Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സ്വന്തം മരുമകനും മറ്റൊരു ഡിവൈഎഫ്‌ഐ നേതാവുമായ കോഴിക്കോട് നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് പരിഗണിക്കാനായി ഷംസീറിനെ തഴഞ്ഞതായാണ് സൂചന.

Janmabhumi Online by Janmabhumi Online
May 18, 2021, 09:39 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുമ്പോള്‍ കണ്ണൂരിന് നിരാശ. മുഖ്യമന്ത്രിയുള്‍പ്പെടെ കഴിഞ്ഞ തവണ അഞ്ച് മന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ അത് നാലായി കുറയുമെന്നാണ് ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ കണ്ണൂരില്‍  നിന്ന് ജയിച്ചവരും കോഴിക്കോട് ഏലത്തൂരില്‍ നിന്ന് ജയിച്ച കണ്ണൂര്‍ മേലെചൊവ്വ സ്വദേശിയായ എ.കെ. ശശീന്ദ്രനുമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ കണ്ണൂരില്‍ നിന്നുളള മന്ത്രിമാര്‍.

ഇത്തവണ മുഖ്യമന്ത്രിയ്‌ക്ക് പുറമെ എം.വി ഗോവിന്ദന്‍ നവാഗതനായി മന്ത്രിസഭയിലെത്തുമ്പോള്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി തുടരുമെന്നാണ് സൂചന. കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയ്‌ക്ക് രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ആദ്യ രണ്ടരവര്‍ഷക്കാലം  കണ്ണൂരിന് ഒരു മന്ത്രി സ്ഥാനം കുറവായിരിക്കും. 

എ.കെ. ശശീന്ദ്രന്റെ കാര്യത്തില്‍ എന്‍സിപിയ്‌ക്കുളളില്‍ ഇതുവരെ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചും നിലവില്‍ ഉറപ്പില്ല. അങ്ങനെ വന്നാല്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും കെ.കെ. ശൈലജയും, എം.വി. ഗോവിന്ദനും മാത്രമാകും കണ്ണൂരില്‍ നിന്നും പുതിയ മന്ത്രി സഭയിലുണ്ടാവുക. ഇതോടെ കണ്ണൂരിന്റെ മന്ത്രിസഭാ പ്രാതിനിധ്യത്തില്‍ രണ്ട് പേരുടെ എണ്ണ കുറവ് ഉണ്ടാകും. ഇത് കണ്ണൂരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും. 

കണ്ണൂരില്‍ നിന്നുളള മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് പുറമേ രണ്ടു പേര്‍ മാത്രം എന്ന അവസ്ഥ ഒമ്പത് എല്‍ഡിഎഫ് എംഎല്‍എമാരെ വിജയിപ്പിച്ച ജനങ്ങളോടുളള അവഗണനയായി മാറും. എല്‍ഡിഎഫ് ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാനത്തു നിന്നുളള ഏക എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.പി. മോഹനന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ശ്രേയാംസ്‌കുമാര്‍ നയിക്കുന്ന ജനതാദളിന് മന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തോടെ അത് അസ്ഥാനത്തായിരിക്കുകയാണ്. 

ലോക് താന്ത്രിക് ജനതാദളിന് സാമാന്യം സ്വാധീനമുളള കണ്ണൂരില്‍ നിന്നുളള ഏക എംഎല്‍എയും പാര്‍ട്ടിയേയും അവഗണിച്ചതില്‍ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ പാര്‍ട്ടി അണികളിലും നേതാക്കളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കെ.പി മോഹനനോട് മുഖ്യമന്ത്രി പിണറായി വിജയനുള്ള താല്‍പര്യക്കുറവാണ് മന്ത്രി സ്ഥാനത്തിന് തിരിച്ചടിയായതെന്നാണ് വിവരം.

തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും  വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സ്വന്തം മരുമകനും മറ്റൊരു ഡിവൈഎഫ്‌ഐ നേതാവുമായ കോഴിക്കോട് നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് പരിഗണിക്കാനായി ഷംസീറിനെ തഴഞ്ഞതായാണ് സൂചന.  കടന്നപ്പള്ളി രാമചന്ദ്രന്  മന്ത്രി സ്ഥാനം ലഭിക്കാത്തതും കണ്ണൂരില്‍ നിന്നുളള മന്ത്രിമാരുടെ  എണ്ണം കുറഞ്ഞൂവെന്നുളളതും സംസ്ഥാന ഭരണത്തെ ഇത്രയും കാലം നിയന്ത്രിച്ച കണ്ണൂരിലെ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

Tags: kannurministerക്യാബിനറ്റ്Pinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരിൽ

Kerala

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

Kerala

ആരോഗ്യ വകുപ്പിനുളള പണം വെട്ടിക്കുറച്ചിട്ടില്ല-മന്ത്രി കെ എന്‍ ബാലഗോപാല്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies