പരവൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ആറുവര്‍ഷമായിട്ടും പരവൂര്‍ വാതക ശ്മശാനം പ്രവര്‍ത്തനരഹിതം. ശാന്തിതീരം എന്ന് പേരിട്ടിരിക്കുന്ന ഇവിടെ വളരെക്കുറച്ചു മൃതദേഹങ്ങള്‍ മാത്രമാണ് സംസ്കരിച്ചിട്ടുള്ളത്. ശ്മശാനത്തിന്റെ ബോര്‍ഡിലെ പേരുപോലും മാഞ്ഞുപോയിരിക്കുന്നു.
സാങ്കേതികത്തകരാര്‍മൂലമാണ് പ്രവര്‍ത്തനം മുടങ്ങിയത് എന്നാണ് അധികൃതര്‍ പറയുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി തയ്യാറാക്കിയ വാതകശ്മശാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ മുന്‍സിപ്പാലിറ്റി ഇതുവരെയും ശ്രമിച്ചിട്ടില്ലായെന്നതാണ് വാസ്തവം. മൃതദേഹങ്ങള്‍ ആദ്യഘട്ടത്തില്‍ത്തന്നെ പൂര്‍ണമായും സംസ്കരിക്കപ്പെടാത്തതാണ് പോരായ്മയായത്. ഇത് ബന്ധുക്കള്‍ക്കും മാനസിക വിഷമമുണ്ടാക്കിയിരുന്നു. പോളയത്തോട്, മുളങ്കാടകം ശ്മശാനങ്ങളിലേക്കാണ് ഇപ്പോഴും പ്രദേശവാസികള്‍ ഇപ്പോഴും മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. സംസ്കരിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്തവരാണ് ഏറെ വലയുന്നത്.
അജ്ഞാതമൃതദേഹങ്ങള്‍ സംസ്കരിക്കാനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകണം. ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയില്ലെങ്കില്‍ സംസ്കരിക്കേണ്ട ഉത്തരവാദിത്വവും നഗരസഭയുടേതാണ്. ഇതിന് കോര്‍പ്പറേഷന്റെ അനുമതിയും ആവശ്യമാണ്. ഈ മൃതദേഹങ്ങള്‍ എല്ലാം ആംബുലന്‍സില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുമ്പോള്‍ അതിന്റെ ചെലവും മുന്‍സിപ്പാലിറ്റിയാണ് വഹിക്കുന്നത്.
അരുണ്‍ സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: