Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവഗുരു അസുര സന്നിധിയില്‍

ഗുരു ശുക്രാചാര്യരെ സംബന്ധിച്ച് മകള്‍ ദേവയാനി ഒരു ദൗര്‍ബല്യമാണ.് ദേവയാനിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അസുരരാജാവായ വൃഷപര്‍വാവിനും മകള്‍ ശര്‍മ്മിഷ്ഠയ്‌ക്കും പലവട്ടം ശുക്രാചാര്യരുടെയും ദേവയാനിയുടെയും മുന്നില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ട.് ശര്‍മിഷ്ഠയ്‌ക്ക് ദേവയാനിയുടെ അടിമയായി പോലും നില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായി.

എ പി ജയശങ്കര് by എ പി ജയശങ്കര്
Jun 11, 2021, 05:00 am IST
in Samskriti

മൃതസഞ്ജീവനി മന്ത്രം മാത്രമല്ല അസുരന്‍മാരുടെ പല തന്ത്രങ്ങളും രഹസ്യങ്ങളും എല്ലാം കചന്‍ ബൃഹസ്പതിക്ക് ഓതിക്കൊടുത്തു. അവരുടെ ശൗര്യവും ക്രൗര്യവുമെല്ലാം ബൃഹസ്പതിയെ ബോധിപ്പിച്ചു. അവര്‍ക്ക് ഗുരുവിനോടുള്ള ഭക്തിയും പ്രശംസനീയമാണ.് എന്നാല്‍ ഈ ഭക്തിയുള്ളപ്പോള്‍ തന്നെ അവര്‍ പലപ്പോഴും ഗുരുവിന്റെ താല്‍പര്യത്തെ ധിക്കരിച്ചും പ്രവര്‍ത്തിക്കാറുണ്ട.്  

ഗുരു ശുക്രാചാര്യരെ സംബന്ധിച്ച് മകള്‍ ദേവയാനി ഒരു ദൗര്‍ബല്യമാണ.് ദേവയാനിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അസുരരാജാവായ വൃഷപര്‍വാവിനും മകള്‍ ശര്‍മ്മിഷ്ഠയ്‌ക്കും പലവട്ടം ശുക്രാചാര്യരുടെയും  ദേവയാനിയുടെയും മുന്നില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ട.് ശര്‍മിഷ്ഠയ്‌ക്ക് ദേവയാനിയുടെ അടിമയായി പോലും നില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായി.

ശുക്രാചാര്യര്‍ ദീര്‍ഘകാലത്തേക്കായി ഒരു തപസ്സിനു പോവുകയാണെന്ന് ബൃഹസ്പതി അറിഞ്ഞു. ഈ തപസ്സിനു ശേഷം ശുക്രാചാര്യരും അസുരന്മാരും കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ഉറപ്പാണ്. അത് ദേവന്മാര്‍ക്ക് ഏറെ ദോഷകരമായി ബാധിക്കും. എന്തുവിലകൊടുത്തും അവരുടെ ശക്തി ക്ഷയിപ്പിക്കാനുള്ള ശ്രമം ആവശ്യമാണെന്ന് ബൃഹസ്പതി ദേവേന്ദ്രനെ അറിയിച്ചു. ശുക്രാചാര്യര്‍ വരുമ്പോഴേക്കും അസുരന്മാരുടെ ഇടയില്‍ ഭിന്നിപ്പു ണ്ടാക്കണമെന്ന് ബൃഹസ്പതി നിശ്ചയിച്ചു. രാഷ്‌ട്രീയ തന്ത്രവും യുദ്ധതന്ത്രവും അനുസരിച്ച് ചില നീക്കങ്ങള്‍ നടത്തിയേ പറ്റൂ.  

തപസ്സിനായി ശുക്രാചാര്യര്‍ പോയ ശേഷം ബൃഹസ്പതി, ശുക്രാചാര്യരുടെ വേഷം ധരിച്ച് അസുരന്മാരുടെ സന്നിധിയിലെത്തി. തപസ്സിനു പോയ ആചാര്യന്‍ പെട്ടെന്ന് തപസ്സു പൂര്‍ത്തിയാക്കി വന്നതില്‍ അസുരന്മാര്‍ക്ക് സന്തോഷമായി. അവര്‍ ആചാര്യന്റെ ചുറ്റും കൂടി.  

