Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

”പുലര്‍ച്ചെ പോലീസുവന്ന് വലിച്ചിഴച്ചു; ഉടുതുണി മാറാന്‍പോലും അനുവദിക്കാതെ വലിച്ചിറക്കി മോളേ”; ഈ ക്രൂരത അവസാനിപ്പിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്.

അനീഷ് അയിലം by അനീഷ് അയിലം
Mar 31, 2021, 07:43 pm IST
in Kerala
കഴക്കൂട്ടത്തെ ചെങ്കൊടിക്കാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മാറിൽ വീണു കരയുന്ന വൃദ്ധ. കടകംപള്ളി സുരേന്ദ്രന്റെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് സ്വകാര്യവ്യക്തി കുടിയിറക്കിയ ആറു കുടുംബങ്ങളിൽ പെട്ട ഒരു കുടുംബത്തിലെ അംഗമാണിവർ

കഴക്കൂട്ടത്തെ ചെങ്കൊടിക്കാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മാറിൽ വീണു കരയുന്ന വൃദ്ധ. കടകംപള്ളി സുരേന്ദ്രന്റെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് സ്വകാര്യവ്യക്തി കുടിയിറക്കിയ ആറു കുടുംബങ്ങളിൽ പെട്ട ഒരു കുടുംബത്തിലെ അംഗമാണിവർ

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ”ഉറങ്ങേരുന്നു മോളേ…പിള്ളേരും കൊച്ചുങ്ങളും…വെളുപ്പിനെ പോലീസുവന്ന് വലിച്ചിഴച്ച്…അപ്പനപ്പൂപ്പന്മാരുടെ കാലത്ത് ഇവിടെ വന്നതാ… എന്നിട്ടും വീടും കുടിയും എല്ലാം ഇടിച്ചുനിരത്തി… പ്രായമായ പെൺകുട്ടികളെപോലും തുണിമാറാൻ സമ്മതിച്ചില്ല… ഞങ്ങളെ എല്ലാരേംകൂടെ പോലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടു… മരിക്കുംമുമ്പ് ആ ഭൂമിയിലൊന്ന് കയറണം മോളേ…” ഇത്രയും പറഞ്ഞപ്പോഴേക്കും ആർത്തലച്ച് കരഞ്ഞ് ആ വൃദ്ധ ശോഭാ സുരേന്ദ്രന്റെ നെഞ്ചിലേക്ക് വീണുപോയി. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ പതറാത്ത ശോഭാസുരേന്ദ്രന് ആ അമ്മയുടെ കണ്ണീരിനുമുന്നിൽ  പിടിച്ചുനിൽക്കാനായില്ല. ആ അമ്മയുടെ വാക്കുകളിലെ തീ, മാതൃത്വത്തിന്റെ വേദന അറിയുന്ന ശോഭയുടെ മിഴികളെയും ഈറനണിയിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. പേമാരിപോലെ പ്രസംഗിക്കുന്ന ശോഭ ആശ്വാസവാക്കുകൾക്ക് വേണ്ടി പതറി. ഒടുവിൽ ആ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇടിമുഴക്കം പോലെ പറഞ്ഞു… ‘തിരിച്ചുപിടിക്കും ആ ഭൂമി… ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഒരിടത്തും ഈ ക്രൂരത.’

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്. അവരുടെ മുഴുവൻ സമ്പാദ്യങ്ങളും നശിപ്പിച്ചു. വീടുകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് ദാഹജലംപോലും നൽകാതെ ഒറ്റ മുറിയിൽ അസിസ്റ്റന്റ് കമ്മീഷണറോഫീസിൽ 12 മണിക്കൂറാണ് അടച്ചിട്ടിരുന്നത്. ഹിന്ദു ഐക്യവേദി ഇടപെട്ട ശേഷമാണ് പോലീസ് അവരെ വിട്ടയച്ചത്. തലചായ്‌ക്കാനിടം നഷ്ടപ്പെട്ട ആറിലധികം കുടുംബങ്ങൾക്ക് ആറ്റിപ്ര വില്ലേജ് ആഫീസ് പടിക്കൽ സമരത്തിലിരിക്കേണ്ടിവന്നു. ഇപ്പോഴും അവർക്ക് സ്വന്തം ഭൂമിയിൽ പ്രവേശിക്കാനായിട്ടില്ല.

