Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 വര്‍ഷത്തിന് ശേഷം വീണ്ടും ബിജെപി തമിഴ്‌നാട് നിയമസഭയില്‍; ബിജെപിയുടെ മുന്നേറ്റം ദളിത് നേതാക്കളുടെ പിന്‍ബലത്തില്‍

20 വര്‍ഷം മുമ്പ് 2001ലാണ് ബിജെപി തമിഴ്‌നാട് നിയമസഭയിലേക്ക് ഇതിന് മുമ്പ് വിജയിച്ചത്. അന്ന് ഡിഎംകെയുമായി സഖ്യത്തിലായിരുന്നു ബിജെപി. ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തോറ്റു. 21 ഇടങ്ങളില്‍ മത്സരിച്ച ബിജെപി പക്ഷെ നാലിടത്ത് വിജയിച്ചു. പിന്നീട് 2006, 2011, 2016 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് ഒരു സീറ്റുപോലും വിജയിക്കാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 04:08 pm IST
in India

ചൈന്നൈ: ഇരുപത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിജെപി വീണ്ടും തമിഴ്‌നാട് നിയമസഭയില്‍ എത്തുകയാണ്. നാല് ബിജെപി എംഎല്‍എമാരാണ് പ്രതിപക്ഷ ബെഞ്ചില്‍ എഐഎ‍ഡിഎംകെ എംഎല്‍എമാരോടൊപ്പം ഇരിക്കുക.

20 വര്‍ഷം മുമ്പ് 2001ലാണ് ബിജെപി തമിഴ്‌നാട് നിയമസഭയിലേക്ക് ഇതിന് മുമ്പ് വിജയിച്ചത്. അന്ന് ഡിഎംകെയുമായി സഖ്യത്തിലായിരുന്നു ബിജെപി. ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തോറ്റു. 21 ഇടങ്ങളില്‍ മത്സരിച്ച ബിജെപി പക്ഷെ നാലിടത്ത് വിജയിച്ചു. പിന്നീട് 2006, 2011, 2016 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് ഒരു സീറ്റുപോലും വിജയിക്കാനായില്ല. 1996ലാണ് ആദ്യമായി കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് വിജയിച്ച് സി. വേലായുധന്‍ തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി എത്തുന്നത്.

2021ല്‍ എ ഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായി ബിജെപി 20 നിയമസഭാമണ്ഡലങ്ങളില്‍ മത്സരിച്ചു. ഇക്കുറി നാഗര്‍കോവില്‍, കോയമ്പത്തൂര്‍ (സൗത്ത്), മൊഡക്കുറിച്ചി, തിരുനെല്‍വേലി മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചത്. ബിജെപി നേതാവ് എംആര്‍ ഗാന്ധി, ബിജെപി ദേശീയ വനിതാവിംഗ് പ്രസിഡന്റ് വനതി ശ്രീനിവാസന്‍, മുന്‍മന്ത്രി നയിനാര്‍ നാഗേന്ദ്രന്‍, സി.കെ. സരസ്വതി എന്നിവരാണ് ബിജെപി എംഎല്‍എമാര്‍.

നാഗര്‍കോവിലില്‍ എംആര്‍ ഗാന്ധി ഡിഎംകെ എംഎല്‍എ സുരേഷ് രാജനെ തോല്‍പിച്ചു. 11,669 വോട്ടുകള്‍ക്കാണ് എംആര്‍ ഗാന്ധി വിജയിച്ചത്. 1980,1984, 1989, 2006, 2011, 2016 എന്നീ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും തോറ്റുപോയ എംആര്‍ ഗാന്ധിയുടെ കന്നിവജയം കൂടിയാണിത്.

വനതി ശ്രീനിവാസര്‍ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെയാണ് തോല്‍പിച്ചത്. ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ പോരാട്ടമായിരുന്നു. ഒടുവില്‍ 1728 വോട്ടുകള്‍ക്ക് വനതി ജയിച്ചു.

മൊഡക്കുറിച്ചിയില്‍ സി.കെ. സരസ്വതി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായി സുബ്ബുലക്ഷ്മി ജഗദീശനെയാണ് തോല്‍പിച്ചത്. ഇവടെ വെറും 281 വോട്ടുകള്‍ക്കായിരുന്നു സി.കെ. സരസ്വതിയുടെ വിജയം.

തിരുനെല്‍വേലിയില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് നയ്‌നാര്‍ നാഗേന്ദ്രന്‍ 23,107 വോട്ടുകള്‍ക്കാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.

അതേ സമയം ബിജെപിയുടെ ജനപ്രിയനേതാക്കള്‍ തോറ്റത് തിരിച്ചടിയായി. ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകന്‍ ധാരാപുരത്ത് നിന്നും 2,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നടി ഖുശ്ബു തൗസന്റ് ലൈറ്റ്‌സില്‍ ഡിഎംകെയുടെ ഏഴിലനോട് 32,462 വോട്ടുകള്‍ക്ക് തോറ്റു. സീനിയര്‍ നേതാവ് എച്ച്. രാജയും തോറ്റു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ. അണ്ണാമലൈയും അരവാകുറിച്ചിയില്‍ തോറ്റു.

എന്തായാലും 2016ല്‍ പൂജ്യമായ ഇടത്തില്‍ നിന്നും നാലിലേക്ക് ബിജെപിയുടെ സാന്നിധ്യം തമിഴ്‌നാട് നിയമസഭയില്‍ ഉയര്‍ന്നിരിക്കുന്നു. ഇതിന് ഒരു പ്രധാനകാരണം ദളിത് നേതാവ് കൂടിയായ എല്‍. നടരാജനിലേക്ക് ബിജെപിയുടെ നേതൃത്വം എത്തിയതാണെന്ന് പറയുന്നു. ഡിഎംകെയും എ ഐഎഡിഎംകെയും ദളിതരെ മറക്കുമ്പോള്‍ ബിജെപി ദളിത് കാര്‍ഡിലൂടെ തമിഴ്‌നാട്ടില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ദളിത് സാന്നിധ്യം വഴി ദ്രാവിഡക്കോട്ടയില്‍ ഭാവിയില്‍ ചലനമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ദളിതരെ തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പിച്ച ബിജെപി നീക്കം വലിയ ചലനമാണ് ദളിതര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഡിഎംകെ ഇതുപോലെ ഒരു മാറ്റത്തിന് തയ്യാറാകുമോ എന്ന് ദളിതര്‍ ചോദിക്കുന്നു. തമിഴ്‌നാട്ടില്‍ ഒരു ദളിതന് ഏതെങ്കിലും പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ എത്തിപ്പെടുക പ്രയാസമാണ്. അതിന് അപവാദമായിട്ടുള്ളത് സിപി ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന ഡി. രാജ മാത്രമാണ്. ദളിതരെ നേതൃപദവിയില്‍ കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു. ദളിത് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്നതോടൊപ്പം ഡിഎംകെ വിരുദ്ധവികാരം വളര്‍ത്താമെന്നും കരുതുന്നു. ഇത് വഴി ദ്രാവിഡ രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാമെന്നും കണക്കുകൂട്ടുന്നു.

Tags: bjpഅക്കൗണ്ട്വനതി ശ്രീനിവാസന്‍tamil nadu election 2021എംആര്‍ ഗാന്ധിസി.കെ. സരസ്വതിനയ്‌നാര്‍ നാഗേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.