Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരത്തിനെത്തിയ ആക്ടിവിസ്റ്റിനെ പീഡിപ്പിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു; ആറു കര്‍ഷക സമര നേതാക്കള്‍ അറസ്റ്റില്‍

ദല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏപ്രില്‍ ഒന്നിന് ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന പൊതുയോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കലാകാരിയും ഡിസൈനറും ആക്ടിവിസ്റ്റുമാണ് ഇരയായ യുവതി. രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് ദല്‍ഹി അതിര്‍ത്തിയിലെ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 12:29 pm IST
in India

റോഹ്തക് (ഹരിയാന): കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിനിടെ തിക്രി അതിര്‍ത്തിയിലെ സമരവേദിയില്‍ സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച ആറ് പേര്‍ അറസ്റ്റില്‍. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ബംഗാളില്‍ നിന്ന് എത്തിയ 25 വയസുകാരിയാണ് സമരക്കാരുടെ പീഡനത്തിനിരയായത്. അനില്‍ മാലിക്, അനൂപ് സിങ്, അങ്കുഷ് സങ്‌വാന്‍, ജഗദീഷ് ബ്രറാര്‍, വനിതാ പ്രവര്‍ത്തകരായ കവിത ആര്യ, യോഗിത സുഹാഗ്  എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പ്രക്ഷോഭത്തിലെ സജീവ പങ്കാളികളാണെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു. കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന സംഘടനയുടെ പേരിലാണ് ഇവര്‍ സമരത്തിനായി തിക്രി അതിര്‍ത്തിയിലെത്തിയത്.  

ദല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏപ്രില്‍ ഒന്നിന് ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന പൊതുയോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കലാകാരിയും ഡിസൈനറും ആക്ടിവിസ്റ്റുമാണ് ഇരയായ യുവതി. രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് ദല്‍ഹി അതിര്‍ത്തിയിലെ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.  

ഏപ്രില്‍ 11ന് പഞ്ചാബിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ അനില്‍ മാലിക് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇവര്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 12ന് ദല്‍ഹി അതിര്‍ത്തിയിലെ സമരമുഖത്ത് എത്തി. യുവതി തനിച്ചുള്ള ടെന്റ് ഷെയര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പോലീസ് എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ മോശക്കാരാണെന്നും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായും യുവതി അച്ഛനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. യുവതിയുടെ കുടുംബം കര്‍ഷക നേതാക്കളുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരികയും ഇവരുടെ പ്രസ്താവന വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വനിതാ പ്രതിഷേധക്കാരുടെ ടെന്റിലേക്ക് യുവതിയെ മാറ്റി.  

പനിയെത്തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കൊവിഡാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ദല്‍ഹിയിലെ ആശുപത്രിയിലെത്തിയ അച്ഛനോട് ട്രെയിനിലും ടെന്റിലും വച്ച് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ അച്ഛനാണ് പോലീസില്‍ പരാതിപ്പെട്ടത്. പീഡിപ്പിക്കപ്പെട്ട വിവരം എന്തുകൊണ്ടാണ് പോലീസിനെ അറിയിക്കാതിരുന്നതിന് വിശദീകരണം നല്‍കാന്‍ കര്‍ഷക നേതാക്കള്‍ തയാറായിട്ടില്ല. പീഡിക്കപ്പെട്ടവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഏപ്രില്‍ 30ന് മരിച്ചു.

സമരത്തില്‍ പങ്കെടുത്ത നാല് കര്‍ഷക നേതാക്കള്‍ക്കളുടെയും രണ്ടു വനിതാ പ്രവര്‍ത്തകരുടെയും പേരിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ക്ക് കഴിയുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കാര്യങ്ങള്‍ കൃത്യമായറിയാതെ പ്രതികരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്. എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലായെന്നതിന് വിശദീകരണം നല്‍കുവാനും കര്‍ഷക നേതാക്കള്‍ക്ക് സാധിക്കുന്നില്ല.  

മിക്കവാറും കര്‍ഷക നേതാക്കള്‍ക്കെല്ലാം സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍, ഇവര്‍ നിശ്ശബ്ദം പാലിച്ചു. തങ്ങളെ യുവതിയുടെ അച്ഛനുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ബികെയു എക്താ ഉഗ്രഹാന്‍ വനിതാ വിഭാഗം ചീഫ് ഹരീന്ദര്‍ കൗര്‍ ബിന്ദു പറഞ്ഞു. ഡിവൈഎസ്പി പവന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags: കലാപംപീഡന കേസ്കൂട്ടബലാത്സംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.