തൃപ്പാപ്പ് മഹാദേവക്ഷേത്രത്തിന്റെ എഴുന്നെള്ളത്തിന് ചൂട്ടുപിടിച്ച് വെളിച്ചം നൽകാൻ അവകാശം ഉണ്ടായിരുന്ന പട്ടികജാതി വിഭാഗത്തിലെ കുടുംബാംഗങ്ങളാണ് ഇവർ. ഈ കുടുംബങ്ങളുടെ മുൻതലമുറക്കാരനായ അനന്തകാളിക്ക് താമസിക്കാനും കൃഷിക്കുമായി 1922ൽ തിരുവിതാംകൂർ രാജാവാണ്  50 സെന്റ് സ്ഥലംനൽകിയത്. ആസ്ഥലത്ത് ആറ്  തലമുറകളായി ഈ കുടംബങ്ങൾ ജീവിക്കുന്നു. ഈ സ്ഥലം ഇന്നും രേഖകളിൽ ദേവസ്വം വക സ്ഥലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്വകാര്യവ്യക്തി വില്ലേജ് ഓഫീസറെ സ്വാധീനിച്ച് തന്റെ ഭൂമിയാണെന്ന് കൃത്രിമരേഖ ഉണ്ടാക്കി കോടതിയിൽ നൽകി അനുകൂലമായ വിധി സമ്പാദിച്ചു. അതേസമയം കുടിഒഴിപ്പിക്കരുത് എന്ന് മുൻസിഫ് കോടതിയിൽ നിന്ന് ഉത്തരവ് കുടുംബങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഇത് പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ ബോദ്ധ്യപ്പെടുത്തിയിട്ടും ഹൈക്കോടതി ഉത്തരവുണ്ട് എന്ന് പറഞ്ഞ് കുടിയിറക്കുകയായിരുന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെ പോലീസ് അവരുടെ വീടും കൃഷിയും സമ്പാദ്യവും നശിപ്പിക്കുകയായിരുന്നു.

ബിജെപി പ്രവർത്തകർ ഒരുമാസത്തോളം ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരസത്യഗ്രഹം ഉൾപ്പെടെയുള്ള സമരം നടത്തിയിരുന്നു.  

എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ഈ അമ്മമാരുടെ കണ്ണീരു തുടയ്‌ക്കുമെന്ന് ശോഭ ഉറപ്പുനൽകി. ഇവർക്കുവേണ്ടി മാത്രമല്ല കിടപ്പാടം നഷ്ടപ്പെട്ട കേറിത്താമസിക്കാൻ കൊച്ചു കൂര പോലും സ്വന്തമായി ഇല്ലാത്തവർക്കു വേണ്ടിയായിരിക്കും തന്റെ മുഴുവൻ പരിശ്രമവുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് ശോഭ മടങ്ങിയത്.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021shobha surendran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരും പ്രതിപക്ഷവും ആശാപ്രവർത്തകരെ വഞ്ചിച്ചു: ശോഭാ സുരേന്ദ്രൻ

Kerala

ഇടത് വലത് മുന്നണികള്‍ക്ക് മതേതരം പറയാന്‍ അവകാശമില്ല: ശോഭാ സുരേന്ദ്രന്‍

പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയമഹോത്സവത്തില്‍ പദ്മശ്രീ രാമചന്ദ്ര പുലവര്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നാരായണീയ പുരസ്‌കാരം ചാമപറമ്പില്‍ ഹരി മേനോന് സമ്മാനിക്കുന്നു
Samskriti

നാരായണീയ മഹോത്സവം: നാരായണീയ സാധനയിലൂടെ സനാതനമൂല്യങ്ങളെ വളര്‍ത്തിയെടുക്കണം: ശോഭാ സുരേന്ദ്രന്‍

Kerala

അന്‍വറിന്റെ ആരോപണത്തിന് കാരണം കൊള്ളമുതല്‍ പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കം: ശോഭ സുരേന്ദ്രന്‍

Kerala

ശോഭാ സുരേന്ദ്രനെ, വെള്ളാപ്പള്ളി അനുഗ്രഹിച്ചത് തിരിച്ചടിയായെന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

നിലമ്പൂരില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ വിട

സാമ്പത്തിക ക്രമക്കേട് പുറത്തായപ്പോള്‍ രക്ഷപ്പെടാന്‍ ജീവനക്കാര്‍ വ്യാജ പരാതി നല്‍കി- നടി അഹാന കൃഷ്ണ

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

വിവാഹ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പഞ്ചായത്ത് അംഗമായ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍, പ്രതി രേഷ്മ റിമാന്റില്‍

മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസ്

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies