Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കോപത്തെ ജയിക്കുക

കോപത്തിനധീനരായി ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. കോപത്തിന് അധീനരാകുക എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പരാജയമാണ് എന്നു നമ്മള്‍ തിരിച്ചറിയണം. ക്ഷമയാണ് ഏറ്റവും വലിയ വിജയം.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jun 20, 2021, 05:00 am IST
inSamskriti

മക്കളേ,  

കോപത്തിനധീനരായി ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍  നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. കോപത്തിന് അധീനരാകുക എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പരാജയമാണ് എന്നു നമ്മള്‍ തിരിച്ചറിയണം. ക്ഷമയാണ് ഏറ്റവും വലിയ വിജയം.  

നമ്മെ ദേഷ്യം പിടിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ നമ്മള്‍ കോപത്തിന്റെ പിടിയിലകപ്പെടുമ്പോള്‍, നമ്മളറിയാതെ മനസ്സിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. ദേഷ്യം ആദ്യം ബാധിക്കുന്നതു ദേഷ്യപ്പെടുന്നയാളെത്തന്നെയാണ്. എരിയുന്ന തീക്കനല്‍ കൈയിലെടുത്ത് മറ്റൊരാള്‍ക്കുനേരെ എറിയാന്‍ ശ്രമിക്കുന്നതു പോലെയാണത്. സ്വന്തം കൈകളായിരിക്കും ആദ്യമേ പൊള്ളുന്നത്. ദേഷ്യം വരുമ്പോഴുണ്ടാകുന്ന ആന്തരികസംഘര്‍ഷം ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ഒരുപോലെ ഉലയ്‌ക്കുന്നു. വിവേകം നഷ്ടപ്പെട്ട് ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്യുവാനിടയാകുന്നു. അവയുടെ അനന്തരഫലങ്ങള്‍ വര്‍ത്തമാനകാലത്തെ മാത്രമല്ല, ഭാവിയെത്തന്നെയും പ്രതികൂലമായി ബാധിക്കുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിച്ചുണ്ടാകുമ്പോള്‍ ശരീരവും മനസ്സും ഒരുപോലെ രോഗഗ്രസ്തമാകുന്നു.

ദേഷ്യം വരുമ്പോള്‍ ആത്മനിയന്ത്രണംകൊണ്ട് ആദ്യം അതിനെ അടക്കണം. എന്നിട്ട് വിവേകപൂര്‍വ്വം ചിന്തിക്കണം. അപ്പോള്‍ മനസ്സു ശാന്തമാകും. ദേഷ്യം മനസ്സില്‍ വെച്ചുകൊണ്ട് മനസ്സിനെ ബലമായി അടക്കിവെയ്‌ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ഒരു പൊങ്ങുതടി വെള്ളത്തില്‍ താഴ്‌ത്തിപ്പിടിക്കുന്നതുപോലെയാണത്. പിടിവിട്ടാലുടനെ അതു പൊങ്ങിവരുന്നതു കാണാം. മനസ്സിനെ ബലാല്‍ക്കാരമായി അടക്കാന്‍ ശ്രമിച്ചാല്‍ താമസിയാതെ അത് പഴയ സ്വഭാവത്തിലേയ്‌ക്ക് ശക്തിയോടെ മടങ്ങിവരും. അല്ലെങ്കില്‍ ഉപബോധമനസ്സില്‍ കിടന്ന് രോഗം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് വിവേകപൂര്‍വ്വം സന്ദര്‍ഭത്തെ വിലയിരുത്തണം. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അതു തിരുത്തണം. മനസ്സിലെ ക്രോധചിന്തകള്‍ മാറ്റി അവയുടെ സ്ഥാനത്ത് നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.  

