Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നെട്ടൂരാന്‍

കോണ്‍ഗ്രസില്‍ എന്തോ വിപ്ലവം നടന്നുവെന്ന മട്ടിലാണ് സതീശന്റെ പ്രതിപക്ഷ നേതൃപദവിയെപ്പറ്റി മാധ്യമങ്ങള്‍ വിവരിക്കുന്നത്. എല്ലാവരെയും എന്തെങ്കിലുമൊക്കെ ആക്കലാണ് തങ്ങളുടെ പണിയെന്ന് കരുതിപ്പോരുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കാലാകാലങ്ങളില്‍ പടച്ചുവിടുന്ന വിപ്ലവക്കുരുപ്പുകളിലൊന്നാണ് സതീശനും.

എം. സതീശന്‍ by എം. സതീശന്‍
May 30, 2021, 05:41 am IST
in Main Article

കഞ്ഞിക്കുഴി സതീശന്‍ എന്നത് ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളി പരിചയപ്പെട്ട ഒരു കഥാപാത്രം. ഒട്ടും മേലെയല്ല വടശ്ശേരി ദാമോദരമേനോന്‍ എന്ന വി.ഡി. സതീശന്‍. കോണ്‍ഗ്രസില്‍ എന്തോ വിപ്ലവം നടന്നുവെന്ന മട്ടിലാണ് സതീശന്റെ പ്രതിപക്ഷ നേതൃപദവിയെപ്പറ്റി മാധ്യമങ്ങള്‍ വിവരിക്കുന്നത്. എല്ലാവരെയും എന്തെങ്കിലുമൊക്കെ ആക്കലാണ് തങ്ങളുടെ പണിയെന്ന് കരുതിപ്പോരുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കാലാകാലങ്ങളില്‍ പടച്ചുവിടുന്ന വിപ്ലവക്കുരുപ്പുകളിലൊന്നാണ് സതീശനും.  

പിണറായി വിജയനെ പുലിമുരുകനും പാരിജാതപ്പൂവും ഒടുവില്‍ ക്യാപ്റ്റനുമാക്കി പൊലിപ്പിച്ചെടുത്തതാണ് കഴിഞ്ഞ അഞ്ചാണ്ടത്തെ ഈ ആക്കല്‍ പണ്ഡിതരുടെ വലിയ നേട്ടം. ടീച്ചറമ്മയെക്കുറിച്ച് പാടിപ്പാടി ഒരു വഴിക്കാക്കിയിട്ടുണ്ട്. ഇപ്പോള്‍ മിനിസ്റ്ററാന്റിയിലാണ് കണ്ണ്…. അന്നന്നത്തെ അന്നമാണല്ലോ ഇത്തരക്കാരുടെയും കണ്ണ്. കിറ്റ് കിട്ടാന്‍ ഏത്  ടൂള്‍കിറ്റും തരാതരം പടയ്‌ക്കുന്നതില്‍ വേന്ദ്രന്മാരാണ് അവരില്‍ പലരും.  

പണ്ട് സുകുമാരന്‍ നായര്‍ തിരുവനന്തപുരം വളഞ്ഞ് പിടിച്ചുവാങ്ങിക്കൊടുത്തതാണ് രമേശ് ചെന്നിത്തലയ്‌ക്ക് താക്കോല്‍ സ്ഥാനമെന്ന് ഒരു ആക്ഷേപമുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരനായും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായും രമേശന്‍നായര്‍ വാണത് ആ താക്കോലും കോന്തലയില്‍ തൂക്കിയായിരുന്നു. ചോര്‍ത്തിക്കിട്ടുന്ന സകലമാന പേപ്പറും എടുത്ത് വീശി തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെയും കൂട്ടരെയും വെള്ളം കുടിപ്പിക്കുകയായിരുന്നു ചെന്നിത്തലയുടെ പണി.  

