Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാടിക്കല്‍ രാമകൃഷ്ണന്‍ വധം പിണറായി മറന്നാലും കേരളം മറക്കില്ല, കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നു, ഒന്നാം പ്രതി പിണറായിയെന്ന് കുറ്റപത്രം

കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.

Janmabhumi Online by Janmabhumi Online
Mar 10, 2021, 10:23 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട് 1969 ഏപ്രില്‍ 28 ന് തലശ്ശേരിക്കടുത്ത വാടിക്കല്‍ രാമകൃഷ്ണനെന്ന ചെറുപ്പക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത് പിണറായി വിജയന്‍ മറന്നാലും കേരള സമൂഹം മറക്കില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റേത്. തുടര്‍ന്ന് ഇരുനൂറോളം സ്വയംസേവകരാണ് സിപിഎം കൊലക്കത്തിക്കിരയായത്.  

രാമകൃഷ്ണന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്ണനും വെളിപ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.  

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം ബാലകൃഷ്ണന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. സംഭവ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് എം.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ സിപിഎം ജാഥ വന്നിരുന്നു. ഇരുനൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് ഒരാള്‍ രാമകൃഷ്ണനെ വെട്ടുന്നതാണ്. വെട്ടുകൊണ്ട് രാമകൃഷ്ണന്‍ നിലത്തു വീണു. സമീപത്തു കണ്ടത് വിജയന്‍ എന്ന യുവാവിനെയാണ്. ബാലകൃഷ്ണന്‍ പോലീസിനും ഇതേ മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണന്‍ ആശുപത്രിയിലാണ് മരിച്ചത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും എം.വി രാജഗോപാലിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആര്‍. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി.

ഡിവൈഎഫ്‌ഐയുടെ പഴയ രൂപമായിരുന്ന കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ നേതാവായിരുന്നു അന്ന് പിണറായി വിജയന്‍. സംഭവം നടക്കുമ്പോള്‍ കേരളത്തില്‍ ഇടത് ഭരണമായിരുന്നു. കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. രാഘവനായിരുന്നു. പൊതുവേദിയില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ കൈയടി വാങ്ങാന്‍ കല്‍പ്പിത കഥകള്‍ പിണറായി പറയുമ്പോള്‍ വാടിക്കല്‍ രാമകൃഷ്ണന്റെ ധീര ബലിദാനം കേരളം മറക്കില്ല.  

Tags: cpmകൊലപാതകംattackpinarayiVadikal Ramakrishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

News

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം, പ്രതിരോധിച്ചതായി ഖത്തര്‍

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോഹൻലാൽ

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

നാസ സ്‌പേസ് സെന്ററില്‍ നിന്നും ലെന, എല്ലാത്തിനും നന്ദി ഭര്‍ത്താവിനെന്ന് താരം

മധ്യപ്രദേശിലെ നര്‍സിംഗ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു, അക്രമിക്കായി തെരച്ചില്‍

തൃശൂരിൽ ലഹരിപാർട്ടിയിൽ തമ്മിൽത്തല്ല്: വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

ഉറക്കം കുറഞ്ഞാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയും കാറ്റും: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ആശിര്‍നന്ദയുടെ ആത്മഹത്യ: കോണ്‍വെന്റ് സ്‌കൂളും വീടും സന്ദര്‍ശിച്ച് ബാലാവകാശ കമ്മീഷന്‍, സ്വമേധയാ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies