Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃത്യുവിനെ ജയിക്കാന്‍ മൃതസഞ്ജീവനി

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
May 15, 2021, 09:20 pm IST
in Samskriti

പ്രതീക്ഷിച്ച സമയം കഴിഞ്ഞിട്ടും കചന്‍ തിരിച്ചെത്താതിരുന്നപ്പോള്‍ ദേവയാനിക്ക് വളരെ വിഷമമായി. അവള്‍ ശുക്രാചാര്യരുടെ മുന്നിലെത്തി. അച്ഛനോട് തന്റെ സങ്കടം അറിയിച്ചു. മകളുടെ വിഷമം കാണാനാവാതെ ശുക്രാചാര്യരും ചിന്തയിലായി.

എവിടെയാണ് തന്റെ പ്രിയ ശിഷ്യന്‍? അവനെന്തു സംഭവിച്ചു? അസുരന്മാര്‍ വീണ്ടും ചതിച്ചുവോ? കൂട്ടത്തില്‍ നില്‍ക്കുന്നവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. കാര്യം അവരും തന്റെ ശിഷ്യന്മാരാണെങ്കിലും നന്മയുടെ അംശം വളരെ കുറവാണ്.  

ശുക്രാചാര്യര്‍ തന്റെ ജ്ഞാനദൃഷ്ടിയിലൂടെ നോക്കി. പ്രിയശിഷ്യന്‍ കചന്‍ എവിടെ?  ഒടുവില്‍ ആചാര്യര്‍ അതു കണ്ടു. കചന്‍ തന്റെ ഉള്ളില്‍ തന്നെയുണ്ട്. എങ്ങനെ? എല്ലാം വ്യക്തമായി കാണുന്നു. അസുരന്മാര്‍ കചനെ വധിച്ച് ശരീരം തരിപ്പണമാക്കി മദ്യത്തില്‍ കലക്കി തന്നെക്കൊണ്ട് കുടിപ്പിച്ചു.  

ഇനിയെന്താണൊരുമാര്‍ഗം?    ഏതു മാര്‍ഗത്തിലൂടെയും കചനെ ഇനിയും ജീവിപ്പിക്കണം. മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ചാല്‍ കചന്‍ എന്റെ വയറും പൊട്ടിച്ച് ജീവനോടെ പുറത്തു വരും. അപ്പോള്‍ തന്റെ മരണം ഉറപ്പാണ്. എന്നാലും പ്രശ്‌നമല്ല. ശിഷ്യനെ ജീവിപ്പിച്ച് വളര്‍ത്തേണ്ടത് തന്റെ കടമയാണ്. ലോകത്തെ രക്ഷിക്കാനായി സ്വയം കാളകൂടം വിഷമെടുത്തു ഭുജിച്ച ശ്രീപരമേശ്വരനാണ് എന്റെ ഉപാസനാ മൂര്‍ത്തി. സാക്ഷാല്‍ മൃത്യുഞ്ജയ ഭഗവാന്‍.

ആ മൃത്യുഞ്ജയ ഭഗവാനെക്കുറിച്ചോര്‍ത്തപ്പോള്‍ തന്നെ ലോകഗുരുവായ ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ ശുക്രാചാര്യരുടെ ഉള്ളില്‍ മറ്റൊരു ചിന്ത ഉണര്‍ത്തി. ഉള്ളില്‍ കിടക്കുന്ന കചനെ ഉയിര്‍ കൊടുത്ത്  എഴുന്നേല്‍പ്പിക്കും മുമ്പു തന്നെ ഒരു കാര്യം ചെയ്താലോ? സാക്ഷാല്‍ മൃതസഞ്ജീവനി മന്ത്രം തന്നെ കചന് ഉപദേശിച്ചു കൊടുത്ത് ഉണര്‍ത്തിയാലോ!