സംഗതിയൊന്നും പക്ഷേ കിറ്റിന് മുന്നില്‍ വിലപ്പോയില്ല. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞുനല്‍കിയ അരിയും പയറും ഉഴുന്നുമെല്ലാം കവറിലാക്കി കൊടുത്ത് അതിന്റെ പേരില്‍ വോട്ടും വാങ്ങി പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി. സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നേതാക്കളുടെ ഭാര്യമാരെയും സര്‍ക്കാര്‍ ജോലിക്കാരാക്കിയതാണ്  

പിണറായിയുടെ ജനക്ഷേമം എന്ന് ചെന്നിത്തല വിളിച്ചു പറഞ്ഞു. സ്പ്രിങ്കഌറും സ്വര്‍ണക്കടത്തും ആഴക്കടല്‍ കരാറും കോടികളുടെ തിരിമറിയും ഭീകരവാദബന്ധവും വരെ എടുത്തുവീശി. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും പട്ടിണി കിടന്നും നിലവിളിച്ചു. എന്നിട്ടും പ്രബുദ്ധ മലയാളി പിണറായി വിജയന്റെ ആറ് മണിത്തള്ളിലും സൗജന്യക്കിറ്റിലും മൂക്കുംകുത്തി വീണു.  

ആട്, തേക്ക്, മാഞ്ചിയം പോലെ വിജയന്‍ കമ്പനി ഇറക്കിയ തുറുപ്പ് ചീട്ടില്‍ മയങ്ങി ജനം വോട്ട് കുത്തി.  ചെന്നിത്തലയുടെ മോഹങ്ങള്‍ മുരടിച്ചു. ഒന്നും കൂടി പൂക്കാമെന്ന് കരുതി വയസ്സാംകാലത്ത് വെറുതെ തളിര്‍ത്ത ഉമ്മന്‍ചാണ്ടിയും മിണ്ടാതായി… തോല്‍വിയുടെ ആഘാതത്തില്‍ തല താണുപോയ ചെന്നിത്തലയുടെയും ചാണ്ടിയുടെയും മുകളിലൂടെ നടന്നാണ് നെട്ടൂരാന്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവാകുന്നത്.

ഫലത്തില്‍ ഭരണത്തിലും പ്രതിപക്ഷത്തും അങ്കമാലിയിലെ അമ്മാവന്മാരുടെ വിളയാട്ടമാണ്. ആദ്യ തവണ അധികാരത്തിലെത്തിയപ്പോഴേ പിണറായിക്ക് അതുകൊണ്ട് മതിയായിരുന്നില്ല.  പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിലായിരുന്നു കണ്ണ്. മുണ്ടുടുത്ത മോദി എന്ന ചില മാധ്യമനിരീക്ഷകരുടെ ആക്ഷേപത്തില്‍ പിണറായി അഭിരമിക്കുകയായിരുന്നു. നോട്ട് റദ്ദാക്കല്‍ മുതല്‍ മോദി നടപ്പാക്കിയ എല്ലാറ്റിനുമെതിരെ പ്രതികരിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുകയും സ്വയം അവരുടെ നേതാവാകാന്‍ പരിശ്രമിക്കുകയുമായിരുന്നു ഹോബി.  

മധ്യപ്രദേശില്‍ പോയി നിലംതൊടാതെ മുങ്ങിയിട്ട് മംഗലാപുരത്ത് വന്നുനിന്ന് അവരെ ഭീഷണിപ്പെടുത്തിയ ആ പഞ്ച് ഡയലോഗിലുണ്ട് പിണറായിയിലെ കീനേരി അച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കില്ലെന്ന പൊങ്ങച്ചമാണ് ആയിരക്കണക്കിന് പോലീസുകാരുടെ നടുക്കുനിന്ന് അദ്ദേഹം മംഗലാപുരത്ത് നിന്ന് മധ്യപ്രദേശിലേക്ക് നോക്കി വിളിച്ചു പറഞ്ഞത്.

