Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന മണ്ണില്‍ വിദ്യ പാകി നൂറുമേനി കൊയ്ത് ഞ്ജിത്ത് ആര്‍. പാണത്തൂര്‍

ഒന്നാം ക്ലാസ് മുതല്‍ അഞ്ചു വരെ പാണത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു രഞ്ജിത്ത് പഠിച്ചത്. അഞ്ചു മുതല്‍ പത്തു വരെ പഠനം കാസര്‍കോട് എംആര്‍എസ്സിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 09:49 am IST
in Article

കാസര്‍കോട്: വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന മണ്ണില്‍ വിദ്യ പാകിയാലും നൂറുമേനി കൊയ്യാനാകുമെന്ന് തെളിയിച്ചിരിക്കുയാണ് കാസര്‍കോട് ജില്ലയിലെ പാണത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രഞ്ജിത്ത് ആര്‍. പാണത്തൂര്‍. റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള ദൂരം നടന്നു താണ്ടിയതിനു പിന്നില്‍ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുണ്ട് ഈ യുവാവിന്. നീണ്ടകാലത്തെ പ്രതിസന്ധികള്‍ക്കൊടുവില്‍ വന്നു ചേര്‍ന്ന സ്വപ്‌നതുല്യമായ നേട്ടം പ്രതിസന്ധികളില്‍ അകപ്പെട്ടുപോയവര്‍ക്കു പ്രചോദനമാകാന്‍ രഞ്ജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ പ്രമുഖരടക്കം ആയിരങ്ങളാണ് അത് ഷെയര്‍ ചെയ്തത്.

ബെംഗളുരു ക്രൈസ്റ്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് കഴിഞ്ഞ ആറിനാണ് ഐഐഎമ്മില്‍ നിന്നുള്ള നിയമന ഉത്തരവ് ലഭിച്ചത്. 90 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ താന്‍ താമസിക്കുന്ന കുടിലിന്റെ ചിത്രം ഉള്‍പ്പടെ രഞ്ജിത്ത് തന്നെയാണ് തന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.  

‘ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെയാണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്… ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു.’ ഇങ്ങനെയാണ് രഞ്ജിത്ത് തന്റെ അനുഭവക്കുറിപ്പ് തുടങ്ങുന്നത്. തയ്യല്‍ തൊഴിലാളിയായ എ. രാമചന്ദ്രന്റെയും തൊഴിലുറപ്പു തൊഴിലാളിയായ ബേബിയുടേയും മകനാണ് രഞ്ജിത്ത്. അനുജത്തി രഞ്ജിത എംഎ, ബിഎഡ് കഴിഞ്ഞു. അനുജന്‍ രാഹുല്‍ ഹോട്ടല്‍ മാനേജ്മന്റ് കഴിഞ്ഞു ഷെഫ് ആയി കോട്ടയത്ത് ഒരു റിസോര്‍ട്ടില്‍ ജോലി നോക്കുന്നു.  

ഒന്നാം ക്ലാസ് മുതല്‍ അഞ്ചു വരെ പാണത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു രഞ്ജിത്ത് പഠിച്ചത്. അഞ്ചു മുതല്‍ പത്തു വരെ പഠനം കാസര്‍കോട് എംആര്‍എസ്സിലായിരുന്നു. പ്ലസ്‌വണ്‍, പ്ലസ്ടു പഠിച്ചത് വളാന്തോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. ക്ലാസ്സുകളില്‍ ഒന്നാമനൊന്നുമായിരുന്നില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ പഠിക്കുമായിരുന്നു. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ പാസായ രഞ്ജിത് ജീവിതസാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പഠനം നിര്‍ത്താനാണ് ആദ്യം തീരുമാനിച്ചത്.  

അപ്പോഴാണ് പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റിയായി ജോലി കിട്ടിയത്. അതോടെ പകല്‍ പഠിക്കാനുള്ള സമയവും കിട്ടി. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. ഡിഗ്രിക്ക് പഠിക്കുമ്പോഴും പിജി ചെയ്യുമ്പോഴും സെക്യൂരിറ്റി ആയി ജോലി നോക്കിയിരുന്നു. ബിഎ ഇക്കണോമിക്‌സ് പഠിച്ചത് രാജപുരം സെന്റ് പയസ് കോളേജിലായിരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലാണ് പിജി ചെയ്തത്. പിന്നീട് ഐഐടി മദ്രാസിലും എത്തി. അതിനു ശേഷം ജനുവരിയില്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ജനുവരിയില്‍ തന്നെയായിരുന്നു ഐഐഎമ്മിന്റെ അഭിമുഖവും.  

‘എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടിപ്പോയ ഒരുപ്പാട് സ്വപ്‌നങ്ങളുടെ കഥ. ഇനി അവയ്‌ക്ക് പകരം സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷെ തലയ്‌ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്‌നം കാണുക… ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരത്തെത്താം…’ എന്നു പറഞ്ഞാണ് രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.