Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കടച്ചി കണ്ണേട്ടന്‍ കര്‍ക്കശക്കാരനായ കര്‍മ്മയോഗി

തളിപ്പറമ്പ് നഗരസഭയിലേക്ക് സ്വന്തം വാര്‍ഡായ തൃച്ഛംബരത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ജയിച്ചപ്പോഴും അതുതന്നെയായിരുന്നു പ്രതികരണം. ആഗ്രഹങ്ങളെല്ലാം സഫലമാക്കി വിടപറഞ്ഞത് സംഘടനാ പ്രവര്‍ത്തനത്തില്‍ കാര്‍ക്കശ്യക്കാരനായ കര്‍മ്മയോഗിയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 2, 2021, 05:20 am IST
in Main Article

പിറന്ന നാളില്‍ തന്നെ വിടപറയുക. അത് എല്ലാവര്‍ക്കും ലഭിക്കുന്ന സൗഭാഗ്യമല്ല. തളിപ്പറമ്പില്‍ അന്തരിച്ച കടച്ചികണ്ണേട്ടന്‍ എന്ന കെ.സി. കണ്ണന്റെ ജന്മനാള്‍ മൂലമായിരുന്നു. അന്ത്യശ്വാസം വലിച്ചതും മൂലം നാളായ ഇന്നലെ. പ്രായം ഏല്‍പ്പിച്ച ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും ഓര്‍മ്മയ്‌ക്കോ ബുദ്ധിക്കോ അതൊന്നും ക്ഷതം ഏല്‍പ്പിച്ചില്ല. ഏഴുവര്‍ഷം മുമ്പ് 83-ാം വയസ്സില്‍ ബിജെപി നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇനി മരിച്ചാലും മതിയെന്നായിരുന്നു മക്കളോടായി അദ്ദേഹത്തിന്റെ പ്രതികരണം.  

തളിപ്പറമ്പ് നഗരസഭയിലേക്ക് സ്വന്തം വാര്‍ഡായ തൃച്ഛംബരത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ജയിച്ചപ്പോഴും അതുതന്നെയായിരുന്നു പ്രതികരണം. ആഗ്രഹങ്ങളെല്ലാം സഫലമാക്കി വിടപറഞ്ഞത് സംഘടനാ പ്രവര്‍ത്തനത്തില്‍ കാര്‍ക്കശ്യക്കാരനായ കര്‍മ്മയോഗിയാണ്.  

1952 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും വേരോട്ടമുണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 1959ല്‍ കോയമ്പത്തൂരില്‍ ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിനുശേഷം ഭാരതീയ ജനസംഘം പ്രവര്‍ത്തകനായി പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായത്.  

1975 ല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം വരെ അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സംഘടനാ സെക്രട്ടറിയായിരുന്നു. മാഹി മുതല്‍ മഞ്ചേശ്വരം വരെ സംഘടനയെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ജനസംഘം കാലത്തെ മലപ്പുറം ജില്ലാ വിരുദ്ധ സമരം, ഏക ഭക്ഷ്യമേഖലാ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തലപ്പാടി ചെക്ക് പോസ്റ്റ് തകര്‍ക്കല്‍ സമരം, മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമരം എന്നിവയിലൊക്കെ അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ടായിരുന്നു.  

ബംഗ്ലാദേശിനെ ഇന്ത്യ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ജനസംഘം പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അതില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് 1975 ജൂലായ് 2ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജനസംഘം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കോഴിക്കോട് പാളയം റോഡിലെ കാര്യാലയത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 4 മാസം കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നു.  

അടിയന്തരാവസ്ഥ പിന്‍വലിച്ച്, 1977ല്‍ ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്യത്തെ ജില്ലാ വൈസ് പ്രസിഡന്റായി. 1980 ല്‍ ബിജെപി രൂപീകൃതമായതു മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു. 1990ല്‍ ബിജെപി സംസ്ഥാന ഹാന്റ്‌ലൂം  സെല്ലിന്റെ കണ്‍വീനറായി. 1990 ല്‍ തളിപ്പറമ്പ് ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, തളിപ്പറമ്പ് വീവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് , ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി, തൃഛംബരം വിവേകാനന്ദാ സ്‌കൂള്‍ സെക്രട്ടറി, പത്മശാലിയ സംഘം പ്രസിഡന്റ് തുടങ്ങി പൊതു സമൂഹത്തിലെ  നിരവധി  മേഖലകളില്‍ പ്രവര്‍ത്തിച്ചു.  

പൂരക്കളി,  കൊല്‍ക്കളി,  തെയ്യം,  നാടകം  തുടങ്ങിയ കലകളിലും വൈദഗ്ധ്യമുണ്ടായിരുന്നു. സംഘാടകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. നേതാവെന്ന നിലയ്‌ക്കല്ല സഹോദരതുല്യമായ പരിഗണനയാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിപ്പോന്നത്.  എങ്കിലും ചുമതലപ്പെടുത്തിയ കാര്യങ്ങള്‍ സത്യമായും കൃത്യസമയത്തും ചെയ്തുതീര്‍ത്തില്ലെങ്കില്‍ കണ്ണേട്ടന്റെ പ്രകൃതം മാറും. കാര്‍ക്കശ്യമാകും പിന്നെ പ്രകടമാവുക. കെ.ജി. മാരാര്‍ ആണെങ്കില്‍പ്പോലും അത് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണേട്ടന്റെ സ്മരണയ്‌ക്ക് മുന്നില്‍ പ്രണാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.