Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ബ്രണ്ണന്‍ തള്ളുകള്‍

അതിനെല്ലാം പുറമേയാണ് മലപ്പുറം വിഭജിക്കണമെന്ന മുറവിളി... തികഞ്ഞ മതേതരന്മാരായ മുസ്ലീം ലീഗും പുരോഗമനവാദികളും മുന്തിയ സഖാക്കന്മാരുമായ എസ്ഡിപിഐക്കാരുമാണ് തിരൂര്‍ ജില്ല വേണമെന്ന് കോലാഹലം കൂട്ടുന്നത്. ലക്ഷദ്വീപിനും ഐഷാ സുല്‍ത്താനയ്‌ക്കും ശേഷം വിജയനും വിധേയനും ഐക്യപ്പെടാനുള്ള ഒരു വഴിയാണ് തുറന്നുകിടക്കുന്നത്.

എം. സതീശന്‍byഎം. സതീശന്‍
Jun 20, 2021, 05:00 am IST
inArticle

പത്തനാപുരത്തും കോന്നിയിലും വന്‍ ആയുധശേഖരം കണ്ടെടുക്കുന്നു. വനമേഖലയില്‍ തീവ്രവാദപരിശീലനക്യാമ്പ് നടന്നതായി അന്വേഷണസംഘം സൂചിപ്പിക്കുന്നു. വനഭൂമി കയ്യേറി ആയുധപരിശീലനത്തിന് ഗ്രൗണ്ടുണ്ടാക്കിയെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. തീവ്രവാദികള്‍ ലക്ഷ്യം വെച്ചതാരെയൊക്കെയെന്ന ദുരൂഹതകള്‍ ബാക്കിയാണ്. വാഗമണിലും പാനായിക്കുളത്തും നാറാത്തും കനകമലയിലുമൊക്കെ കണ്ടതിന്റെ ബാക്കിയാണ് പത്തനാപുരത്തും കോന്നിയിലും കാണുന്നതെന്ന അതിഗൗരവതരമായ സാഹചര്യം നിലനില്‍ക്കുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലുമെല്ലാം തീവ്രവാദ ശക്തികളുടെ സ്വാധീനമുണ്ടെന്ന ആക്ഷേപമുയരുന്നു.

പത്തനാപുരം പാടത്തെ വനമേഖലയില്‍ സ്ഥിതിഗതികള്‍ കാണാനെത്തിയ ബിജെപി നേതൃസംഘത്തെ പോലീസ് തടയുന്നു. നേതാക്കന്മാര്‍ വന്നാല്‍ പോലീസിന് കൂടെ നില്‍ക്കേണ്ടിവരുമെന്നും അത്രയും നേരം അന്വേഷണം മുടങ്ങിപ്പോയേക്കുമെന്ന എമണ്ടന്‍ ന്യായം നിരത്തിയാണ് പത്തനാപുരം സിഐ ബിജെപി നേതാക്കന്മാരെ വിലക്കാന്‍ ശ്രമിച്ചത്. സംഗതി ഇത്രയായിട്ടും മുഖ്യമന്ത്രി വിജയനും പ്രതിപക്ഷനേതാവ് വിധേയനും കെപിസിസി പ്രസിഡന്റ് സുധാകരനും മുതല്‍ പത്തനാപുരം എംഎല്‍എ ഗണേശകുമാരന്‍ വരെയുള്ള ഒരാളും ഇതുവരെ മിണ്ടിയിട്ടില്ല. അവര്‍ക്കാര്‍ക്കും പ്രതികരിക്കാനുള്ള ഗൗരവം ഈ വിഷയത്തിനുണ്ടാവില്ലെന്നാവണം നിഗമനം.

