Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ നാലിരട്ടി ഓക്സിജന്‍ ആവശ്യപ്പെട്ടു; രാജ്യത്തെയും ജനങ്ങളെയും കെജ്‌രിവാള്‍ വഞ്ചിച്ചു; കണ്ടെത്തലുമായി സുപ്രീംകോടതി സമിതി

രാജ്യമെങ്ങും കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും കേജ്‌രിവാള്‍ സര്‍ക്കാരും കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൊവിഡ് കേസുകള്‍ കൂടിയ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ എത്തിക്കാനാവാത്ത അവസ്ഥ ഉണ്ടായെന്നും സമിതി കണ്ടെത്തി. ദല്‍ഹിയില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ഓക്സിജന്‍ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jun 25, 2021, 11:19 pm IST
in India

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെയും ജനങ്ങളെയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും വഞ്ചിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ആവശ്യമായതിന്റെ നാലിരട്ടി ഓക്സിജന്‍ ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് രാജ്യ തലസ്ഥാനത്തെ ”കൃത്രിമ ഓക്സിജന്‍ ക്ഷാമ”ത്തെപ്പറ്റി അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. ദല്‍ഹിക്ക് പ്രതിദിനം  289 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രം മതിയായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 1140 മെട്രിക് ടണ്‍ ആയിരുന്നുവെന്ന് സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യമെങ്ങും കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും കേജ്‌രിവാള്‍ സര്‍ക്കാരും കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൊവിഡ് കേസുകള്‍ കൂടിയ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ എത്തിക്കാനാവാത്ത അവസ്ഥ ഉണ്ടായെന്നും സമിതി  കണ്ടെത്തി. ദല്‍ഹിയില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ഓക്സിജന്‍ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 എന്നാല്‍ ഇതിനെ ആപ്പ് സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും പ്രത്യേക സമിതിയെ  നിയോഗിച്ച് സുപ്രീംകോടതി ഉത്തരവിറക്കുകയായിരുന്നു. ദല്‍ഹി സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി ഭൂപീന്ദര്‍ ഭല്ല, മാക്സ് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ സന്ദീപ്  ബുദ്ധിരാജ, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, കേന്ദ്ര ജലശക്തി മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുബോധ് യാദവ് എന്നിവരുടെ പാനലിനെയാണ് ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിശോധിക്കാനായി സുപ്രീംകോടതി നിയോഗിച്ചത്. 

ഇവരുടെ കണ്ടെത്തല്‍ പ്രകാരം ദല്‍ഹിക്ക് പ്രതിദിനം 284-372 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ നാലിരട്ടി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതിനാല്‍ കൊവിഡ് ഗുരുതരമായിരുന്ന യുപി, ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ സമയത്ത് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നതായും പാനല്‍ കണ്ടെത്തി.

നിരന്തരം സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ച് ഓക്സിജന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്‌ട്രീയ നീക്കമാണ് ദല്‍ഹി സര്‍ക്കാര്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ദല്‍ഹിക്ക് നല്‍കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഉത്തരവും ഉണ്ടായി. അതായത് ദല്‍ഹിക്ക് ആവശ്യമായതിലും രണ്ടിരട്ടി ഓക്സിജന്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് നല്‍കേണ്ടിവന്നു.  

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടാക്കാനുള്ള കാരണമായി കെജ്‌രിവാളിന്റെ നടപടി മാറി. കൊവിഡിനെ സമര്‍ത്ഥമായി പ്രതിരോധിച്ച രാജ്യമെന്ന നേട്ടം തകര്‍ക്കാന്‍ ലക്ഷ്യമിട്ടു നടന്ന വലിയ ഗൂഢാലോചനയാണ് കെജ്‌രിവാളിന്റെ നടപടികളെന്ന ആക്ഷേപം ശക്തമായി.

Tags: അരവിന്ദ് കെജ്‌രിവാള്‍ഓക്‌സിജന്‍delhiസര്‍ക്കാര്‍supremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

India

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.