Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കുന്നത്തൂര്‍ തൊമ്മി

രാധാകൃഷ്ണന് കിട്ടാമായിരുന്ന പൊതുമരാമത്ത് പോലുള്ള പ്രധാനവകുപ്പുകള്‍ മിസ്റ്റര്‍ മരുമകന് എഴുതിക്കൊടുത്തിട്ടാണ് പട്ടേലര്‍ വിപ്ലവവായാടിത്തം നടത്തുന്നത്. ദേവസ്വം വകുപ്പില്‍ മന്ത്രിക്കല്ല ബോര്‍ഡിനാണ് കാര്യമെന്ന് അറിയാത്തവരല്ല പട്ടേലരെ നവോത്ഥാനനായകനാക്കാനുള്ള പാഴ്ശ്രമത്തിന് പിന്നിലെന്ന് അറിയണം. ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ പിന്നാക്കക്കാരനാണ് കെ. രാധാകൃഷ്ണനെന്ന് എന്ന നട്ടാല്‍ കിളിര്‍ക്കാത്ത കള്ളമടക്കം ഉളുപ്പില്ലാതെ തള്ളിയാണ് പിആര്‍ പണ്ഡിതന്മാര്‍ പിണറായിക്ക് കുഴലൂതാന്‍ തുടങ്ങുന്നതെന്ന് ഓര്‍ക്കണം.

എം. സതീശന്‍ by എം. സതീശന്‍
May 23, 2021, 05:00 am IST
in Main Article

‘അയ്യോ, ഈ പാവം കുഞ്ഞുമോനെ കുറിച്ച് അങ്ങനൊന്നും കരുതിയേക്കല്ലേ’ എന്ന കുന്നത്തൂര്‍ തൊമ്മിയുടെ ഏങ്ങലടിക്ക് മാനങ്ങള്‍ പലതാണ്. ഘടകകക്ഷികള്‍ക്ക് മന്ത്രിമാരെ വീതം വെക്കുന്ന പട്ടേലര്‍ കൂട്ടത്തിന്റെ മീറ്റിങ് ചൂടുപിടിക്കുമ്പോഴാണ് ഒരു ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മാമനോടൊന്നും തോന്നല്ലേ എന്ന മട്ടില്‍ കുഞ്ഞുമോന്‍ വെറും തൊമ്മിയുടെ ഭാവ മെടുത്തിട്ടത്. ‘കാത്തിരുന്ന് കാണാം’ എന്ന കുഞ്ഞുമോന്റെ ഉത്തരത്തിന് ‘ഒരു ഭീഷണിയുടെ സ്വരമുണ്ടോ’ എന്ന അവതാരകന്റെ പരിഹാസത്തില്‍ പൊതിഞ്ഞ മറുചോദ്യം ഉയര്‍ന്നപ്പോഴാണ് മേല്‍പ്പറഞ്ഞ ഏങ്ങലടി ഉണ്ടായത്. ഭീഷണിക്കുള്ള ത്രാണിയൊന്നും കുന്നത്തൂര്‍ തൊമ്മിക്കുണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ട് എന്തിനാ ബാലാ…. എന്ന മട്ടിലൊരു നിസ്സഹായതയുണ്ടായിരുന്നു ആ ശബ്ദത്തിന്.

കുഞ്ഞുമോന്‍ അങ്ങനെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്റെ ഗണ്‍മേന്മാരിലൊരാള്‍ കഴുത്തിന് കുത്തിപ്പിടിച്ച് എയറില്‍ നിര്‍ത്തിയതാണ് കുന്നത്തൂരുകാരുടെ എംഎല്‍എയെ. കോണ്‍ഗ്രസുകാരും ബിജെപിക്കാരുംവരെ അതിനെ അപലപിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തി. പക്ഷേ തൊമ്മിയുണ്ടോ കുലുങ്ങുന്നു. ‘എന്ത് നല്ല തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്… എന്ന മട്ടിലായിരുന്നു അന്നും കുഞ്ഞുമോന്റെ പ്രതികരണം.

