Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി: കോടതി വിധി സത്യത്തിലേക്ക് വഴി തുറക്കും, ഔറംഗസീബ് മോസ്ക് പണിതത് ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണെന്ന് ചരിത്രം

അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Apr 10, 2021, 11:44 am IST
inIndia

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം.  ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്ക് അറിയാം. തൊട്ടു ചേര്‍ന്നാണ് ഗ്യാന്‍വ്യാപി മോസ്‌ക്കും. ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണ് ഔറംഗസീബ് അവിടെ മോസ്‌ക്ക് പണിതതെന്ന് ചരിത്രം തന്നെ പറയുന്നു. അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

വാരാണസിയെന്ന കാശിയില്‍ ഗംഗാനദിക്കരയിലാണ്, 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2050 വര്‍ഷം മുന്‍പ് വിക്രമാദിത്യ ചക്രവര്‍ത്തി പണിത ക്ഷേത്രം പിന്നീട് പലകുറി അക്രമികള്‍ തകര്‍ത്തു. ആറാം മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് ഏറ്റവും ഒടുവില്‍ ക്ഷേത്രം തച്ചുതകര്‍ത്തത്. അവിടെ ഗ്യാന്‍വാപി മോസ്‌ക്കും പണിതു.  ആദ്യം ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തിനോട് ചേര്‍ന്ന്, 1780ല്‍ ഇന്‍ഡോറിലെ അഹല്യാ ബായി ഹോള്‍ക്കര്‍ നിര്‍മ്മിച്ചതാണ് നിലവിലുള്ള ക്ഷേത്രം. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ക്ഷേത്രം ആദ്യം 1194ല്‍ കുത്തബ്ദീന്‍ ഐബക് ആണ് തകര്‍ത്തത്. മുഹമ്മദ് ഗോറിയുടെ സൈന്യാധിപനായിരുന്നു ഐബക്. കന്യാകുബ്ജത്തിലെ രാജാവിനെ തോല്‍പ്പിച്ച ഐബക്, അദ്ദേഹത്തിന്റെ അധീനതയിലുള്ള ക്ഷേത്രവും  പൊളിച്ചു. പിന്നീട് ഗുജറാത്തിയായ ഒരു വ്യാപാരിയാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് ഹുസൈന്‍ ഷാ ഷര്‍ഖിയുടേയോ(1447-1458) സിക്കന്തര്‍ ലോധിയുടെയോ (1489-1517) കാലത്ത് വീണ്ടും തകര്‍ത്തു. രാജാ മാന്‍സിങ്ങ് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു. 1669ലാണ് ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് ഗ്യാന്‍വ്യാപി മോസ്‌ക്ക് പണിതത്. മോസ്‌ക്കിന്റെ പിന്‍ഭാഗത്തും അടിത്തറയിലും തൂണുകളിലും ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാം.

1742ല്‍ മറാത്ത ഭരണാധികാരിയായിരുന്ന മല്‍ഹാര്‍ റാവു ഹോള്‍ക്കര്‍ മോസ്‌ക്ക് തകര്‍ത്ത് ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. അവധ് നവാബിന്റെ എതിര്‍പ്പായിരുന്നു ഒരു കാരണം. മല്‍ഹാര്‍ റാവുവിന്റെ മകള്‍ അഹല്യാ ബായി ഹോള്‍ക്കര്‍ ആണ് തൊട്ടടുത്ത് ക്ഷേത്രം പണിതത്. പ്രധാന ക്ഷേത്രത്തിനു ചുറ്റും ചെറിയ നിരവധി ക്ഷേത്രങ്ങളുണ്ട്. കാല ഭൈരവന്‍, ദണ്ഡപാണി, അവിമുക്തേശ്വരന്‍, വിഷ്ണു, വിനായകന്‍, ശനീശ്വരന്‍, വിരൂപാക്ഷന്‍, വിരൂപാക്ഷ ഗൗരി എന്നിവരുടെ ക്ഷേത്രങ്ങളാണിവ. ക്ഷേത്രത്തില്‍ ജ്ഞാന വ്യാപിയെന്ന പേരില്‍ കിണറുണ്ട്. മുഗള്‍ ഭരണാധികാരികള്‍ ഒരിക്കല്‍ ക്ഷേത്രം തകര്‍ത്തപ്പോള്‍ ശിവലിംഗം ഭദ്രമായി സൂക്ഷിച്ചത് ആഴമേറിയ ഈ കിണറിലാണ്. ശങ്കരാചാര്യരും ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദ സരസ്വതിയും അടക്കമുള്ള മഹത്തുക്കള്‍ സ്ഥിരമായി ദര്‍ശനം നടത്തിയിരുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാശി ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലമാണ്.

പുരാവസ്തുവകുപ്പ് വിശദമായ സര്‍വ്വേയും ഖനനവും നടത്തുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.  

Tags: ക്ഷേത്രംഅയോധ്യCultural Invasionകൃഷ്ണ ജന്മഭൂമിMathuraKashicourtmosque
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.