Categories: Kerala

വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം

മുമ്പ് സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ക്ക് വാക്‌സിന്റെ ബാച്ചും തിയതും വേണമെങ്കില്‍ പുതിയത് അനുവദിക്കുന്നതാണ്. വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്.

Published by

തിരുവനന്തപുരം : വിദേശത്തേയ്‌ക്ക് പോകാനായി വാക്‌സിന്‍ എടുക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. ചില വിദേശരാജ്യങ്ങളില്‍ വാക്‌സിന്റെ ബാച്ച് നമ്പറും തീയതിയും അറിയിക്കേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതിനായി ആരോഗ്യ വകുപ്പ് ഇ ഹെല്‍ത്ത് പോര്‍ട്ടലില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.  

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം മുതല്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ബാച്ച് നമ്പരും തീയതിയും കൂടി ഉള്‍പ്പെടുത്തിയതായിരിക്കും. മുമ്പ് സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ക്ക് വാക്‌സിന്റെ ബാച്ചും തിയതും വേണമെങ്കില്‍ പുതിയത് അനുവദിക്കുന്നതാണ്.  https://covid19.kerala.gov.in/vaccine/ എന്ന് പോര്‍ട്ടലില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് കാന്‍സല്‍ ചെയ്ത് പുതിയതിനായി അപേക്ഷിക്കാന്‍ സാധിക്കും.  

കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇപ്പോള്‍ വാക്സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്എംഎസ് ലഭിക്കും. അപ്പോള്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശയുടെ 1056, 104 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക