Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ശാസ്ത്ര ലോകത്ത് അസുലഭ മുഹൂര്‍ത്തം: ചൊവ്വ ഗ്രഹത്തില്‍ 40 സെക്കന്‍ഡ് പറന്ന് ഇന്‍ജനുവിറ്റി കോപ്ടര്‍

നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ ഗ്രീന്‍വിച്ച് മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ 4.31ന് (ഇന്ത്യന്‍ സമയം രാവിലെ 10.01ന്) ചൊവ്വയിലെ ജസേറോ ഗര്‍ത്തത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മീറ്റര്‍ (പത്തടി) ഉയരത്തില്‍ 40 സെക്കന്‍ഡ് പറന്നത്. അതിനു ശേഷം നിലത്തിറങ്ങി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 20, 2021, 10:53 am IST
in Technology
ഇന്‍ജനുവിറ്റി കോപ്ടര്‍ 40 സെക്കന്‍ഡ് പറന്ന ശേഷം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നു

ഇന്‍ജനുവിറ്റി കോപ്ടര്‍ 40 സെക്കന്‍ഡ് പറന്ന ശേഷം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നു

പസദേന: മനുഷ്യ നിര്‍മിതമായ യന്ത്രപ്പക്ഷി ഇതാദ്യമായി മറ്റൊരു ഗ്രഹത്തില്‍ നിന്ന് പറന്നുയര്‍ന്നു, പിന്നെ നിലം തൊട്ടു. അതോടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രമായി. ലോകമെങ്ങുമുള്ള ശാസ്ത്ര കുതുകികളും ശാസ്ത്രജ്ഞരും ഈ അസുലഭ മുഹൂര്‍ത്തത്തെ സന്തോഷത്തോടെ വരവേറ്റു.

നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ  ഗ്രീന്‍വിച്ച് മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ 4.31ന് (ഇന്ത്യന്‍ സമയം രാവിലെ 10.01ന്) ചൊവ്വയിലെ  ജസേറോ ഗര്‍ത്തത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മീറ്റര്‍ (പത്തടി)  ഉയരത്തില്‍ 40 സെക്കന്‍ഡ് പറന്നത്. അതിനു ശേഷം നിലത്തിറങ്ങി.

1.8 കിലോ ഭാരമുള്ള ഇന്‍ജനുവിറ്റി പേഴ്‌സിവറന്‍സില്‍ നിന്ന് പുറത്തിറക്കി വച്ചിരിക്കുകയായിരുന്നു. അനുകൂല അന്തരീക്ഷത്തിനു വേണ്ടിയും ചുറ്റുവട്ടം എങ്ങനെയെന്ന് പഠിക്കാനും വേണ്ടിയാണ് പറക്കല്‍ ഇന്നലത്തേക്ക് നിശ്ചയിച്ചിരുന്നത്. കാര്യങ്ങള്‍ എല്ലാം ശരിയായ സാഹചര്യത്തില്‍  കൃത്യസമയത്ത് സിഗ്‌നല്‍ നല്‍കി. അതോടെ പേഴ്‌സിവറന്‍സിന് അല്പം അകലെ  ചൊവ്വയുടെ പ്രതലത്തില്‍ ഇറക്കിവച്ചിരുന്ന കോപ്ടറിന്റെ  റോട്ടറുകള്‍ കറങ്ങിത്തുടങ്ങി. പിന്നെ അതിന്റെ വേഗം കൂടി. നിര്‍ദ്ദിഷ്ട വേഗം കൈവന്നതോടെ ഇന്‍ജനുവിറ്റി പ്രതലത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി. 40 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ തത്തിക്കളിച്ച ശേഷം നിലത്തിറങ്ങി. ആറു മണിക്കൂര്‍ കഴിഞ്ഞതോടെ കോപ്ടര്‍ ചരിത്രം കുറിച്ചതിന്റെ സന്ദേശം പേഴ്‌സിവറന്‍സില്‍ നിന്ന് ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തി. ഒപ്പം ചിത്രങ്ങളും.  

ആദ്യ ചിത്രം ചൊവ്വയുടെ പ്രതലത്തില്‍ പതിഞ്ഞ കോപ്ടറിന്റെ നിഴലിന്റെയായിരുന്നു. തൊട്ടു പിന്നാലെ വന്നു വീഡിയോയും. ഭൂമിയിലെ മനുഷ്യര്‍ അങ്ങ് ചൊവ്വയില്‍ ഒരു കോപ്ടര്‍ പറത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍.!!  ശാസ്ത്ര ലോകം സന്തോഷത്താല്‍ മതിമറന്നു. ഇന്‍ജനുവിറ്റിയുടെ ആദ്യത്തെ പറക്കല്‍, മറ്റൊരു ഗ്രഹത്തില്‍ എത്തിച്ച  വിമാനത്തിന്റെ ആദ്യ പറക്കല്‍. കാലിഫോര്‍ണിയയ്‌ക്കടുത്ത് പസദേനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബിലെ ചീഫ് പൈലറ്റ് ഹവാര്‍ഡ് ഗ്രിപ്പ് പറഞ്ഞു.  

അന്തരീക്ഷത്തില്‍ വായുവില്ലെങ്കിലും വിമാന പറക്കല്‍ സാധ്യമാണോയെന്ന് കണ്ടെത്താനാണ് കുഞ്ഞന്‍ കോപ്ടര്‍ അയച്ചത്. സൗരോര്‍ജം കൊണ്ടാണ് ഇതിലെ റോട്ടര്‍ ബ്‌ളേഡുകള്‍ (മുകളിലെ പങ്കകള്‍) പ്രവര്‍ത്തിക്കുന്നത്. ആദ്യം ഏപ്രില്‍ 11നും പിന്നെ 14നുമാണ് കോപ്ടര്‍ പറത്താന്‍ നിശ്ചയിച്ചിരുന്നത്.

Tags: ചൊവ്വാഗ്രഹംപെഴ്സിവീയറന്‍സ് റോവര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ടുകാരന്റെ പേരില്‍ സൗരയൂഥത്തില്‍ ഒരു ഛിന്നഗ്രഹം

Technology

‘ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം’; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’

World

ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താന്‍ ഇനി വെറും 45 ദിവസം മാത്രം; 2030ാടെ ചുവന്ന ഗ്രഹത്തില്‍ മനുഷ്യന്‍ കാലുകുത്തും; പുതിയ പദ്ധതിയുമായി ഗവേഷകര്‍

പേഴ്‌സിവറന്‍സ് റോവര്‍ അയച്ച ചൊവ്വയിലെ ചിത്രം
Technology

ചൊവ്വയില്‍ നദികള്‍ ഉണ്ടായിരുന്നു; പേഴ്‌സിവറന്‍സ് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

മഴവില്ലല്ല... ചൊവ്വയുടെ ചിത്രമെടുത്തപ്പോള്‍ പ്രകാശം ലെന്‍സില്‍ തട്ടി പ്രതിഫലിക്കുന്നു
World

വര്‍ണാഭമെങ്കിലും മാരിവില്ലല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.