Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഹിങ്ക്യക്കാരെ ഇന്ത്യ സഹായിക്കണം; അനധികൃത കുടിയേറ്റക്കാരായി കാണരുത്; അഭയാര്‍ത്ഥി പദവി നല്‍കണമെന്നും സിപിഎം

അതേസമയം, ആഴ്ചകള്‍ക്കു മുന്‍പാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്തുനിന്നും കുടിയൊഴിപ്പിച്ച് തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 04:47 pm IST
in India

ന്യൂദല്‍ഹി:  മ്യാന്‍മറില്‍ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരെ തടയാന്‍ വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. രാജ്യത്തിന്റെ സുരക്ഷയ്‌ക്കു തന്നെ വെല്ലുവിളിയായ ”അനധികൃത കുടിയേറ്റക്കാരെ” തിരിച്ചറിയാനും അവരെ പിടിച്ച് നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന നീക്കത്തിനെതിരേയാണ് സിപിഎം പിബി പത്രക്കുറിപ്പിറക്കിയത്.  

ആംഗ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈനിക ഭരണാധികാരികള്‍ നടത്തിയ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്ന ആളുകളോടുള്ള മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് സിപിഎം ആരോപിക്കുന്നു.  

സൈനിക ഏറ്റെടുക്കലിനെതിരെ ധീരമായി പ്രതിഷേധിക്കുന്ന അയല്‍വാസികളായ മ്യാന്‍മറിനോട് ഇന്ത്യന്‍ ജനതയ്‌ക്ക് വലിയ സഹതാപവും പിന്തുണയുമുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ സഹതാപം പ്രതിഫലിപ്പിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. റോഹിങ്ക്യക്കാരെ ”അനധികൃത കുടിയേറ്റക്കാര്‍” ആയി കണക്കാക്കരുത്. അവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുകയും മാനുഷികമായ സഹായം നല്‍കുകയും വേണമെന്നും സിപിഎം പിബി.

അതേസമയം, ആഴ്ചകള്‍ക്കു മുന്‍പാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്തുനിന്നും കുടിയൊഴിപ്പിച്ച് തുടങ്ങിയത്. . ഭാസന്‍ ചാര്‍ ദ്വീപിലെ പുനരധിവാസ കേന്ദ്രത്തിലേക്കാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പലില്‍ നാടുകടത്തിയ സംഘത്തില്‍ ഏഴായിരത്തിലേറെ പേരാണ് ഉണ്ടായിരുന്നത്.  

കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി പ്രകാരം നാലാമത്തെ സംഘത്തെയാണ് ദ്വീപിലേക്കയച്ചത്. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനിയും കുടിയൊഴിപ്പിക്കലുകള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി. ലോകത്തിലെ എല്ലാ മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പുകള്‍ തള്ളിയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.  

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ കോക്സ് ബസാറില്‍ കഴിയുന്ന 10 ലക്ഷം റോഹിങ്ക്യ മുസ്ലീങ്ങളിലെ ഒരു ലക്ഷം പേരെയാണ് ദ്വീപിലേക്ക് മാറ്റുന്നത്. ബംഗാള്‍ കടലില്‍ ഹിമാലയത്തില്‍നിന്നുള്ള എക്കല്‍ മണ്ണ് അടിഞ്ഞുകൂടി 2006ല്‍ രൂപപ്പെട്ട ഭാസന്‍ ചാര്‍ ദ്വീപിലേക്ക് എല്ലാം റോഹിങ്ക്യകളെയും മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യത്തിന് ആവശ്യം സമാധാനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  

Tags: cpmrohingyaRohingya Muslim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.