Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്താനപുരത്ത് ഭീകരര്‍ എത്തിയത് കേരള പോലീസ് അറിഞ്ഞില്ല; വിവരം നല്‍കിയത് ക്യു ബ്രാഞ്ച്; ബോംബ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഭീകരസംഘടനയിലേക്ക്

കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 10:56 am IST
in Kerala

തിരുവനന്തപുരം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവാദ ബന്ധം അന്വേഷിക്കും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍ ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇവര്‍ പത്തനാപുരം പോലീസിനെ വിവരമറിയിച്ചു. പുനലൂര്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും പത്തനാപുരം സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെയും നേതൃത്ത്വത്തിലുള്ള പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന  നടത്തി. കൊല്ലത്ത് നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോയി. ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.  

അതേസമയം, ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളത് കണ്ടെത്താന്‍ കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ ഭീകരവാദബന്ധമുള്ള ആള്‍ക്കാര്‍ എത്തിയിരുന്നുവെന്ന വിവരം തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് കേരള പോലീസിനെ അറിയിച്ചത്.

കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായി പരിശോധന നടത്തും.

കൊല്ലം-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പാടത്ത് ആയുധ പരിശീലനം നടന്നുവന്നിരുന്നതാണ് സൂചന. ആറു മാസം മുന്‍പ് ഉത്തര്‍പ്രദേശില്‍ പിടിയിലായ രണ്ട് മലയാളികള്‍ പാടത്ത് നിന്നും ആയുധപരിശീലനം നേടിയിരുന്നതായി യുപി പോലീസിന് മൊഴി നല്‍കിയിരുന്നു. പലപ്പോഴായി ഇരുന്നൂറോളം പേര്‍ ഇവിടെ നിന്നും പരിശീലനം നേടിയതായും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലുള്ള മൈതാനം പോലെയുള്ള ഭാഗത്താണ് പരിശീലനം നല്‍കിയിരുന്നതെന്നും ഇവരുടെ മൊഴിയില്‍ സൂചിപ്പിക്കുന്നുണ്ട്.  

ഇതേ തുടര്‍ന്ന് എന്‍ഐഎയും, കേരളാ പോലീസിന്റെ സ്പെഷല്‍ ബ്രാഞ്ച്, തമിഴ്നാട് ക്യൂ ബ്രാഞ്ച് അടക്കമുള്ളവര്‍ രഹസ്യമായ പരിശോധന നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അന്വേഷണം തുടര്‍ന്നുവന്നിരുന്നു. വനംവകുപ്പധികൃതരോട് ഉള്‍പ്പെടെ പ്രദേശവാസികളും ഇത്തരത്തില്‍ ആയുധപരിശോധനയും, റിക്രൂട്ട്മെന്റും നടന്നുവരുന്നതായ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് ഇവിടെ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

വനമേഖല ആയതിനാല്‍ തന്നെ അധികം ആളുകളുടെയും ശ്രദ്ധ പതിയാത്തതും, ജനവാസം കുറഞ്ഞ മേഖലയായതിനാലും ഇത്തരക്കാരുടെ ഇഷ്ടമേഖലയായി ഇവിടം മാറിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷം മുന്‍പും ഈ മേഖലയില്‍ നിരോധിത സംഘടനയുടെ നേതൃത്വത്തില്‍ ആയുധപരിശീലനം നല്കിയിരുന്നതായി പരാതി ഉയരുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് ആയുധപരിശീലനവും, നിര്‍മ്മാണവും, റിക്രൂട്ട്മെന്റും നടക്കുന്നുവെന്നത് പ്രദേശവാസികളിലും ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Tags: terroristsപോലീസ്പൈപ്പ‌് ബോംബ‌്Pathanapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

പുതിയ വാര്‍ത്തകള്‍

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.