കെ. രാധാകൃഷ്ണനെന്ന ജാതിയില്ലാത്ത ചേലക്കാരന്‍ സഖാവ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്ക് ദളിതനായതിന്റെ  കമ്മ്യൂണിസ്റ്റ് തള്ളുകള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളുമ്പോഴാണ് കുന്നത്തൂരില്‍ നിന്ന് ഇങ്ങനെയൊരു വിതുമ്പിക്കരച്ചില്‍ ഉയരുന്നത്. ജാതിയും മതവുമില്ലെന്ന് തള്ളിമറിക്കുന്ന പാര്‍ട്ടിക്ക് കേരളത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ ഇപ്പോള്‍ ദളിതനാണെന്ന് തോന്നുന്നതും അദ്ദേഹത്തിന് ദേവസ്വം വകുപ്പ് നല്‍കിയിട്ട് അതിന്റെ പേരില്‍ ജാതി പറഞ്ഞ് വിപ്ലവമെന്ന് ഘോഷിക്കുന്നതും വലിയ കാര്യമല്ല. രാധാകൃഷ്ണന് കിട്ടാമായിരുന്ന പൊതുമരാമത്ത് പോലുള്ള പ്രധാനവകുപ്പുകള്‍ മിസ്റ്റര്‍ മരുമകന് എഴുതിക്കൊടുത്തിട്ടാണ് പട്ടേലര്‍ വിപ്ലവവായാടിത്തം നടത്തുന്നത്. ദേവസ്വം വകുപ്പില്‍ മന്ത്രിക്കല്ല ബോര്‍ഡിനാണ് കാര്യമെന്ന് അറിയാത്തവരല്ല  പട്ടേലരെ നവോത്ഥാനനായകനാക്കാനുള്ള പാഴ്ശ്രമത്തിന് പിന്നിലെന്ന് അറിയണം. ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ പിന്നാക്കക്കാരനാണ് കെ. രാധാകൃഷ്ണനെന്ന് എന്ന നട്ടാല്‍ കിളിര്‍ക്കാത്ത കള്ളമടക്കം ഉളുപ്പില്ലാതെ തള്ളിയാണ് പിആര്‍ പണ്ഡിതന്മാര്‍ പിണറായിക്ക് കുഴലൂതാന്‍ തുടങ്ങുന്നതെന്ന് ഓര്‍ക്കണം.

അമ്പതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ അഞ്ഞുറ് പേര്‍ക്കുള്ള കസേരയിട്ട്  അതില്‍ നാനൂറ് പേരെ ഇരുത്തിയും ആയിരത്തോളം പേരെ പന്തലിന്റെ നാല് വശത്ത് നിര്‍ത്തിയും വലിയചുടുകാട്ടില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് മുദ്രാവാക്യം വിളിച്ചും മുഷ്ടി ചുരുട്ടിയും  കോടതിയെയും കോവിഡിനെയും മാനിച്ചുകളഞ്ഞ സര്‍ക്കാരാണ് പട്ടേലരുടേതാണ്. അതായത് മൊത്തം മലയാളികളെയും തൊമ്മികളാക്കിക്കളയാമെന്ന ഒരിതുണ്ട് പട്ടേലരുടെ ഉള്ളില്‍. ഒന്നാം വട്ടം കണ്ടപ്പോള്‍ ഇരട്ടച്ചങ്കന്‍, സംഗതി രണ്ടാംവട്ടമാകുമ്പോള്‍ ചങ്കിന്റെ എണ്ണം കൂടുമോ എന്ന് കണ്ടറിയണം.  

