Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സംസ്ഥാനത്തെ തറവില പ്രഖ്യാപനം പാഴ് വാക്ക്; തറവില 12 രൂപയുള്ള കപ്പ കര്‍ഷകന്‍ വിറ്റത് 2 രൂപയ്‌ക്ക്, മുടക്ക് മുതല്‍ പോലും ലഭിക്കാതെ പാലക്കാട് സ്വദേശി

സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. അധ്വാനിച്ച് വിളയിച്ചെടുത്തതു നശിപ്പിക്കാന്‍ മനസ്സനുവദിക്കാത്തതിനാലാണ് കനത്ത നഷ്ടമാണെങ്കില്‍ കൂടിയും തമിഴ്‌നാട്ടിലേക്ക് വിറ്റഴിക്കാന്‍ തയ്യാറായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 02:21 pm IST
in Agriculture

ചിറ്റൂര്‍ : പിണറായി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച തറവില പ്രസ്താവനയില്‍ മാത്രം. വിയര്‍പ്പൊഴുക്കി വിളയിച്ചെടുത്ത ടണ്‍ കണക്കിന് കപ്പ കര്‍ഷകന്‍ വിറ്റഴിച്ചത് കിലോഗ്രാം വെറും രണ്ടര രൂപയ്‌ക്ക്. കുറ്റിപ്പള്ളം കൊടുവാള്‍പാറ കെ.എം.മുഹമ്മദ് ഹനീഫ(70)യുടെ മാസങ്ങളോളം നീണ്ടുനിന്ന അധ്വാനത്തിനാണ് മുടക്കുമുതല്‍ കൂടി ലഭിക്കാതെ വിറ്റഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിയത്.  

കപ്പ കമ്പ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ വാങ്ങിയാണ് ഹനീഫ തന്റെ നാലേക്കര്‍ ഭൂമിയില്‍ കൃഷിയിറക്കിയത്. എല്ലാ ദിവസവും 350 രൂപ കൂലി നല്‍കി 3 സ്ത്രീകളും കൃഷിയിടത്തില്‍ പണിക്കെത്തും. ഇവര്‍ക്കൊപ്പം ഹനീഫയും  അധ്വാനിച്ചാണ് കൃഷി നടത്തിയിരുന്നത്. പ്രദേശത്ത് പന്നിശല്യം കൂടുതലായതിനാല്‍ കൃഷിയിടത്തിനു ചുറ്റും സാരി കൊണ്ട് മറച്ചിട്ടുണ്ട്. സാരി ഒന്നിന് 35 രൂപ നിരക്കില്‍ പൊള്ളാച്ചിയില്‍ നിന്നും 170 സാരികളാണ് ഇതിനായി വാങ്ങിയത്. കൂടാതെ മുഴുവന്‍ സമയവും പാടിക്കൊണ്ടിരിക്കുന്ന റേഡിയോയും സംഘടിപ്പിച്ചു. അല്ലെങ്കില്‍ കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കും. ഇത്തരത്തില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് കപ്പ കൃഷിക്കായി ഹനീഫ ചെലവാക്കിയത്.  

എന്നാല്‍ വിളവെടുപ്പായപ്പോള്‍ കപ്പ വാങ്ങാന്‍ ആളില്ല,​ വിലയുമില്ല. ഒരു കപ്പ ചെടിയില്‍ നിന്നും 3 മുതല്‍ 5 കിലോഗ്രാം വരെ കപ്പ ലഭിക്കുന്നുണ്ട്. 25 ടണ്ണിലധികം വിളവ് ലഭിക്കുമെന്ന് ഹനീഫ പറയുന്നു. കിലോഗ്രാമിന് രണ്ടര രൂപ നിരക്കില്‍ നല്‍കിയാല്‍ ഒരുലക്ഷം രൂപ പോലും തികച്ച് ലഭിക്കുന്നില്ല. 62,500 രൂപയാണ് ഇതില്‍ ഹനീഫയ്‌ക്ക് ലഭിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍നിന്നും കച്ചവടക്കാരെ കൊണ്ടുവന്ന ഇടനിലക്കാരന് 50 പൈസ കമ്മിഷനും നല്‍കണം.  

വിളവെടുത്തപ്പോള്‍ കപ്പ വിറ്റഴിക്കുന്നതിന് ഹനീഫ സഹായം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. ഹോര്‍ട്ടികോര്‍പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനായി ഒട്ടേറെ തവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഫലമുണ്ടായില്ല. അധ്വാനിച്ച് വിളയിച്ചെടുത്തതു നശിപ്പിക്കാന്‍ മനസ്സനുവദിക്കാത്തതിനാലാണ് കനത്ത നഷ്ടമാണെങ്കില്‍ കൂടിയും തമിഴ്‌നാട്ടിലേക്ക് വിറ്റഴിക്കാന്‍ തയ്യാറായത്.

  വിപണിയില്‍ കപ്പ കില്രോഗാമിനു 25 മുതല്‍ 30 രൂപവരെ വിലയുള്ളപ്പോഴാണ് ഇത്രയും തുച്ഛമായ വിലയ്‌ക്ക് വില്‍ക്കേണ്ടി വന്നത്. കേരളത്തില്‍ കിലോഗ്രാം 12 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലത്തകര്‍ച്ചയുണ്ടാകുമ്പോള്‍ ഇവ സംഭരിച്ച് തറവില പ്രകാരമുള്ള തുക കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കാര്‍ഷിക ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് സംസ്ഥാനം തറ വില പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Tags: pinarayitapiocaപാലക്കാട്farmerകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

Kerala

സാമൂഹ്യനീതിയും, മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം ; ഉത്തരവാദിത്തത്തെക്കുറിച്ച് വിജയെ ഓർമ്മിപ്പിച്ച് പിണറായി

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.