Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ന് ഹോമിയോപ്പതി ദിനം- ഹോമിയോപ്പതി സമഗ്രചികിത്സാ പദ്ധതി

ഹോമിയോപ്പതി ലളിതവും ശാസ്ത്രീയവും സമഗ്രവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും താരതമ്യേനെ ചെലവ് കുറഞ്ഞുതമായ ഒരു ചികിത്സാ രീതിയാണ്. രോഗലക്ഷണങ്ങളെ ലഘൂകരിച്ച് വ്യക്തിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അതുവഴി രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്തുന്ന സമഗ്രമായ ചികില്‍സാ പദ്ധതിയാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 05:00 am IST
in Article

ഡോ. ഡി. രഘു

(സംസ്ഥാന സെക്രട്ടറി ആരോഗ്യഭാരതി)

ഇന്ന് ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്. ഡോക്ടര്‍ സാമുവല്‍ ഹാനിമാന്‍ 1755 ഏപ്രില്‍ 10 ന് ജര്‍മ്മനിയിലെ മേസണ്‍ നഗരത്തില്‍ ജനിച്ചു. 1779 ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. അന്ന് നിലനിന്നിരുന്ന പ്രാകൃതമായ ചികിത്സാ രീതികളില്‍ എതിര്‍പ്പുണ്ടായിരുന്ന അദ്ദേഹം വര്‍ഷങ്ങളോളം നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണം രൂപീകരിക്കപ്പെട്ടു. 1796 ല്‍ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. സിമിലിയ സിമിലിബസ് കുറണ്ടര്‍ അഥവാ സമം സമേന ശാന്തതേ എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം.

ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനപ്രകാരം ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ എന്നല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായി സുഖമുള്ള അവസ്ഥ എന്നതാണ്. അതിനാല്‍ രോഗികളുടെ മാനസികവും ശാരീരികവുമായ ലക്ഷണങ്ങള്‍ എല്ലാം സമഗ്രമായി വിശകലനം ചെയ്ത് ഓരോ വ്യക്തിയേയും പ്രത്യേകം അപഗ്രഥനം ചെയ്ത് രോഗത്തിനെപ്പറ്റി പ്രത്യേകമായി പഠിച്ച് രോഗ നിര്‍ണ്ണയം നടത്തിയാണ് ഹോമിയോപ്പതിയില്‍ മരുന്ന് നിശ്ചയിക്കുന്നത്. രോഗ കാരണം, രോഗത്തിന്റെ വര്‍ദ്ധനയും ശമനവും, മാനസിക ശാരീരിക പ്രശ്‌നങ്ങള്‍, രീതി, കാലവസ്ഥാ വ്യത്യാസങ്ങളുടെ സ്വാധീനം, ശീലങ്ങള്‍, തുടങ്ങി എല്ലാം പഠന വിധേയമായതിനു ശേഷമാണ് മരുന്ന് നിശ്ചയിക്കപ്പെടുന്നത്. രോഗലക്ഷണങ്ങളെ ലഘൂകരിച്ച് വ്യക്തിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അതുവഴി രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്തുന്ന സമഗ്രമായ ചികില്‍സാ പദ്ധതിയാണ് ഹോമിയോപ്പതി. രോഗപ്രതിരോധ രംഗത്തും ഹോമിയോപ്പതിയുടെ പ്രസക്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, ഈ കോവിഡ് കാലത്ത് ഭാരതം മുഴുവന്‍ ഇതിന്റെ പ്രതിരോധത്തിനായി ഇമ്യൂണ്‍ ബൂസ്റ്റര്‍ എന്ന രീതിയില്‍ ഹോമിയോ മരുന്ന് നല്‍കിയതും ഇപ്പോഴും തുടരുന്നതും ഈ വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

ഹോമിയോപ്പതി ആയുഷ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരത സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായി വകുപ്പും മന്ത്രിയും അനുബന്ധ വ്യവസ്ഥകളും ഉള്‍പ്പെടുന്ന മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ആശുപത്രികളും, സി സി ആര്‍ എച്ച് ന്റെ മേല്‍നോട്ടത്തില്‍ ഗവേഷണ സ്ഥാപനങ്ങളും കോളേജുകളും പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനും നൂതനമായ ചികില്‍സാ രീതികള്‍ ലഭ്യമാക്കുവാനായി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോ മെഡിക്കല്‍ സയന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. നാഷണല്‍ ഹോമിയോപ്പതിക് കമ്മീഷന്‍ രൂപീകരിച്ചു, എന്‍ ആര്‍ എച്ച് എം, എന്‍ എ എം വഴി സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നു. ആവശ്യമായ ധനസഹായവും നല്‍കുന്നു.

