Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിബിയയില്‍ ഐഎസ് ചാവേറായി പൊട്ടിത്തെറിച്ചത് മധ്യതിരുവിതാംകൂറിലെ സമ്പന്ന ക്രിസ്ത്യന്‍ കുടുംബാംഗം; തീവ്രവാദിയായതിനു കാരണം ഒരു ലഘുലേഖ

ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ച് ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന്‍ അന്‍വര്‍ അല്‍ ഔലാഖി 'അബു'വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 12:06 pm IST
in Kerala

കോഴിക്കോട്: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയ്‌ക്കുവേണ്ടി ചാവേറായി പൊട്ടിത്തെറിച്ച മലയാളി എഞ്ചിനീയര്‍ ഇസ്ലാംമതത്തിലേക്ക് മാറിയ ക്രിസ്തുമത വിശ്വാസി. സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറത്തുവിട്ടിട്ടുള്ളു. ഇയാളുടെ കുടുംബത്തില്‍ ഏറെയും ഡോക്ടര്‍മാരാണ്. ഇയാള്‍ കുറേക്കാലം ബെംഗളൂരുവില്‍ ജീവിച്ചിട്ടുണ്ട്. പിന്നീട് ഗള്‍ഫിലേക്ക് പോയി. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍.

ഐഎസ് പുറത്തുവിട്ട അവരുടെ പ്രവര്‍ത്തന രേഖകളിലാണ് മലയാളിയായ ചാവേറിനെക്കുറിച്ച് പറയുന്നത്. നിങ്ങളുടെ രക്തസാക്ഷികളെ അറിയുക എന്ന രേഖയിലാണ് ‘അബുബക്കര്‍’ എന്ന് ഐഎസ് പരാമര്‍ശിക്കുന്ന ഇയാളെക്കുറിച്ചുള്ള വിവരം. ഇയാള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐഎസ് ചാവേര്‍ ബോംബ് അഥവാ രക്തസാക്ഷി എന്നതാണ് ഇയാളുടെ വിശേഷണം.

സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിനു വേണ്ടി ഭീകരാക്രമണങ്ങള്‍ നടത്തി മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ വിവരങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പലതും മറച്ചുവച്ചിരിക്കുകയാണ്. അബുബക്കറിന്റെ യഥാര്‍ത്ഥ പേര് ഐഎസ് രേഖയില്‍ പരാമര്‍ശിച്ചിട്ടില്ല. സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്, ഗള്‍ഫിലേക്ക് പോകുംമുമ്പ് ഇയാള്‍ ബെംഗളൂരുവില്‍ ജോലി ചെയ്തു, രേഖയില്‍ പറയുന്നു.

ക്രിസ്തുമതം വിട്ട് ഇയാള്‍ ഇസ്ലാമായതിനെക്കുറിച്ച് ഐഎസ് പറയുന്ന കാരണം ഇങ്ങനെയാണ്: മാര്‍ക്കറ്റില്‍ വിതരണം ചെയ്തതില്‍നിന്ന് കിട്ടിയ ലഘുലേഖയാണ് അയാളെ മാറ്റിയത്. മുസ്ലീങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും ആദരിക്കുന്നുവെന്നും അതില്‍നിന്ന് അറിഞ്ഞത് ‘അബുബക്കര്‍ക്ക്’ ഞെട്ടിക്കുന്ന വിവരമായിരുന്നു. അങ്ങനെ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ച് ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന്‍ അന്‍വര്‍ അല്‍ ഔലാഖി ‘അബു’വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.

അബു, ഐഎസില്‍ ചേര്‍ന്ന മറ്റ് ചില മലയാളികളെപ്പോലെ അവിടത്തുകാരനാകാന്‍ ആഗ്രഹിച്ചെങ്കിലും ഗള്‍ഫിലെ തൊഴില്‍ കരാര്‍ കാലം കഴിഞ്ഞതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ട സാഹചര്യം വന്നു. ഐഎസ് അയാളോട് ലിബിയയിലേക്ക് പോകാന്‍ പറഞ്ഞു. എഞ്ചിനീയറായതും പാസ്‌പോര്‍ട്ടില്‍ ക്രിസ്ത്യന്‍ പേരുകാരനായതും ലിബിയന്‍ യാത്രയ്‌ക്ക് തടസമില്ലാതായി. അവിടെയെത്തി മൂന്നുമാസത്തിനകം ഇയാള്‍ ഭീകരപ്രവര്‍ത്തന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, ലിബിയയില്‍ മലയാളികള്‍ ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്.  

ഐഎസ് ഇപ്പോള്‍ പുറത്തുവിട്ട രേഖയില്‍ പറയുന്ന കാര്യങ്ങള്‍ എപ്പോള്‍ നടന്നതാണെന്നതിലും വ്യക്തതയില്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും കേന്ദ്രങ്ങളില്‍ ശക്തി ക്ഷയിച്ചതിനാല്‍ ഐഎസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസില്‍ ചേര്‍ന്ന നിരവധി കേരളീയര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ലിബിയയുടെ പേര് ഉയര്‍ന്നുവരുന്നത് ആദ്യമായാണ്. 2014-ല്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി ഐഎസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരെ നടന്ന ആക്രമണത്തിലും ജലാലാബാദിലെ ജയിലിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നിരവധി ചാവേര്‍ ആക്രമണങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags: terrorismsuicideterroristsISIS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.