Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടൂള്‍കിറ്റ് തയ്യാറാക്കിയത് ഗവേഷണ വിഭാഗം അംഗം സൗമ്യ വര്‍മ്മ; കോണ്‍ഗ്രസിന് കുരുക്കായി ടൂള്‍ കിറ്റ് വിവാദം

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ കമ്മറ്റി ചെയര്‍മാനായ രാജീവ് ഗൗഡ എംപിയുടെ സെക്രട്ടറിയാണ് സൗമ്യ വര്‍മ്മ. മാനിഫെസ്‌റ്റോ തയ്യാറാക്കാനായി രൂപീകരിച്ച, രാഹുല്‍ ഗാന്ധിയും രാജീവ് ഗൗഡയും അടക്കമുള്ള 19 പേരുടെ സമിതിയില്‍ സൗമ്യയുമുണ്ട്. ജെഎന്‍യുവില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സൗമ്യ 2017 മുതലാണ് എഐസിസി ആസ്ഥാനത്ത് വിവിധ ദൗത്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2021, 02:07 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെയും പ്രധാനമന്ത്രിയെയും അന്താരാഷ്‌ട്ര തലത്തില്‍ അപമാനിക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം നടത്താനായി തയ്യാറാക്കിയ ടൂള്‍ കിറ്റ് പുറത്തായതോടെ കോണ്‍ഗ്രസ് ഏറെ നാണക്കേടില്‍. എഐസിസി ഗവേഷണ വിഭാഗം അംഗമായ സൗമ്യ വര്‍മ്മയാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ പ്രതിരോധമെല്ലാം തകര്‍ന്നു. സൗമ്യ വര്‍മ്മയുടെ രാഹുല്‍ഗാന്ധി അടക്കമുള്ള ഉന്നതരുമായുള്ള അടുത്ത ബന്ധവും എഐസിസി ആസ്ഥാനത്തെ അവരുടെ ഓഫീസും നിഷേധിക്കാനാവാത്ത തെളിവുകളായി പുറത്തുവന്നുകഴിഞ്ഞു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ കമ്മറ്റി ചെയര്‍മാനായ രാജീവ് ഗൗഡ എംപിയുടെ സെക്രട്ടറിയാണ് സൗമ്യ വര്‍മ്മ. മാനിഫെസ്‌റ്റോ തയ്യാറാക്കാനായി രൂപീകരിച്ച, രാഹുല്‍ ഗാന്ധിയും രാജീവ് ഗൗഡയും അടക്കമുള്ള 19 പേരുടെ സമിതിയില്‍ സൗമ്യയുമുണ്ട്. ജെഎന്‍യുവില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സൗമ്യ 2017 മുതലാണ് എഐസിസി ആസ്ഥാനത്ത് വിവിധ ദൗത്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത്. മലയാളികളായ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള സൗമ്യ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാദ ടൂള്‍കിറ്റുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും ബിജെപി വ്യാജമായി തയ്യാറാക്കിയതാണ് ടൂള്‍ കിറ്റെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് സൗമ്യ വര്‍മ്മയുടെ കോണ്‍ഗ്രസ് ബന്ധം പുറത്തായത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യമുപയോഗിച്ച് മോദിയുടെ പ്രതിച്ഛായ തകര്‍ക്കുക, കൊവിഡിനെ മോദി വകഭേദം എന്ന് വിളിക്കുക, ശവസംസ്‌കാരത്തിന്റെയും മറ്റും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക, അന്താരാഷ്‌ട്ര മാധ്യമങ്ങളെ ഉപയോഗിച്ച് കൊവിഡ് വ്യാപനം സംബന്ധിച്ച് രാജ്യത്തെ മോശമാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ നിരന്തരം ചെയ്യുക, കൊവിഡിന് കാരണം കുംഭമേളയെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ രാജ്യദ്രോഹകരമായ നിര്‍ദേശങ്ങളടങ്ങിയ ടൂള്‍ കിറ്റാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായി നല്‍കിയ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിന്റെ ഇന്ത്യാവിരുദ്ധ മുഖം വ്യക്തമാക്കുന്നായി മാറി. 2017ല്‍ ജെഎന്‍യുവിലെ തീവ്ര ഇടതുപക്ഷ നേതാക്കളെ അടക്കം ഉള്‍പ്പെടുത്തി രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് രൂപീകരിച്ച ടീമിലെ അംഗമാണ് സൗമ്യ വര്‍മ്മയും. രാജ്യവിരുദ്ധ നിലപാടുകളിലേക്ക് പാര്‍ട്ടിയെയും രാഹുല്‍ഗാന്ധിയെയും എത്തിക്കുന്നതില്‍ ഈ സംഘത്തിന്റെ പങ്ക് മുമ്പും പുറത്തുവന്നിട്ടുണ്ട്.

സൗമ്യയുടെ കോണ്‍ഗ്രസ് ബന്ധം വ്യക്തം: സമ്പിത് പാത്ര

ന്യൂദല്‍ഹി: സൗമ്യയുടെ കോണ്‍ഗ്രസ് ബന്ധം വ്യക്തമാണെന്നും വിവാദ ടൂള്‍കിറ്റ് സംബന്ധിച്ച് രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറുപടി  പറയണമെന്നും ബിജെപി  ദേശീയ വക്താവ് സമ്പിത് പാത്ര. ടൂള്‍കിറ്റ് പുറത്തുവിട്ടപ്പോള്‍ അതു ബിജെപി വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രചരണം. സൗമ്യയുമായുള്ള ബന്ധം കോണ്‍ഗ്രസ് വിശദീകരിക്കാന്‍ തയ്യാറാവണം, സമ്പിത് പാത്ര ആവശ്യപ്പെട്ടു.

”ഇന്നലെ കോണ്‍ഗ്രസ് ചോദിച്ചത് ആരാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത് എന്നായിരുന്നു. ആരാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത്, സൗമ്യ വര്‍മ്മ. ആരാണ് സൗമ്യ വര്‍മ്മ? തെളിവുകള്‍ സംസാരിക്കട്ടെ. ഇനിയെങ്കിലും രാഹുല്‍ മറുപടി നല്‍കുമോ’? സമ്പിത് പാത്ര ചോദിച്ചു. സൗമ്യ വാട്ട്‌സാപ്പ് വഴി ടൂള്‍ കിറ്റ് അയച്ചതിന്റെ തെളിവുകളും സമ്പിത് പുറത്തുവിട്ടു.

Read More: രാജ്യത്തെ കൊവിഡ് പ്രതിരോധം അട്ടിമറിക്കണം; രണ്ടാം തരംഗത്തിന് മോദിയുടെ പേരിടണം; മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പരമാവധി പ്രചരിപ്പിക്കണം; ഭാരതത്തെ ശിഥിലമാക്കാന്‍ ടൂള്‍കിറ്റ് പുറത്തിറക്കി കോണ്‍ഗ്രസ്

Tags: congressടൂള്‍കിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.