Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി: കോടതി വിധി സത്യത്തിലേക്ക് വഴി തുറക്കും, ഔറംഗസീബ് മോസ്ക് പണിതത് ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണെന്ന് ചരിത്രം

അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Apr 10, 2021, 11:44 am IST
in India

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം.  ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്ക് അറിയാം. തൊട്ടു ചേര്‍ന്നാണ് ഗ്യാന്‍വ്യാപി മോസ്‌ക്കും. ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണ് ഔറംഗസീബ് അവിടെ മോസ്‌ക്ക് പണിതതെന്ന് ചരിത്രം തന്നെ പറയുന്നു. അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

വാരാണസിയെന്ന കാശിയില്‍ ഗംഗാനദിക്കരയിലാണ്, 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2050 വര്‍ഷം മുന്‍പ് വിക്രമാദിത്യ ചക്രവര്‍ത്തി പണിത ക്ഷേത്രം പിന്നീട് പലകുറി അക്രമികള്‍ തകര്‍ത്തു. ആറാം മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് ഏറ്റവും ഒടുവില്‍ ക്ഷേത്രം തച്ചുതകര്‍ത്തത്. അവിടെ ഗ്യാന്‍വാപി മോസ്‌ക്കും പണിതു.  ആദ്യം ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തിനോട് ചേര്‍ന്ന്, 1780ല്‍ ഇന്‍ഡോറിലെ അഹല്യാ ബായി ഹോള്‍ക്കര്‍ നിര്‍മ്മിച്ചതാണ് നിലവിലുള്ള ക്ഷേത്രം. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ക്ഷേത്രം ആദ്യം 1194ല്‍ കുത്തബ്ദീന്‍ ഐബക് ആണ് തകര്‍ത്തത്. മുഹമ്മദ് ഗോറിയുടെ സൈന്യാധിപനായിരുന്നു ഐബക്. കന്യാകുബ്ജത്തിലെ രാജാവിനെ തോല്‍പ്പിച്ച ഐബക്, അദ്ദേഹത്തിന്റെ അധീനതയിലുള്ള ക്ഷേത്രവും  പൊളിച്ചു. പിന്നീട് ഗുജറാത്തിയായ ഒരു വ്യാപാരിയാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് ഹുസൈന്‍ ഷാ ഷര്‍ഖിയുടേയോ(1447-1458) സിക്കന്തര്‍ ലോധിയുടെയോ (1489-1517) കാലത്ത് വീണ്ടും തകര്‍ത്തു. രാജാ മാന്‍സിങ്ങ് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു. 1669ലാണ് ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് ഗ്യാന്‍വ്യാപി മോസ്‌ക്ക് പണിതത്. മോസ്‌ക്കിന്റെ പിന്‍ഭാഗത്തും അടിത്തറയിലും തൂണുകളിലും ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാം.

1742ല്‍ മറാത്ത ഭരണാധികാരിയായിരുന്ന മല്‍ഹാര്‍ റാവു ഹോള്‍ക്കര്‍ മോസ്‌ക്ക് തകര്‍ത്ത് ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. അവധ് നവാബിന്റെ എതിര്‍പ്പായിരുന്നു ഒരു കാരണം. മല്‍ഹാര്‍ റാവുവിന്റെ മകള്‍ അഹല്യാ ബായി ഹോള്‍ക്കര്‍ ആണ് തൊട്ടടുത്ത് ക്ഷേത്രം പണിതത്. പ്രധാന ക്ഷേത്രത്തിനു ചുറ്റും ചെറിയ നിരവധി ക്ഷേത്രങ്ങളുണ്ട്. കാല ഭൈരവന്‍, ദണ്ഡപാണി, അവിമുക്തേശ്വരന്‍, വിഷ്ണു, വിനായകന്‍, ശനീശ്വരന്‍, വിരൂപാക്ഷന്‍, വിരൂപാക്ഷ ഗൗരി എന്നിവരുടെ ക്ഷേത്രങ്ങളാണിവ. ക്ഷേത്രത്തില്‍ ജ്ഞാന വ്യാപിയെന്ന പേരില്‍ കിണറുണ്ട്. മുഗള്‍ ഭരണാധികാരികള്‍ ഒരിക്കല്‍ ക്ഷേത്രം തകര്‍ത്തപ്പോള്‍ ശിവലിംഗം ഭദ്രമായി സൂക്ഷിച്ചത് ആഴമേറിയ ഈ കിണറിലാണ്. ശങ്കരാചാര്യരും ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദ സരസ്വതിയും അടക്കമുള്ള മഹത്തുക്കള്‍ സ്ഥിരമായി ദര്‍ശനം നടത്തിയിരുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാശി ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലമാണ്.

പുരാവസ്തുവകുപ്പ് വിശദമായ സര്‍വ്വേയും ഖനനവും നടത്തുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.  

Tags: courtmosqueക്ഷേത്രംഅയോധ്യCultural Invasionകൃഷ്ണ ജന്മഭൂമിMathuraKashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

India

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

India

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.