Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ മാപ്പിള ലഹള

സിപിഎമ്മില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നയിച്ച അക്രമാസക്തമായ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കി വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ അണിചേര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
inEditorial

പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ പി. നന്ദകുമാറിനു പകരം ടി.എം. സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് അകത്തുണ്ടായിരിക്കുന്ന പൊട്ടിത്തെറി പാര്‍ട്ടി നേതൃത്വം ചിത്രീകരിക്കുന്നതുപോലെ ലളിതമായ ഒന്നല്ല. പാര്‍ട്ടിയുടെ ലോക്കല്‍-ബ്രാഞ്ച് കമ്മിറ്റികളിലെ നിരവധി പേരാണ് രാജിവച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളും പാര്‍ട്ടിയുടെ ഹിന്ദുവായ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ”നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും” എന്ന ബാനറിനു പിന്നില്‍ തെരുവില്‍ അണിനിരന്നവര്‍ സിപിഎം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നു. ഇത് നേതൃത്വം അവകാശപ്പെടുന്നപോലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പൊതുവികാരമല്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. അതിനാല്‍ അണികളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നൊക്കെ ചില സിപിഎം നേതാക്കള്‍ പറയുന്നത് നിരര്‍ത്ഥകമാണെന്ന് അവര്‍ക്കു തന്നെ അറിയാം.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. അതൊരു പുതിയ കാര്യമല്ല. 2006 ലും 2011 ലും വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ സിപിഎമ്മില്‍ തഴച്ചുവളര്‍ന്ന വിഭാഗീയതയുടെ അനിഷേധ്യമായ അധ്യായങ്ങളാണ്. ഇത്തരം ചേരിപ്പോരുകള്‍ വേറെയും ഉണ്ടായിട്ടുണ്ട്.  എന്നാല്‍ പൊന്നാനിയിലെ പ്രതിഷേധം ഈ വിഭാഗത്തില്‍പ്പെടുത്താവുന്നതല്ല. അത് മതപരമാണ്. മതതീവ്രവാദികളുടെ അജണ്ടയുമായാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ തട്ടകത്തില്‍ അന്യമതസ്ഥനായ ഒരുവനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന തീവ്രവികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. അപ്പോള്‍ ഒരു ചോദ്യമുയരാം. പൊന്നാനി മണ്ഡലത്തില്‍നിന്ന് പലതവണ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ശ്രീരാമകൃഷ്ണനാണല്ലോ. പേരുകൊണ്ട് മാത്രമായിരുന്നു ഇത്. പെരുമാറ്റത്തിലും പ്രവൃത്തിയിലും ഈ ജനപ്രതിനിധി എങ്ങനെയായിരുന്നുവെന്ന് സംസ്ഥാന രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെയായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍നിന്ന് വ്യക്തമായതാണ്. പൊന്നാനിയിലെ തന്റെ ‘ജനസമ്മതി’യുടെ രഹസ്യം എന്താണെന്ന് ഈ മഹാശയന്റെ നാവില്‍നിന്നുതന്നെ കേട്ട് ജനങ്ങള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. അവസരം വന്നപ്പോള്‍ ഇനി അപരന്‍ വേണ്ട, സ്വന്തം ആള്‍ മതിയെന്ന് മതതീവ്രവാദികള്‍ തീരുമാനിച്ചതിന്റെ ഫലമാണ് പൊന്നാനിയിലെ പ്രതിഷേധം.  

സിപിഎമ്മില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നയിച്ച അക്രമാസക്തമായ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കി വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ അണിചേര്‍ന്നിരുന്നു. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്‌ട്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഹിന്ദുവായ സ്ഥാനാര്‍ത്ഥിക്കെതിരെ പൊന്നാനിയില്‍ നടന്ന പ്രകടനവും. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരന് സീറ്റു നല്‍കാതെ എസ്ഡിപിഐക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെയാണ്. സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുന്ന കോഴിക്കോട്ടെ കുറ്റിയാടി സീറ്റിലും മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മുസ്ലിങ്ങള്‍ തന്നെയാവണം എന്ന അജണ്ടയാണ് തീവ്രവാദികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ രീതി പിന്തുടരണമെന്ന് ഇവര്‍ ശഠിക്കുന്നു. മതവിഭാഗീയതയുടെ ഈ രാഷ്‌ട്രീയത്തിന് സിപിഎം കീഴടങ്ങുകയാണ്. 1921 ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം നടക്കുമ്പോള്‍, അന്നത്തെ മതവിദ്വേഷത്തിന്റെയും മനുഷ്യക്കുരുതികളുടെയും സിരാകേന്ദ്രമായിരുന്ന പൊന്നാനിയില്‍ ‘വിജയം’ ആവര്‍ത്തിക്കാനാണ് തീവ്രവാദികള്‍ നോക്കുന്നത്. മാപ്പിളസ്ഥാന്‍ മാതൃകയില്‍ മലബാര്‍ സംസ്ഥാനത്തിനുവേണ്ടിയുള്ള വാദം ഉയര്‍ന്നിരിക്കെ മതതീവ്രവാദികളുടെ പൊന്നാനി മോഡലിനെതിരെ കനത്ത ജാഗ്രതയും പ്രതിരോധവും ഉയര്‍ന്നു വരണം.

Tags: cpimഅസംബ്ലി ഇലക്ഷന്‍Ponnaniനിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.