അസുരന്മാരിലെ ക്രൂരതയും ശൂരതയും തണുപ്പിക്കും പാകത്തിനുള്ള പല ഉപദേശങ്ങളും ഗുരു അവര്‍ക്ക് നല്‍കി. ക്രൗര്യവും ശൗര്യവുമല്ല, ആരുടെയും മനസ്സ് കവരും വിധത്തിലുള്ള ശാന്തതയാണ് കൈവരുത്തേണ്ടത്. ആചാര്യന്‍ പറഞ്ഞത് അനുസരിക്കാന്‍ പലരും തയ്യാറായി. എന്നാല്‍ നേരത്തെ പഠിച്ചു വച്ച രീതികള്‍ മാറ്റാന്‍ കുറേപ്പേര്‍ തയ്യാറായില്ല. അങ്ങനെ അസുരന്മാരുടെ ഇടയില്‍ ഭിന്നിപ്പായി.

ഈ തക്കം നോക്കി ദേവന്മാര്‍ അസുരന്മാരെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു ആക്രമണത്തെക്കുറിച്ച് ദേവേന്ദ്രന് അഭിപ്രായമുണ്ടായില്ല. ശുക്രാചാര്യര്‍ തപസ്സിനു പോയിരിക്കുകയാണെങ്കിലും അസുരന്മാരുടെ പ്രഭാവവും സ്വാധീനവും തളര്‍ന്നിട്ടില്ല. ചിലപ്പോള്‍ ശക്തമായ തിരിച്ചടി ഉണ്ടായേക്കാം.  

ശുക്രാചാര്യര്‍ തപസ്സിനു പോയ ഉടനെ നമ്മള്‍ ഒരു ശ്രമം നടത്തിയതല്ലേ. അന്ന് അവര്‍ക്കുണ്ടായിരുന്ന ഉന്നത സ്വാധീനം അവരുടെ സഹായത്തിനെത്തി. പ്രമുഖ അസുരന്മാരെല്ലാം വധിക്കപ്പെടുമെന്ന് കരുതിയ നിമിഷം ഭൃഗുമഹര്‍ഷി തന്നെ നേരിട്ടു വന്ന് അസുരന്മാരെ രക്ഷിച്ചു. അതിന്റെ നാണക്കേടും ക്ഷീണവും ഇതുവരെ മാറിയിട്ടില്ല. ആ ഭൃഗുമഹര്‍ഷി ഇപ്പോഴുമുണ്ട്. ഇനിയുമൊരു പരാജയം ദേവന്മാരുടെ മനോവീര്യമാകെ കെടുത്തും.  

മാത്രമല്ല ബൃഹസ്പതി ഇപ്പോള്‍ അസുരസന്നിധിയില്‍ ഉണ്ട്. ഇപ്പോള്‍ ഒരു യുദ്ധമുണ്ടായി ദേവന്മാര്‍ ജയിച്ചാല്‍ തന്നെ അത് ബൃഹസ്പതിയുടെ വിശ്വാസ്യതയെ തകര്‍ക്കും. അത് ചിലപ്പോള്‍ നമുക്ക് ഗുരുശാപത്തിന് തന്നെ കാരണമായേക്കും. മറ്റൊരുകാര്യം നാമിപ്പോള്‍ അസുരന്മാരെ ആക്രമിക്കുകയാണെങ്കില്‍ അസുരഗുരു പെട്ടെന്ന് എങ്ങാനും തിരിച്ചുവന്നാലോ? അങ്ങനെ തിരിച്ചു വരില്ല എന്ന് നിശ്ചയിക്കാനാകുമോ? ഒരുപക്ഷേ തപസ്സു നേരത്തേ അവസാനിച്ചാലോ? അതിന് സാധ്യതയില്ല എന്ന് നിശ്ചയിക്കാന്‍ ആകുമോ? ഭഗവാന്‍ ശ്രീ മഹേശ്വരന്‍ തന്നെ ശുക്രനില്‍ കനിവു തോന്നി നേരത്തെ വരപ്രസാദം നല്‍കിയാലോ?  

ഇപ്പോള്‍ ആദ്യം ചെയ്യേണ്ടത് ശുക്രാചാര്യരുടെ മടങ്ങി വരവ് എത്രയും വൈകിക്കുക എന്നതാണ്. അതിനായി നമുക്കെന്ത് ചെയ്യാനാവും അതെല്ലാം ചെയ്യണം. ദേവേന്ദ്രന്‍ തന്നെ അഭിപ്രായം വ്യക്തമാക്കി. മറ്റു ദേവന്മാരും ദേവേന്ദ്രന്റെ തീരുമാനത്തെ അംഗീകരിച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

പുതിയ വാര്‍ത്തകള്‍

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.