1920 ല്‍ സംസ്ഥാനത്ത് കോളറാ പടര്‍ന്നു പിടിച്ചപ്പോള്‍ അത് നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യാശാസ്ത്രം നല്‍കിയ സംഭാവന വളരെ വലുതാണ്. 1928 മുതല്‍ ഹോമിയോപ്പതി അംഗീകരിക്കപ്പെട്ട ചികില്‍സാ രീതിയായി മാറി. 1958 ല്‍ കേരളത്തിലെ സര്‍ക്കാര്‍ തലത്തിലുള്ള ആദ്യത്തെ ഹോമിയോ ഡിസ്‌പെന്‍സറി തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ ആരംഭിച്ചു. ഇന്ന് സര്‍ക്കാര്‍ തലത്തില്‍ 660 സസ്പന്‍സറികള്‍,34 ആശുപത്രികള്‍, എന്‍ എച്ച് എം ന്റെ കീഴില്‍ 406 ഡിസ്പന്‍സറികള്‍, പിന്നാക്ക മേഖലയില്‍ 30 ആശുപത്രികള്‍, പഠനത്തിനായി അഞ്ച് ഹോമിയോ മെഡിക്കല്‍ കോളേജുകള്‍ എന്നിങ്ങനെ സംസ്ഥാനത്ത് നിലവിലുണ്ട്. പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ റീച്ച് അഥവാ റാപ്പിഡ് ആക്ഷന്‍ എപിടെമിക് കണ്‍ട്രോള്‍ സെല്‍ അത്  നിയന്ത്രിക്കുകയും ഹോമിയോപ്പതിയിലൂടെ പൊതുജനത്തിനും സര്‍ക്കാരിനും ആശ്വാസമേവുകയും ചെയ്തിട്ടുണ്ട്.  

എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും അതിന്റേതായ മേന്‍മകളും ന്യൂനതകളും ഉണ്ടെന്ന ബോധ്യത്തോടു തന്നെ പറയട്ടേ, ഇന്ന് ചികില്‍സാ ചെലവേറിവരുന്ന വന്ധ്യത, ക്യാന്‍സര്‍, ജീവിതശൈലീ രോഗങ്ങള്‍, പഴക്കം വന്ന അസുഖങ്ങള്‍, സോറിയാസിസ്, വെള്ളപാണ്ട്, സര്‍ജറി വേണ്ടി വരുന്ന പല അസുഖങ്ങള്‍ തുടങ്ങിയവ കുറഞ്ഞ ചെലവില്‍ ഹോമിയോ മരുന്ന് കൊണ്ട് പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും.

ഹോമിയോപ്പതി ലളിതവും ശാസ്ത്രീയവും സമഗ്രവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും താരതമ്യേനെ ചെലവ് കുറഞ്ഞുതമായ ഒരു ചികിത്സാ രീതിയാണ്. സംസ്ഥാനത്ത് ആയുഷ് മന്ത്രാലയം സ്ഥാപിക്കപ്പെടുകയും എല്ലാ ജില്ലാതല ഹോമിയോ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളോടു കൂടി കാഷ്വാലിറ്റി സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ കെയര്‍ സെന്ററുകളുടെയും ഡിസ്പന്‍സറികളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുകയും റിസര്‍ച്ച് സെന്റററുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതു വഴി ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ സര്‍വ്വ സ്പര്‍ശിയായ വികസനത്തിന് വഴിതെളിക്കും. പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും ചികിത്സക്കും ഹോമിയോ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. സര്‍വ്വേ സന്തു നിരാമയാ എന്ന ഹോമിയോപ്പതി ദിന സന്ദേശം കൈമാറട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.