Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ സഹകരണ മേഖലയിൽ നിര്‍ബന്ധ പണ പിരിവ്, പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെയുള്ളവർ പിരിവ് നല്‍കണം

ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സഹകരണ ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനം സിഎംഡിആര്‍എഫിലേക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ജീവനക്കാരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം വാക്‌സിന്‍ ചലഞ്ചായി എടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 11:37 am IST
in Kerala

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധ പിരിവ് നടത്തുന്നതായി ആക്ഷേപം. സഹകരണ മേഖലയിലാണ് ചലഞ്ചിന്റെ പേരിലുള്ള പണപ്പിരിവ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെയുള്ള ജീവനക്കാര്‍ പിരിവ് നല്‍കണം.

ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചിരുന്നു. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സഹകരണ ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനം സിഎംഡിആര്‍എഫിലേക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ജീവനക്കാരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം വാക്‌സിന്‍ ചലഞ്ചായി എടുക്കും.

 സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും രണ്ടു ദിവസത്തെ വേതനം ചലഞ്ചിലേക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് വാക്‌സിന്‍ ചലഞ്ച് പണപ്പിരിവ് നടത്തുന്നത്.

 നിലവില്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലൊന്നും വാക്‌സിന്‍ ചലഞ്ച് നടത്തുന്നില്ല. കൊവിഡ് ദുരിതക്കാലത്ത് രണ്ടു ദിവസത്തെ വേതനം ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധമായി പിടിക്കുന്ന നടപടിയില്‍  സഹകരണ ജീവനക്കാരില്‍ ഒരുവിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. കൊവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തിനാണ് ‘വാക്‌സിന്‍ ചലഞ്ച്’ നടത്തുന്നതെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

ട്രഷറിയില്‍ ആവശ്യത്തിന് പണമുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ ഉടന്‍ പണം നല്‍കി വാങ്ങുമെന്നും എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിട്ടും വാക്‌സിന്‍ ചലഞ്ച് നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സഹകരണ ജീവനക്കാര്‍ പറയുന്നു.

  വാക്‌സിന്‍ ചലഞ്ചായി ലഭിക്കുന്ന പണം പ്രളയ ഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തുമോയെന്ന് ആശങ്കയുണ്ടെന്ന് സഹകരണ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സമസ്ത മേഖലയും ഇപ്പോള്‍ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ ചലഞ്ചിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടി നീതികരിക്കാനാവില്ല.  എല്ലാവരും ദുരിതത്തില്‍ കഴിയുന്ന സമയത്ത് വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ സംഭാവന പിരിക്കുന്നത് അനീതിയാണെന്ന് ജീവനക്കാര്‍ പറയുന്നു.

Tags: challengeസിഐടിയുവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

Entertainment

ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിനെതിരെയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി

Kerala

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍, യുഡിഎഫ് ജയിച്ചില്ലെങ്കില്‍ തന്നെ പിന്നെ കാണില്ല !

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

Business

എന്നും പ്രചോദനമേകുന്ന രത്തന്‍ ടാറ്റയുടെ ഏഴ് പ്രധാന വചനങ്ങള്‍

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.