Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹൈന്ദവ പ്രതിഷേധത്തിന്റെ വിജയ പാഠങ്ങള്‍

കേരളത്തിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ സാംസ്‌കാരികോത്സവമായ തൃശൂര്‍ പൂരത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമാണ് നടന്നത്. വടക്കുന്നാഥന്റെ സന്നിധിയില്‍ പുരുഷാരം മറ്റൊരു കടലായി ഇരമ്പുന്ന കാഴ്ച ചിലരെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 17, 2021, 05:00 am IST
in Editorial

ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് തൃശൂര്‍ പൂരവും കൊടുങ്ങല്ലൂര്‍ ഭരണിയും പതിവ് പൊലിമയോടെ ആഘോഷിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയതില്‍ ഹിന്ദുസമൂഹത്തിന് പൊതുവെയും ഭക്തജനങ്ങള്‍ക്ക് പ്രത്യേകിച്ചും അഭിമാനിക്കാം. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഈ രണ്ടു ഉത്സവങ്ങള്‍ക്കും പലവിധ വിലക്കുകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായും ശക്തമായും പ്രതികരിച്ചതിന്റെ വിജയമാണിത്. കൊടുങ്ങല്ലൂരിലെ മീന ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള  പ്രാചീനാചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം  തീരുമാനിച്ചിരുന്നു. ഭക്തര്‍ക്കും വെളിച്ചപ്പാടുമാര്‍ക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം വിലക്കുകയുണ്ടായി. ആചാരക്രമങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് ഭക്തര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തികച്ചും ഏകപക്ഷീയമായി ഈ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഭക്തി പ്രഹര്‍ഷത്തിന്റെ പ്രത്യക്ഷ രൂപമായ കോമരം തുള്ളലിനും വിലക്കേര്‍പ്പെടുത്തി. കൊടുംകാളിയൂരിന്റെ മണ്ണിലെ ഈ ഹിന്ദു നിന്ദക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം കനത്തതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും, ആചാരക്രമങ്ങള്‍ അനുസരിച്ചും മീനഭരണിക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

കേരളത്തിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ സാംസ്‌കാരികോത്സവമായ തൃശൂര്‍ പൂരത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമാണ് നടന്നത്. വടക്കുന്നാഥന്റെ സന്നിധിയില്‍ പുരുഷാരം മറ്റൊരു കടലായി ഇരമ്പുന്ന കാഴ്ച ചിലരെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ആനയെ എഴുന്നള്ളിക്കുന്നതിന്റെ പേരിലും, ഐതിഹ്യപ്പെരുമയുള്ള വെടിക്കെട്ടു നടത്തുന്നതിന്റെ പേരിലുമൊക്കെ മുറവിളി കൂട്ടുന്ന ഇക്കൂട്ടരുടെ ആത്യന്തിക ലക്ഷ്യം പൂരം മുടക്കുകയെന്നതാണ്. കുറഞ്ഞപക്ഷം അതിന്റെ പൊലിമ കെടുത്തുക. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൂരാഘോഷം മുടക്കാമെന്ന് തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടി. പൂരം നടത്തിപ്പിന് ആദ്യം അനുമതി നല്‍കിയ ജില്ലാ ഭരണകൂടം തീയതി അടുത്തു വന്നതോടെ മലക്കംമറിഞ്ഞ് തീരുമാനം സര്‍ക്കാരിന് വിടുകയായിരുന്നു. പൂരത്തിന്റെ അവിഭാജ്യഘടകമായ വെടിക്കെട്ടും, ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന എക്‌സിബിഷനും ഒഴിവാക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്. ഘടകപൂരങ്ങളുടെ കാര്യവും അനിശ്ചിതത്വത്തിലായി. ഇതിനെതിരെ പൂരപ്രേമികളും ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും ശക്തമായി പ്രതിഷേധിച്ചതോടെ അധികൃതര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഹിന്ദുക്കളോട് കടുത്ത വിവേചനമാണ് സര്‍ക്കാര്‍ കാണിച്ചത്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് ആ സ്വാതന്ത്ര്യം നല്‍കിയില്ല. ഉത്സവങ്ങള്‍ക്ക് നിരോധനം തുടര്‍ന്നതിനാല്‍ ക്ഷേത്രങ്ങളെ ഉപജീവിച്ചു മാത്രം കഴിയുന്ന ആയിരക്കണക്കിന് കലാകാരന്മാരും മറ്റു ജീവനക്കാരും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി. ഇവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ദേവസ്വം ബോര്‍ഡുകളോ സര്‍ക്കാരോ തയ്യാറായില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വിലക്കുണ്ടായിരുന്നില്ല. പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമൊക്കെ അതില്‍ പങ്കെടുക്കുകയും ചെയ്തു. എന്നിട്ടാണ് ഭക്തജനങ്ങള്‍ ഒത്തുചേരുന്ന കൊടുങ്ങല്ലൂര്‍ ഭരണിക്കും തൃശൂര്‍ പൂരത്തിനും വിലക്കേര്‍പ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ നടന്നത്. എന്നാല്‍ ബിജെപിയെയും ഹിന്ദു ഐക്യവേദിയെയും പോലുള്ള സംഘടനകള്‍ സന്ധിയില്ലാത്ത സമരവുമായി രംഗത്തുവന്നപ്പോള്‍ അധികൃതര്‍ക്ക് കീഴടങ്ങേണ്ടി വന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ എല്ലാ ചടങ്ങുകളോടെയും പൂരം നടത്താന്‍ അനുമതിയായി. ഇക്കാര്യത്തില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പ്രശംസനീയവും മാതൃകാപരവുമാണ്. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചാല്‍ അവരുടെ അവകാശങ്ങള്‍ക്കുമേല്‍ കൈവയ്‌ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നാണ് കൊടുങ്ങല്ലൂര്‍ കാവിലെയും തൃശൂര്‍ പൂരത്തിലെയും വിജയങ്ങള്‍ നല്‍കുന്ന വിലപ്പെട്ട പാഠങ്ങള്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍തൃശൂര്‍ പൂരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.