രണ്ടു സുഹൃത്തുക്കള്‍ തീര്‍ത്ഥാടനമദ്ധ്യേ ഒരു പുണ്യസ്ഥലത്ത് എത്തിച്ചേര്‍ന്നു. ക്രോധത്തെ ജയിച്ചു എന്നു പേരുകേട്ട ഒരു യോഗി സമീപത്തു താമസിച്ചിരുന്നു. അദ്ദേഹത്തെ കാണാനായി അവര്‍  ചെന്നു. അവര്‍ കുടിലിനുള്ളില്‍ കയറി യോഗിയെ ആദരപൂര്‍വ്വം വണങ്ങി. യോഗി അവരോട് ഇരിക്കാന്‍ പറഞ്ഞു. അല്പനേരത്തെ സംഭാഷണത്തിനുശേഷം അവരിലൊരാള്‍ യോഗിയോടു ചോദിച്ചു, ‘എനിക്കു കുറച്ചു തീ വേണം, അങ്ങയുടെ പക്കല്‍ തീയുണ്ടോ?’ യോഗി പറഞ്ഞു, ‘ഇല്ല, ഇവിടെ തീയില്ല.’ കുറച്ചു സമയം മിണ്ടാതിരുന്നശേഷം അയാള്‍ വീണ്ടും യോഗിയോടു ചോദിച്ചു, ‘എനിക്ക് കുറച്ച് തീ തരാമോ?’ ‘ഇവിടെ തീയില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ,’ യോഗി അല്പം അസ്വസ്ഥതയോടെ പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും തീര്‍ത്ഥാടകന്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. അല്പംകഴിഞ്ഞ് അയാള്‍ വീണ്ടും ചോദിച്ചു, ‘ഗുരുജി, എനിക്ക് കുറച്ച് തീ കിട്ടിയേ തീരൂ. ദയവുചെയ്തു കുറച്ചു തീ എനിക്കു നല്കണം.’ യോഗിക്കു ദേഷ്യം വന്നെങ്കിലും അതു പുറത്തു കാണിക്കാതെ പറഞ്ഞു, ‘ഇവിടെ തീയില്ലെന്ന് ഞാന്‍ പല തവണ വ്യക്തമായി പറഞ്ഞല്ലോ. എന്നിട്ടും അതു നിങ്ങളുടെ തലയില്‍ കയറാത്തതെന്താണ്?’ തീര്‍ത്ഥാടകന്‍ വളരെ ക്ഷമയോടെ പറഞ്ഞു, ‘എനിക്ക് തീ വളരെ അത്യാവശ്യമായി വേണം. അങ്ങയുടെ പക്കല്‍ തീ ഒട്ടുമില്ലെന്ന് ഉറപ്പാണോ?’  

അപ്പോഴേയ്‌ക്കും യോഗിക്ക് ആത്മനിയന്ത്രണം നഷ്ടമായി. അദ്ദേഹം ഒരു വടി എടുത്ത് അത് ഒടിയുന്നതുവരെ ആ തീര്‍ത്ഥാടകനെ അടിച്ചു. അതെല്ലാം തീര്‍ത്ഥാടകന്‍ ക്ഷമയോടെ സഹിച്ചു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇപ്പോള്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു. അങ്ങയുടെ അടുത്തു വന്നപ്പോള്‍ ഞാന്‍ കുറച്ചു പുക കണ്ടിരുന്നു. അതുകാരണം ഇവിടെ തീ കാണുമെന്ന് എനിക്കുറപ്പായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും കാണാവുന്നവിധം തീജ്വാലകള്‍ ആളിക്കത്തുകയാണ്.’  

തന്റെ കോപത്തെയാണ് തീര്‍ത്ഥാടകന്‍ പരാമര്‍ശിക്കുന്നതെന്ന് മനസ്സിലാക്കിയ യോഗി പെട്ടെന്ന് മനഃസംയമനം വീണ്ടെടുത്തു. വിനയത്തോടെ തല കുമ്പിട്ടുകൊണ്ടു പറഞ്ഞു, ‘അങ്ങു പഠിപ്പിച്ച പാഠത്തിനു നന്ദി. ദേഷ്യത്തെ കീഴടക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ലെന്ന് ഇപ്പോള്‍ ബോദ്ധ്യമായി.’

ദേഷ്യം നമ്മുടെ അഹന്തയില്‍ നിന്നാണ് ഉണ്ടാകുന്നത്. പരീക്ഷയില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥിയെ ആരെങ്കിലും ക്രൂരമായി പരിഹസിച്ചു എന്നു കരുതുക. തന്നെ പരിഹസിച്ചയാളോട്  ദേഷ്യം തോന്നുക സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ അഹന്തകാരണമാണ് ദേഷ്യം വരുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനെ നിയന്ത്രിക്കണം. ഒന്നുകൂടി നന്നായി പഠിക്കാന്‍ അയാളുടെ പരിഹാസത്തെ ഒരു നിമിത്തമാക്കണം. അങ്ങനെയായാല്‍ പരിഹസിച്ചയാളോട് വിരോധമില്ലാതിരിക്കാനും  പഠിത്തത്തില്‍ മുന്നേറുവാനും കഴിയും.  

ദേഷ്യം, ദുഃഖം, നിരാശ തുടങ്ങിയ ദുര്‍വികാരങ്ങള്‍ കൂടെക്കൂടെ മനസ്സില്‍ വരുന്നുണ്ടെങ്കില്‍ പ്രയോജനകരമായ എന്തെങ്കിലും കര്‍മ്മങ്ങളിലേയ്‌ക്ക് ശ്രദ്ധ തിരിച്ചുവിടണം. ഒപ്പം വിവേകപൂര്‍വ്വം മനനം ചെയ്യുകയും വേണം. അങ്ങനെ ക്രമേണ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. വികാരത്തിന് അടിമപ്പെടുകയല്ല, വിവേകംകൊണ്ട് വികാരത്തെ ജയിക്കുകയാണ് വേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.