ഏതാണ്ടിതേ മട്ടിലാണ് നെട്ടൂരുകാരന്‍ സതീശന്റെ എന്‍ട്രി. പുള്ളിക്ക് ഇവിടെ പിണറായി വിജയനോട് മുട്ടാനല്ല താല്‍പര്യം.  അതുക്കും മേലെ അങ്ങ് ദല്‍ഹിയിലോട്ടാണ് നോട്ടം. ഇവിടെ മച്ചാനും മച്ചാനുമായി വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ വിജയനും ദാസനും തീരുമാനിച്ചു കഴിഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം എന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരും. സദ്ദാം ഹുസൈന്‍, ഒസാമ ബിന്‍ ലാദന്‍ തുടങ്ങി തടിയന്റവിട നസീറും മദനിയും വരെയുള്ള മനുഷ്യാവകാശപ്പോരാളികള്‍ക്കൊപ്പമാവും തങ്ങളെന്ന് നിലപാട് കൊണ്ടും പെരുമാറ്റം കൊണ്ടും തെളിയിച്ചവരുടെ കൂട്ടുകെട്ടാണ് വര്‍ഗീയതയെ തകര്‍ക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം അധികരിക്കും. നിയമസഭയില്‍ സതീശന്‍ നല്ല കൂട്ടായിരിക്കുമെന്ന വിജയന്റെ പ്രസ്താവനയില്‍ അത് വ്യക്തമാണ്.  

നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോള്‍ ഈ കേരളത്തെയെങ്കിലും വര്‍ഗീയതയില്‍ സംരക്ഷിച്ചുനിര്‍ത്തണമെങ്കില്‍ അങ്കമാലിയിലെ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഏറെ കഷ്ടപ്പെടേണ്ടി വരും. ഇതിപ്പോള്‍ ലോകത്താകെ പ്രശ്‌നമാണ്. മോദിക്കെതിരെ മാത്രം മതിയായിരുന്നെങ്കില്‍ ഇത്രേം പ്രയാസമില്ലായിരുന്നു. മോദിക്ക് മുമ്പേ ബെഞ്ചമിന്‍ നെതന്യാഹുവിനെ തോല്‍പിക്കണം. പലസ്തീനിലെ പോരാളികളെ രക്ഷിക്കാനായി വീട്ടുമുറ്റത്ത് പ്ലക്കാര്‍ഡ് പിടിച്ചിരുന്നത് പ്രയോജനം ചെയ്ത മട്ടാണ്. പിണറായിയുടെ മകളും മരുമകനും കൂടി ഇരിക്കുന്ന ഇരുപ്പ് കണ്ട് സഹിക്കാഞ്ഞാകണം നെതന്യാഹു വെടി നിര്‍ത്തലിലേക്ക് കടന്നതെന്ന് കരുതാനാണ് പിണറായിക്കിഷ്ടം. ട്രംപ് മാറി ബൈഡന്‍ വന്നപ്പോള്‍ കേരളരാജ്യത്തിന് അത് ഒരു കരുത്തായി മാറുമെന്നാണ് വിജയനും ദാസനുമൊക്കെ കരുതിയത്.  

ബൈഡനും മോദിയുടെ വഴിയേ ആയ സ്ഥിതിക്ക് ലോകത്തെയാകെ ഈ വര്‍ഗീയവാദികളില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ട മുഴുവന്‍ ബാധ്യതയും കേരളത്തിനുണ്ട് എന്ന വലിയ തിരിച്ചറിവിലാണ് കഞ്ഞിക്കുഴിയും ക്യാപ്റ്റനും കൂടി തന്ത്രങ്ങള്‍ മെനയുന്നത്. ഇരുപത്തഞ്ച് കൊല്ലത്തിനുള്ളില്‍ കേരളരാജ്യത്തെ വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ രണ്ടാമൂഴത്തിലെ അരങ്ങേറ്റ തള്ളിലുണ്ട് എല്ലാം. നെട്ടൂരാന്റെ നെഞ്ചുറപ്പ് കൂട്ടിനുള്ളത് കൊണ്ട് ഇനി കാര്യങ്ങള്‍ എളുപ്പമാണ്. പലസ്തീനെ ഒരു വിധത്തില്‍ രക്ഷിച്ചു കഴിഞ്ഞു. ഇനി ലക്ഷദ്വീപിലേക്കാണ്… പോരാട്ടം തുടരുമെന്ന് സാരം.

Tags: congressവി.ഡി. സതീശന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.