Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി: കോടതി വിധി സത്യത്തിലേക്ക് വഴി തുറക്കും, ഔറംഗസീബ് മോസ്ക് പണിതത് ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണെന്ന് ചരിത്രം

അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Apr 10, 2021, 11:44 am IST
inIndia

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം.  ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്ക് അറിയാം. തൊട്ടു ചേര്‍ന്നാണ് ഗ്യാന്‍വ്യാപി മോസ്‌ക്കും. ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണ് ഔറംഗസീബ് അവിടെ മോസ്‌ക്ക് പണിതതെന്ന് ചരിത്രം തന്നെ പറയുന്നു. അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

വാരാണസിയെന്ന കാശിയില്‍ ഗംഗാനദിക്കരയിലാണ്, 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2050 വര്‍ഷം മുന്‍പ് വിക്രമാദിത്യ ചക്രവര്‍ത്തി പണിത ക്ഷേത്രം പിന്നീട് പലകുറി അക്രമികള്‍ തകര്‍ത്തു. ആറാം മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് ഏറ്റവും ഒടുവില്‍ ക്ഷേത്രം തച്ചുതകര്‍ത്തത്. അവിടെ ഗ്യാന്‍വാപി മോസ്‌ക്കും പണിതു.  ആദ്യം ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തിനോട് ചേര്‍ന്ന്, 1780ല്‍ ഇന്‍ഡോറിലെ അഹല്യാ ബായി ഹോള്‍ക്കര്‍ നിര്‍മ്മിച്ചതാണ് നിലവിലുള്ള ക്ഷേത്രം. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ക്ഷേത്രം ആദ്യം 1194ല്‍ കുത്തബ്ദീന്‍ ഐബക് ആണ് തകര്‍ത്തത്. മുഹമ്മദ് ഗോറിയുടെ സൈന്യാധിപനായിരുന്നു ഐബക്. കന്യാകുബ്ജത്തിലെ രാജാവിനെ തോല്‍പ്പിച്ച ഐബക്, അദ്ദേഹത്തിന്റെ അധീനതയിലുള്ള ക്ഷേത്രവും  പൊളിച്ചു. പിന്നീട് ഗുജറാത്തിയായ ഒരു വ്യാപാരിയാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് ഹുസൈന്‍ ഷാ ഷര്‍ഖിയുടേയോ(1447-1458) സിക്കന്തര്‍ ലോധിയുടെയോ (1489-1517) കാലത്ത് വീണ്ടും തകര്‍ത്തു. രാജാ മാന്‍സിങ്ങ് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു. 1669ലാണ് ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് ഗ്യാന്‍വ്യാപി മോസ്‌ക്ക് പണിതത്. മോസ്‌ക്കിന്റെ പിന്‍ഭാഗത്തും അടിത്തറയിലും തൂണുകളിലും ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാം.

1742ല്‍ മറാത്ത ഭരണാധികാരിയായിരുന്ന മല്‍ഹാര്‍ റാവു ഹോള്‍ക്കര്‍ മോസ്‌ക്ക് തകര്‍ത്ത് ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. അവധ് നവാബിന്റെ എതിര്‍പ്പായിരുന്നു ഒരു കാരണം. മല്‍ഹാര്‍ റാവുവിന്റെ മകള്‍ അഹല്യാ ബായി ഹോള്‍ക്കര്‍ ആണ് തൊട്ടടുത്ത് ക്ഷേത്രം പണിതത്. പ്രധാന ക്ഷേത്രത്തിനു ചുറ്റും ചെറിയ നിരവധി ക്ഷേത്രങ്ങളുണ്ട്. കാല ഭൈരവന്‍, ദണ്ഡപാണി, അവിമുക്തേശ്വരന്‍, വിഷ്ണു, വിനായകന്‍, ശനീശ്വരന്‍, വിരൂപാക്ഷന്‍, വിരൂപാക്ഷ ഗൗരി എന്നിവരുടെ ക്ഷേത്രങ്ങളാണിവ. ക്ഷേത്രത്തില്‍ ജ്ഞാന വ്യാപിയെന്ന പേരില്‍ കിണറുണ്ട്. മുഗള്‍ ഭരണാധികാരികള്‍ ഒരിക്കല്‍ ക്ഷേത്രം തകര്‍ത്തപ്പോള്‍ ശിവലിംഗം ഭദ്രമായി സൂക്ഷിച്ചത് ആഴമേറിയ ഈ കിണറിലാണ്. ശങ്കരാചാര്യരും ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദ സരസ്വതിയും അടക്കമുള്ള മഹത്തുക്കള്‍ സ്ഥിരമായി ദര്‍ശനം നടത്തിയിരുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാശി ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലമാണ്.

പുരാവസ്തുവകുപ്പ് വിശദമായ സര്‍വ്വേയും ഖനനവും നടത്തുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.  

Tags: courtmosqueക്ഷേത്രംഅയോധ്യCultural Invasionകൃഷ്ണ ജന്മഭൂമിMathuraKashi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.