച്ചു; പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായും ദൃക്‌സാക്ഷികള്‍

സ്‌ഫോടനം നടന്ന് ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും പോലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. ക്വാറിയില്‍ വളര്‍ത്തുന്ന മീനുകളെ പിടിക്കാന്‍ തോട്ട ഉപയോഗിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 11:57 am IST
in Kerala

തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയിലെ ക്വാറി സ്‌ഫോടനക്കേസില്‍ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചു. ക്വാറിയില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ പരിശീലനം നടക്കുന്നതായും വന്‍ സ്‌ഫോടകവസ്തു ശേഖരം ഉള്ളതായും ആഴ്ചകള്‍ക്ക് മുന്‍പ് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നിട്ടും പോലീസ് അനങ്ങിയില്ല.  

 മെയ് 29ന് മായന്നൂര്‍ കൊണ്ടാഴി റിസര്‍വ്വ് വനത്തില്‍ നിറതോക്കുകളുമായി നാല് പേരെ വനപാലകസംഘം കണ്ടിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ തോക്കുകള്‍ ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെട്ടു. കാട്ടില്‍ നടത്തിയ തെരച്ചിലില്‍ മൊബൈല്‍ഫോണ്‍ ലഭിച്ചു. നായാട്ട് സംഘമാണെന്നാണ് വനം വകുപ്പ്  ജീവനക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.  

  പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനിലും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, തോക്കുകളും മൊബൈല്‍ഫോണും പരിശോധിക്കാനോ അന്വേഷണം നടത്താനോ പോലീസ് തയാറായില്ല. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിന്നീട് ഓടിപ്പോയവരെ കണ്ടെത്തി കേസെടുത്തു. കാട്ടില്‍ അതിക്രമിച്ചു കയറിയെന്ന വകുപ്പാണ്  ചുമത്തിയത്.  

  പാഞ്ഞാള്‍ പാലത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ  മകന്‍ പി.എം.അലി, കയ്യഴിതൊടി വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബൂബക്കര്‍, അതിക്കപ്പറമ്പ് വീട്ടില്‍ കുട്ടിഹസ്സന്റെ  മകന്‍ മുസ്തഫ, ഇടക്കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ സാദിക്ക് എന്നിവരെയാണ് വനപാലകസംഘം പിടികൂടിയത്. ആയുധ നിരോധന നിയമപ്രകാരം പോലീസ് കേസ് എടുക്കാത്തതിനാല്‍ തുടരന്വേഷണം ഉണ്ടായില്ല. സ്‌ഫോടനം നടന്ന ക്വാറി ഉടമയായ സിപിഎം നേതാവിന്റെ കൂട്ടാളികളാണ് ഇവര്‍. ക്വാറിയില്‍ വെടിവെയ്‌പ്പ് പരിശീലനവും നായാട്ടും നടന്നിരുന്നതായി പരിസരവാസികളും പറയുന്നു.  

   സ്‌ഫോടനം നടന്ന് ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും പോലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. ക്വാറിയില്‍ വളര്‍ത്തുന്ന മീനുകളെ പിടിക്കാന്‍ തോട്ട ഉപയോഗിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്.  

  പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനം നടന്നിട്ടും മീന്‍ പിടിക്കാനുള്ള തോട്ടയാണ് പൊട്ടിച്ചതെന്ന് പോലീസ് രേഖപ്പെടുത്തിയതാണ് കൗതുകകരം. സ്ഥലത്ത് ആദ്യമെത്തിയ പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായും പരിസരവാസികള്‍ പറയുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ ഇവിടെ നിന്നും വാഹനത്തില്‍ കടത്തിയെന്നും പരിസരവാസികള്‍ പറയുന്നു. ഇവ കടത്തിക്കൊണ്ടുപോകുന്നതുവരെ പോലീസ് പ്രദേശവാസികളെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു.

Tags: കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.