മറ്റൊരുവശത്ത് വയനാട്ടിലെ മുട്ടില്‍ മുതല്‍ കാടുള്ളിടത്തെല്ലാം മരം മുറി ആഘോഷമായി നടക്കുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മരംമുറി മാഫിയയുടെ ആളുകളായി വിലസുന്നു. വീഴ്ചയുണ്ടായ മരങ്ങള്‍ തപ്പി സിപിഐ സംസ്ഥാനസെക്രട്ടറി നടക്കുന്നു. വെട്ടിമുറിച്ച് വെളുപ്പിക്കാനല്ലെങ്കില്‍ എന്തിന് ഒരു സര്‍ക്കാരെന്ന മട്ടില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അനക്കമില്ലാതെ കാലം കഴിക്കുന്നു. കള്ളക്കടത്ത് മുതല്‍ മരം കടത്ത് വരെ അലങ്കാരമായി കൊണ്ടാടുന്ന ഒരു സര്‍ക്കാരും അതിനൊക്കെ ഒത്താശ ചെയ്യുന്ന ഒരു പ്രതിപക്ഷവും അരിയിട്ട് വാഴുന്ന കാലത്ത് ഇത്തരം കാര്യങ്ങളില്‍ പ്രതികരണം ആരായാന്‍ തന്റേടമുള്ള ഒരു നാലാംതൂണുകാരനെയെങ്കിലും കാണണ്ടെ? നിരാശാജനകമാണ് കാര്യങ്ങള്‍…

അതിനെല്ലാം പുറമേയാണ് മലപ്പുറം വിഭജിക്കണമെന്ന മുറവിളി… തികഞ്ഞ മതേതരന്മാരായ മുസ്ലീം ലീഗും പുരോഗമനവാദികളും മുന്തിയ സഖാക്കന്മാരുമായ എസ്ഡിപിഐക്കാരുമാണ് തിരൂര്‍ ജില്ല വേണമെന്ന് കോലാഹലം കൂട്ടുന്നത്. ലക്ഷദ്വീപിനും ഐഷാ സുല്‍ത്താനയ്‌ക്കും ശേഷം വിജയനും വിധേയനും ഐക്യപ്പെടാനുള്ള ഒരു വഴിയാണ് തുറന്നുകിടക്കുന്നത്.

വാക്‌സിന്‍ക്ഷാമം, വാക്‌സിനേഷനിലും പിന്‍വാതില്‍ രജിസ്‌ട്രേഷന്‍, പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തിക്കൊല്ലല്‍, ഇഎംഎസിന്റെ പേരില്‍ ആംബുലന്‍സിറക്കി അതില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍… കലാപരിപാടികള്‍ തുടരുകയാണ്. വാക്‌സിന്‍ സൗജന്യമായി വിളമ്പുമെന്ന് പറഞ്ഞ് പിരിച്ചെടുത്ത പണത്തിന്റെ ഗതിയെന്ത് എന്ന് ആര്‍ക്കുമറിയില്ല.  

ഒന്നിനുമില്ല ചോദ്യവും ഉത്തരവും. അന്തിച്ചര്‍ച്ചയ്‌ക്ക് കോപ്പുകൂട്ടിയിറങ്ങുന്ന പതിവ് കൂലിക്കാര്‍ കൊടകരയും ലക്ഷദ്വീപും വിട്ടിപ്പോള്‍ ബ്രണ്ണന്‍ തള്ളിന് കാതോര്‍ക്കുന്ന തിരക്കിലാണ്. പ്രബുദ്ധമലയാളിയുടെ മുന്നിലേക്കാണ് വിജയന്‍ കുറേക്കാലം ഒറ്റയ്‌ക്ക് തള്ളിക്കയറിയിരുന്നത്. അഞ്ചാണ്ട് കേരളം അത് സഹിക്കുകയായിരുന്നു. ഊരിപ്പിടിച്ച വടിവാളുകള്‍ക്ക് ഇടയിലൂടെ വിജയന്‍ നടന്നതിന്റെ രോമാഞ്ചം ഇനിയും സഖാക്കളില്‍ നിന്ന് വിട്ടുപോയിട്ടില്ല. ഇന്ദ്രനെ, ചന്ദ്രനെ പേടിക്കാത്ത കൊമ്പനാണ് താനെന്നും ഇത് വേറെ ജനുസ്സാണെന്നുമൊക്കെയുള്ള സ്വയം പൊങ്ങിത്തരത്തിന് കയ്യടിച്ച് മിന്നിക്കുമ്പോള്‍ ഓര്‍ത്തുകാണില്ല ഇപ്പുറത്തും ഒരു സ്വയംപൊങ്ങി തല പൊക്കുമെന്ന്.  

