Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചയായി ട്വിറ്റര്‍ രാഷ്‌ട്രീയം; അടുത്ത അനുയായികളെ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തു, നടപടി പരാതിക്കു പിന്നാലെ

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായ കെ ബി ബൈജു, നിഖിലും നിവേദിത് അല്‍വയും, കൗശല്‍ വിദ്യാര്‍ഥി, അലങ്കാര്‍ സവായ് എന്നിവര്‍ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തവരില്‍ പെടുന്നു.

Janmabhumi Online by Janmabhumi Online
Jun 2, 2021, 04:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിമായുമായ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച അദ്ദേഹത്തിന്റെ കോര്‍ ടീം അംഗങ്ങളെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മില്‍ പാര്‍ട്ടിയിലുള്ള ചേരിതിരവിന്റെ ഏറ്റവും പുതിയ സംഭവമായി ഇത് മാറിയിട്ടുണ്ട്. ചിലരെ മാത്രമാണ് രാഹുല്‍ ഫോളോ ചെയ്യുന്നതെന്നും എല്ലാ നേതാക്കളെയും പിന്തുടരുന്നില്ലെന്നും ചില അംഗങ്ങള്‍ക്ക് പരാതിയുണ്ടായിരുന്നു. പിന്നാലെയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18.8 ദശലക്ഷം ആളുകള്‍ രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായ കെ ബി ബൈജു, നിഖിലും നിവേദിത് അല്‍വയും, കൗശല്‍ വിദ്യാര്‍ഥി, അലങ്കാര്‍ സവായ് എന്നിവര്‍ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തവരില്‍ പെടുന്നു. 

ചൊവ്വാഴ്ച വരെ അദ്ദേഹം പിന്തുടര്‍ന്നിരുന്നത് 281 പേരെ. വൈകുന്നേരമായപ്പോള്‍ ഇത് 228-ല്‍ എത്തി. ബുനനാഴ്ച രാവിലെ വീണ്ടും ചുരുങ്ങി 219 ആയി. പാര്‍ലമെന്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മാണിക്കം ടാഗോര്‍ രാഹുല്‍ ഇപ്പോഴും പിന്തുടരുന്നവരിലുണ്ട്. പ്രധാനപ്പെട്ട പാര്‍ട്ടിഭാരവാഹികളായ ശക്തിസിന്‍ഹ് ഗോഹില്‍, ഉമ്മന്‍ ചാണ്ടി, വക്താക്കളായ മനു അഭിഷേക് സിംഗ്‌വി, പവന്‍ ഖേര, പ്രതിപക്ഷ നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രയന്‍, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ‘എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നടപടിയെന്നും ഇത് സത്യമാണോയെന്നും അറിയില്ല’ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. 

എങ്കിലും രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്ത അദ്ദേത്തിന്റെ ഓഫിസിലെ രണ്ടുപേര്‍ പുതിയ സംഭവ വികാസങ്ങള്‍ ശരിവച്ചു. ‘അദ്ദേഹം ഞങ്ങളെ പിന്തുടരുന്നതില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ട് ഓഫിസിലുള്ള ആരെയും ഫോളോ ചെയ്യണ്ട എന്ന് തീരുമാനിച്ചു.’- രാഹുല്‍ ഗാന്ധിയുടെ ഓഫിസിലുള്ള പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞു. ചില മാധ്യമപ്രവര്‍ത്തകരെയും വസ്തുതാ പരിശോധകരെയും പിന്തുടരുന്നതും രാഹുല്‍ ഒഴിവാക്കി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് നിഖില്‍ അല്‍വയായിരുന്നുവെങ്കിലും ഇപ്പോള്‍ അലങ്കാര്‍ സവായ് ആണ്. എന്നാല്‍ പാര്‍ട്ടിയിലെ ചിലര്‍ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ച വാര്‍ത്തകള്‍ കാര്യമാക്കുന്നില്ല.  

Tags: Rahul GandhiSocial Mediaട്വിറ്റര്‍കോണ്‍ഗ്രസ് ഹൈക്കമാന്‍റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

India

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

India

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

India

ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം ക്യാമറകൾ പകർത്തി, അത് ആരും ബാലാകോട്ടിലെ പോലെ തെളിവ് ചോദിക്കാതിരിക്കാൻ- പ്രധാനമന്ത്രി

Kerala

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies