Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് നേരെ വധശ്രമം; മകന്‍ കത്തി കൊടുത്തു: അച്ഛന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ശ്രീജിത്ത് തനിക്ക് ചാര്‍ജുള്ള 59-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കാണാന്‍ രാത്രി 8.30 മണിയോടെ ബലിയെടുക്കത്തെത്തി. പ്രവര്‍ത്തകരുമായി പോളിങ് കാര്യങ്ങള്‍ സംസാരിച്ചിരിക്കവെ സിപിഎം അനുഭാവിയായ രാമകൃഷ്ണന്‍ അവിടെയെത്തി ശ്രീജിത്തിനോട് സൗഹൃദ സംഭാഷണം നടത്തി.

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Apr 11, 2021, 05:47 pm IST
in Kerala

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് നേരത്തെ തയാറാക്കിയ സിപിഎം ഗൂഢാലോചനയുടെ ഭാഗമെന്ന് വ്യക്തമായി. ഇരുകാലുകള്‍ക്കും മാരകമായി വെട്ടേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്ത് പറക്ലായിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.  

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ശ്രീജിത്ത് തനിക്ക് ചാര്‍ജുള്ള 59-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കാണാന്‍ രാത്രി 8.30 മണിയോടെ ബലിയെടുക്കത്തെത്തി. പ്രവര്‍ത്തകരുമായി പോളിങ് കാര്യങ്ങള്‍ സംസാരിച്ചിരിക്കവെ സിപിഎം അനുഭാവിയായ രാമകൃഷ്ണന്‍ അവിടെയെത്തി ശ്രീജിത്തിനോട് സൗഹൃദ സംഭാഷണം നടത്തി. കഴിഞ്ഞ കാലമത്രയും ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ നിരവധി കേസുകളുള്ള രാമകൃഷ്ണന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച് ശ്രീജിത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ബിജെപിക്കാരുമായുള്ള കേസുകള്‍ കാരണം മകന്‍ മിഥുന്‍ രാജിന്റെ വിദ്യാഭ്യാസത്തിന് തടസ്സമാവുന്നു എന്നൊക്കെ പറഞ്ഞാണ് ബൂത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള രാമകൃഷ്ണന്റെ വീട്ടിലേക്ക് ശ്രീജിത്തിനെ എത്തിച്ചത്. വീട്ടുമുറ്റത്തെത്തിയപ്പോള്‍ രാമകൃഷ്ണന്റെ സ്വരംമാറുകയും ഭീഷണി സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു. അപകടം മനസ്സിലാക്കിയ ശ്രീജിത്ത് തിരിഞ്ഞ് നടക്കുമ്പോള്‍ മിഥുന്‍രാജ് അച്ഛന്‍ രാമകൃഷ്ണന്റെ കൈയില്‍ കത്തിയെടുത്തുകൊടുക്കുകയും വെട്ടിക്കൊല്ലാന്‍ ആജ്ഞാപിക്കുകയുമായിരുന്നു.

രാമകൃഷ്ണന്‍ ശ്രീജിത്തിന്റെ പിറകെ പോകുമ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന മറ്റ് സിപിഎം ക്രിമിനലുകള്‍ ശ്രീജിത്തിനെ അടിച്ച് താഴെയിട്ടു. ശ്രീജിത്തിന്റെ കഴുത്തിന് രാമകൃഷ്ണന്‍ വെട്ടുമ്പോള്‍ കൈകൊണ്ട് തടുക്കുമ്പോഴാണ് കൈക്ക് വെട്ടേറ്റത്. നിലത്ത് വീണ ശ്രീജിത്തിന്റെ കാലുകളും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രാമകൃഷ്ണന്റെ വീട് കയറി ഭാര്യ ഓമന, മകന്‍ മിഥുന്‍രാജ് എന്നിവരെ അക്രമിച്ചു എന്ന് പറയുന്ന സംഭവത്തില്‍ മിഥുന്‍രാജ് നല്‍കിയ പ്രതികള്‍ ആരും തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്നവരെല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ കള്ളത്തരം പൊളിയുക മാത്രമല്ല ശ്രീജിത്തിനെ കൊല്ലാന്‍ ശ്രമിച്ചത് നേരത്തെ തയാറാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇതോടെ തെളിഞ്ഞു. ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടും നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് രാമകൃഷ്ണന്‍ എന്ന ബാലനും മകന്‍ മിഥുന്‍രാജിനുമെതിരെ അമ്പലത്തറ പോലീസ് കേസെടുത്തിരിക്കുന്നത്.

Tags: kasargodkannurYuva Morchaassassination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.