മുല്ലപ്പള്ളിയെ വെട്ടിത്താഴ്‌ത്തി കെപിസിസി പ്രസിഡന്റായ സുധാകരനാണ് വിജയന് പറ്റിയ എതിരാളിയായി തള്ളിക്കയറുന്നത്. സംഗതി കോളേജ് കാലത്തെ തല്ലും പിടിയുമാണ്. വിജയനെ ചവിട്ടിവീഴ്‌ത്തിയത് താനാണെന്ന് സുധാകരന്‍, ഒരുത്തനും എന്റെ അടുത്തേക്ക് വരില്ലെന്ന് വിജയന്‍… നോക്കണം ഇമ്മാതിരി ഗൗരവമുള്ള ഒരു ചര്‍ച്ച ഇക്കാലമത്രയും ഭൂമി മലയാളം കണ്ടിട്ടുണ്ടോ? ഇതാണ് യഥാര്‍ത്ഥ സര്‍ഗാത്മക സംവാദം.

നാക്കെടുത്ത് വാളാക്കി പരസ്പരം വീശാനാണ് രണ്ടിന്റെയും പുറപ്പാട്. ബ്രണ്ണന്‍ കോളേജില്‍ ആരാണ് തല്ലി ജയിച്ചതെന്ന് മലയാളിയെ അറിയിക്കുന്നതിലാണ് കാര്യമുള്ളത്. വിജയനോ സുധാകരനോ… ആരാണ് മുന്തിയ ഗുണ്ടയെന്ന് അറിഞ്ഞിട്ട് വേണം കേരളത്തിന് കഞ്ഞി കുടിക്കാന്‍…. ഒന്ന് രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന ഗുണ്ടകള്‍ക്കെല്ലാം ഇരുപക്ഷത്തുമായി അണിനിരക്കാന്‍ അവസരമുണ്ട്. കാരക്കൂട്ടില്‍ ദാസന്മാരും കീനേരി അച്ചുമാരും സാക്ഷാല്‍ അലവലാതി ഷാജിമാരുമെല്ലാം ഹാജരാവണം. പുത്തന്‍കൂറ്റ് ചാനല്‍ ചാവേറുകള്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കി ഇപ്പോള്‍ന്നെ അന്തിച്ചര്‍ച്ചയില്‍ സജീവമാണ്. വിജയന് ശേഷം ബ്രണ്ണന്‍ കോളേജില്‍ അരങ്ങ് വാണ ബാലന്‍ ഇപ്പോള്‍ത്തന്നെ രംഗത്തുണ്ട്. ബാലന്റെ കാലത്ത് വടിവാളുമായി നില്‍ക്കാന്‍ ആളില്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് അതിന്റെ ഇടയിലൂടെ നടക്കാനാകാതെ പോയത്… സുധാകരന്‍  തന്റെ പിള്ളേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് വര്‍ഷം നാല്‍പ്പത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്നിട്ട് വിജയന്‍ ഉളുപ്പില്ലാതെ വിളമ്പുന്നത്.  

ഇനിയുള്ള ആറ് മണിത്തള്ളില്‍ വിജയന്റെ തല്ലിന്റെ വീരകഥകള്‍ തുടരുമെന്ന് ഉറപ്പ്. സുധാകരന്റെ മറുതള്ളും അന്തിച്ചര്‍ച്ചകളില്‍ ചാവേറുകളും വടക്കന്‍പാട്ടും കൂടിയാകുമ്പോള്‍ കേരളം പുരോഗതിയിലേക്ക് കുതിക്കും. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കും. കൊറോണ ഓടിയൊളിക്കും. പിരിച്ചെടുത്ത പണത്തിന്റെ വീതം വെപ്പിനെക്കുറിച്ച് ആരുമറിയില്ല. മരംമുറിയില്‍ കോടതി ഇടപെടലുണ്ടാവും വരെ ഉത്തരം പറയേണ്ടതില്ല. പത്തനാപുരത്തെയും കോന്നിയിലെയും ആയുധങ്ങള്‍ അപ്രത്യക്ഷമാകും….. ബ്രണ്ണന്‍ തള്ളുകള്‍ മാത്രം ബാക്കിയാവും. അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുവാ… ഇത്രേം തള്ളിക്കയറ്റാന്‍ ബ്രണ്ണന്‍ കോളേജില്‍ തള്ളിന് ഡിഗ്രി കൊടുക്കുന്ന ഇടപാടുണ്ടോ?

Tags: Pinarayi Vijayankannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.