ദളിതരില്‍ ദളിതനായ കുഞ്ഞുമോന്‍ 25 വര്‍ഷമായി പട്ടേലര്‍ക്ക് പിന്നിലുണ്ട്. ആര്‍എസ്പിയായും ആര്‍എസ്പി ലെനിനിസ്റ്റായും പെട്ടി ചുമന്നും ചെല്ലമെടുത്തും ആട്ടിത്തുപ്പിയാലും കമാന്ന് ഒരക്ഷരം മിണ്ടാതെയും ശരിക്കും അധ്വാനിക്കുന്ന തൊഴിലാളിയുടെ പ്രതിനിധിയായി പട്ടേലരുടെ അടുക്കളപ്പുറത്തുണ്ട് ഇത്രകാലവും അദ്ദേഹം. കുന്നത്തൂര്‍ എംഎല്‍എ എന്ന മഹോന്നതമായ ഔദാര്യത്തിനപ്പുറം കുഞ്ഞുമോന് ഒന്നും ഇന്നേവരെ കിട്ടിയിട്ടില്ല. കുഞ്ഞുമോന്റെ അടിമക്കണ്ണുകളായ പാര്‍ട്ടിക്കാര്‍ ഒടുവില്‍ കണ്ട പരിഹാരമാര്‍ഗം ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനാക്കണമെന്ന് ഒന്ന് അപേക്ഷിച്ചാലോ എന്നാണ്. കൂടെയുള്ളവരും കൂടി പാവത്തെ കളിയാക്കുകയാണെന്ന് കരുതരുത്. ഏങ്ങലടി കണ്ട് സങ്കടം സഹിക്കാതെയാണ് അവര്‍ കേരളത്തിലെ ആകെയുള്ള ഒരു ലെനിനിസ്റ്റിന് വേണ്ടി ഈ പദവി യാചിച്ച് കത്ത് അയയ്‌ക്കാനൊരുങ്ങുന്നത്. കേരള കാസ്‌ട്രോ കഴിഞ്ഞ കുറി യെച്ചൂരിയുടെ പോക്കറ്റില്‍ വെച്ചുകൊടുത്ത കത്തിനോളം പോരുന്ന ഒരു യെമണ്ടന്‍ കത്താവും അത്. വിഎസ് കഴിഞ്ഞാല്‍ പിന്നെ കോവൂര്‍ കുഞ്ഞുമോന്‍ എന്ന് മലയാളികളെ കൊണ്ട് പറയിക്കും എന്ന വാശിയിലാണ് ലെനിനിസ്റ്റ് അടിമകള്‍.

ഒരു മോഹം കുഞ്ഞുമോന്റെ പാഴ് മനസ്സിലുണ്ടാകാതിരിക്കുമോ എന്ന തോന്നലിലാണ് കേരളാ പാപ്പരാസികള്‍ എറിഞ്ഞുനോക്കുന്നത്. ഒരിക്കലെങ്കിലും മന്ത്രിയാകണമെന്ന് കുഞ്ഞുമോനുമുണ്ട്. പക്ഷേ അത് പട്ടേലരുടെ വാഴ്ചക്കാലത്ത് നടക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പായിട്ടുണ്ട്. കരഞ്ഞുതീര്‍ക്കാമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അത്രയ്‌ക്ക് കുഞ്ഞാണ് പട്ടേലരുടെ പാര്‍ട്ടിക്കാര്‍ക്ക് കുഞ്ഞുമോന്‍. ബ്രാഞ്ച് കമ്മറ്റിയിലെ പട്ടേലര്‍ മുതല്‍ സാക്ഷാല്‍ പിണറായി പട്ടേലര്‍ വരെയുള്ളവരുടെ തീട്ടൂരത്തിന് അനുസരിച്ച് മാത്രമേ കുഞ്ഞുമോന് ചലിക്കാന്‍ പറ്റൂ. എങ്ങോട്ട് തിരിഞ്ഞാലും കഴുത്തില്‍ ബല്‍റ്റിട്ട്, ബല്‍റ്റില്‍ തുടലിട്ട് മുതലാളിമാര്‍ പിടിക്കും. പിന്നെന്താ… താനും തന്റെ ഏതാനും അടിമക്കണ്ണുകളും മാത്രമുള്ള അഖിലകേരള ലെനിനിസ്റ്റ് പ്രസ്ഥാനത്തിന് ചുളുവില്‍ ഒരു എംഎല്‍എ…. അത് കയ്‌ക്കില്ലല്ലോ…. കക്ഷത്തിലുള്ളത് പോവാതെ സൂക്ഷിക്കുക എന്നത് മാത്രമാണ് കുഞ്ഞുമോന്റെ വിനയകുനിയത്തത്തിന് പിന്നിലെന്ന് അറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.