ശുക്രാചാര്യര്‍ അതു തന്നെ ചെയ്തു. ഉയിര്‍ കൊണ്ട കചന് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു കൊടുത്തു. പ്രയോഗവും വ്യക്തമാക്കിക്കൊടുത്തു. തുടര്‍ന്നാണ് പുറത്തു വരാനുള്ള ഊര്‍ജസ്വലത പകര്‍ന്നു നല്‍കിയത്.  

ശുക്രാചാര്യരുടെ വയറിനുള്ളില്‍ വിടവുണ്ടാക്കി കചന്‍ പുറത്തു വന്നു. വയറു പൊട്ടിയ ശുക്രാചാര്യര്‍ മരിച്ചു വീഴുകയായി. കചന്‍ താന്‍ അഭ്യസിച്ച മൃതസഞ്ജീവനി മന്ത്രം കൊണ്ട് തന്റെ ഗുരുവിനെ പുനര്‍ജീവിപ്പിച്ചു. ഇരുവരും ആനന്ദത്താടെ ആശ്ലേഷിച്ചു. ദേവയാനിക്കും സന്തോഷമായി. തന്റെ കമിതാവിനേയും പിതാവിനേയും തിരിച്ചു കിട്ടിയിരിക്കുന്നു.  

ശുക്രാചാര്യര്‍ അന്ന് ഒരു തീരുമാനമെടുത്തു. മദ്യം ആപത്താണ് . അതാണ് തന്നെ അപകടത്തില്‍ പെടുത്തിയത്. അതിനാല്‍ ഇനി മുതല്‍ താന്‍ മദ്യപിക്കില്ല. ഋഷിമാരോ, ബ്രാഹ്മണരോ ഉപാസകരോ മദ്യപിക്കാന്‍ പാടില്ല. അത് നിഷിദ്ധമാണ്. ശുക്രാചാര്യരുടെ ഉറച്ച തീരുമാനം  കേട്ട്  ദേവയാനിക്ക് സന്തോഷമായി.  ഗുരുവില്‍ പോലും ഇത്തരം പരിവര്‍ത്തനം വരുത്താന്‍ താന്‍ നിമിത്തമായതില്‍ കചനും ഏറെ സന്തോഷിച്ചു. കചന്‍ ഗുരുവിനെ നമസ്‌കരിച്ചു.  

അനുഗ്രഹാശിസ്സുകള്‍  ചൊരിഞ്ഞുകൊണ്ട് ശുക്രാചാര്യര്‍ ഇങ്ങനെ വ്യക്തമാക്കി:  നീ ഇനി മുതല്‍ എന്റെ ശിഷ്യന്‍ മാത്രമല്ല എന്റെ മകന്‍ തന്നെയാണ്. എന്റെ ഉദരത്തില്‍ നിന്നു പിറന്ന നീ എന്റെ മകനാണ്. എന്റെ ജീവന്‍ കൂടി തിരിച്ചു നല്‍കിയ നീ എനിക്ക് ജീവദാതാവു കൂടിയാണ്. അതുകൊണ്ട് നീ ഒരേ സമയം ശിഷ്യനും പിതാവും പുത്രനുമാണ്. എല്ലാംകൊണ്ടും നീ താതനുമാണ്.  

വിദ്യ എന്നത് ഒരേ ദിശയില്‍ മാത്രം സഞ്ചരിക്കാനുള്ളതല്ല. ഗുരു ശിഷ്യന് വിദ്യ കൈമാറുമ്പോള്‍ ശിഷ്യന്‍ ഗുരുവിനെ കൂടുതല്‍ ചിന്തിക്കാനും പഠിപ്പിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. അതിനാല്‍ പരസ്പര പോഷണമാണ് ഗുരുശിഷ്യ ബന്ധത്തിലൂടെ നടപ്പാകുന്നത്. ശുക്രാചാര്യര്‍ പറഞ്ഞു നിര്‍ത്തി.

Tags: death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.