Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഭീതിയില്‍; ആഴക്കടല്‍ മത്സ്യബന്ധന കരാറിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ലത്തീന്‍ സമുദായനേതാക്കളും പുരോഹിതന്മാരും ആലപ്പുഴ ബിഷപ്പും അടക്കമുള്ളവര്‍ കഴിഞ്ഞദിവസം കണ്ടപ്പോള്‍ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 02:46 pm IST
in BJP

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ദ്രോഹം മൂലം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഭീതിയിലാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കരാര്‍, തുറമുഖങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേകഫീസ് തുടങ്ങി സംസ്ഥാനസര്‍ക്കാരിന്റെ നടപടികളാണ് അവരെ ഭീതിപ്പെടുത്തുന്നത്. മോദിസര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു ഭയവും ആശങ്കയും വേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലത്തീന്‍ സമുദായനേതാക്കളും പുരോഹിതന്മാരും ആലപ്പുഴ ബിഷപ്പും അടക്കമുള്ളവര്‍ കഴിഞ്ഞദിവസം കണ്ടപ്പോള്‍ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ഒന്നിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ല. തീരത്തോടടുത്ത് കടലില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് മത്സ്യപ്രജനനത്തിന് പ്രത്യേകപദ്ധതി കൊണ്ടുവന്നിട്ടുണ്ട്. 200 ലധികം കടലോര ഗ്രാമങ്ങളെ സ്മാര്‍ട്ട് വില്ലേജുകളാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഫിഷറീസ് വകുപ്പിനായി പ്രത്യേകമന്ത്രാലയം രൂപീകരിച്ചത് ഭാരതത്തില്‍ നീല വിപ്ലവത്തിന് വഴിതുറന്നു. 2014ന് ശേഷം 9600 കോടിരൂപ മത്സ്യബന്ധനമേഖലയില്‍ ചെലവഴിക്കാന്‍ മോദിസര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പുതുതായി നിര്‍മിച്ച 9 ഹാര്‍ബറുകളില്‍ നാലെണ്ണത്തിന്റെ നിര്‍മാണത്തിന് 75 ശതമാനം പണവും നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. പക്ഷേ അതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ആരെയും പിണറായി സര്‍ക്കാര്‍ ക്ഷണിച്ചില്ല. രൂക്ഷമായ കടലാക്രമണം നേരിടുന്ന കേരളതീരത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി എന്ന നിലയില്‍ ജെ. മേഴ്സിക്കുട്ടിയമ്മ ഇതുവരെ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തില്‍ വരികയോ നേരിട്ടു കാണുകയോ ചെയ്തിട്ടില്ല. രാജ്യാന്തര കടല്‍പ്പാത സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കും. മൂന്നുലക്ഷം രൂപയുടെ കടത്തിലേക്ക് കേരളത്തെ എത്തിച്ച കമ്മി സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേത്. ഇവിടെ കമ്മീഷന്‍ കൊടുക്കാതെ ഒന്നും നടക്കില്ല. കമ്മീഷന്‍ പണം കൊണ്ടാണ് സര്‍ക്കാര്‍ പോലും തുടരുന്നത്. ഇത് ജനസമ്മതിയുള്ള സര്‍ക്കാരല്ല മറിച്ച് കമ്മീഷന്‍ സര്‍ക്കാരാണ്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന പിണറായി സര്‍ക്കാര്‍ ലൗജിഹാദും ഹലാലും പ്രോത്സാഹിപ്പിക്കുകയാണ്.

ലോകം കേരളത്തെ അറിയുന്നത് നാളികേരത്തിന്റെയും കയറിന്റെയും പേരിലാണ്. ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ നടത്തിയിരുന്നവര്‍ ഇടതുസര്‍ക്കാരിന്റെ തെറ്റായ നയം മൂലം അയല്‍സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. ഫിഷറീസ് മന്ത്രാലയം വേണമെന്നാണ് അടുത്തിടെ കോണ്‍ഗ്രസ് എംപി രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2019 ല്‍ തന്നെ മോദിസര്‍ക്കാര്‍ ഇത് പ്രത്യേക മന്ത്രാലയമായി രൂപീകരിച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല. അദ്ദേഹം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഫിഷറീസ് മന്ത്രി എന്ന നിലയില്‍ എന്നോട് പാര്‍ലമെന്റില്‍ ചോദിച്ചിരുന്നു. അതിനുള്ള കൃത്യമായ മറുപടിയും നല്‍കിയിരുന്നു. പിന്നെ എന്തിനാണ് അദ്ദേഹം ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നതെന്ന് അറിയില്ല. മുമ്പ് ഫിഷറീസ് മന്ത്രാലയത്തിന്റെ ഉത്തരം തേടി പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചത് രാഹുല്‍ തന്നെയാണോ അതോ മറ്റ് വല്ല തട്ടിപ്പുകാരുമാണോ എന്നും അദ്ദേഹം ചോദിച്ചു.

Tags: bjpമത്സ്യത്തൊഴിലാളികള്‍ഗിരിരാജ് സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.