Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നാടന്‍ തോക്കുകളുടെ ഉപയോഗം കൂടുന്നു; ആര് കൂച്ചുവിലങ്ങിടും? ലൈസന്‍സുള്ളവര്‍ നാനൂറില്‍ താഴെ പേര്‍ക്ക്, വ്യാജ തോക്ക് നിർമ്മാതാക്കൾ വ്യാപകം

വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകള്‍ കൈവശം വയ്‌ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യര്‍ക്ക് നേരെയും ചൂണ്ടാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:10 am IST
in Idukki

ഇടുക്കി: ജില്ലയില്‍ നാടന്‍ തോക്കുകളുടെ അനധികൃത നിര്‍മാണവും ഉപയോഗവും വര്‍ദ്ധിച്ചിട്ടും തടയാന്‍ നടപടിയില്ല. കുറ്റകൃത്യങ്ങളിലടക്കം നാടന്‍ തോക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍.

ജില്ലയില്‍ നാനൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് തോക്കിന് ലൈസന്‍സുള്ളവര്‍. എന്നാല്‍ ലൈസന്‍സില്ലാതെ തോക്ക് കൈവശം വയ്‌ക്കുന്നവര്‍ അതിന്റെ ആയിരത്തിലധികം വരും. ഇത്തരക്കാര്‍ക്ക് രഹസ്യമായി തോക്ക് നിര്‍മിച്ച് നല്‍കുന്നവര്‍ ജില്ലയില്‍ സജീവമാണ്.
വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകള്‍ കൈവശം വയ്‌ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യര്‍ക്ക് നേരെയും ചൂണ്ടാറുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മറയൂര്‍ പാളപ്പെട്ടയില്‍ വനവാസി യുവതിയെ സഹോദരിയുടെ മകന്‍ നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നത്. വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രിക(30) യെന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയത്.
2019 ജൂലായില്‍ കൂലിതര്‍ക്കത്തെ തുടര്‍ന്ന് കരിമണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കെതിരെ ഒരാള്‍ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തിരുന്നു. ലൈസന്‍സില്ലാത്ത നാടന്‍തോക്കുകളാണ് ഇവയില്‍ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്.

തോക്ക് വാങ്ങാന്‍
തോക്ക് ലൈസന്‍സ് കിട്ടുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത തോക്ക്/ ആയുധ വില്‍പന കേന്ദ്രങ്ങളില്‍ നിന്നേ തോക്ക് വാങ്ങാവൂ. ലൈസന്‍സ് കാണിച്ചാലെ തോക്ക് ലഭിക്കൂ. റൈഫിളോ, പിസ്റ്റലോ ഏത് വേണമെന്ന് ലൈസന്‍സ് കിട്ടുന്ന ആളിന് തീരുമാനിക്കാം. നിശ്ചിത വില നല്‍കി വാങ്ങിയ തോക്ക് അതത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. അവിടെ തോക്കിന്റെ വിശാദാംശങ്ങളും കമ്പനിയും മറ്റും രേഖപ്പെടുത്തും. ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ പോലീസ് തന്നെ പഠിപ്പിക്കും. സ്വയം രക്ഷയ്‌ക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ കാല്‍ മുട്ടിനും താഴെ വെടിവെയ്‌ക്കാം.

തോക്ക് ലൈസന്‍സിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ക്രിമിനല്‍ കേസിലെ പ്രതികളായിട്ടുള്ളവര്‍, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുളളവര്‍, ശിക്ഷിയ്‌ക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ളവര്‍, സാമൂഹിക വിരുദ്ധര്‍, മാനസികരോഗമുള്ളവര്‍, പോലീസ് സംരക്ഷണം ഉള്ളവര്‍, ഏതെങ്കിലും ക്രിമിനല്‍ കേസുകള്‍ കോടതിയില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് കിട്ടില്ല.
കളക്ടര്‍ കിട്ടുന്ന അപേക്ഷ എഡിഎമ്മിന്റെ ഓഫീസിനെ ഏല്‍പ്പിക്കുന്നു. പരിശോധന കഴിഞ്ഞാല്‍ ജില്ലാ പോലീസ് മേധാവിക്കോ പോലീസ് കമ്മീഷണര്‍ക്കോ കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി അന്വേഷിക്കും. അര്‍ഹതയുണ്ടെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ലൈസന്‍സ് കിട്ടും. അഞ്ച് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനും കളക്ടര്‍ക്ക് അധികാരമുണ്ട്. നിരവധി പേര്‍ തോക്കിന് ലൈസന്‍സ് തേടി എത്താറുണ്ടെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കാറുള്ളൂ.

Tags: idukkiലൈസന്‍സുകള്‍തോക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.