Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര ഉന്നമിട്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രചാരണം ആരംഭിച്ച് സൈബർ ടീം

2019 മുതല്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ചന്ദ്രശേഖരനെ വേട്ടയാടുകയാണ്. ഇതിനിടെ ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മിയ്‌ക്കായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 12:25 pm IST
in Kollam

കൊല്ലം: കൊട്ടാരക്കര മണ്ഡലത്തില്‍ സീറ്റ് തര്‍ക്കം നിലനില്‍ക്കെ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനുവേണ്ടി സൈബര്‍ ടീമുകള്‍ പ്രചാരണം ആരംഭിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം സംശയദൃഷ്ടിയില്‍ അകറ്റി നിര്‍ത്തിയ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  

2019 മുതല്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ചന്ദ്രശേഖരനെ വേട്ടയാടുകയാണ്. ഇതിനിടെ ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മിയ്‌ക്കായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന് കെപിസിസി നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനില്‍ അംഗമായിരുന്ന രശ്മിയെ വിജയസാധ്യത കണക്കാക്കിയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. 26 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ലഭിച്ച മൂന്ന് സീറ്റുകളിലൊന്ന് കലയപുരമായിരുന്നു. കഴിഞ്ഞ തവണ കൊട്ടാരക്കരയിലേക്ക് രശ്മിയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രചാരണം തുടങ്ങിയ രശ്മിയെ അവസാമം മറ്റ് നേതാക്കള്‍ ഇടപെട്ട് നീക്കി. തുടര്‍ന്ന് സവിന്‍ സത്യനെ സ്ഥാനാര്‍ത്ഥിയാക്കി.  

മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖരനുള്ള ബന്ധം പരസ്യമാണ്. സിപിഎം സംസ്ഥാന നേതാക്കള്‍ പോലും എല്‍ഡിഎഫ് മന്ത്രിസഭയില്‍ പല ശുപാര്‍ശകളും നടത്തുന്നത് ചന്ദ്രശേഖരന്‍ വഴിയാണെന്നാണ് മറ്റൊരു ആരോപണം. യുഡിഎഫ് ഭരണകാലത്ത് കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാനായിരുന്നു ചന്ദ്രശേഖരന്‍. പക്ഷെ 2016ല്‍ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമായി. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിട്ടും ചന്ദ്രശേഖരന് സീറ്റ് വാങ്ങിനല്‍കാന്‍ അദ്ദേഹം വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ലെന്നാണ് മുന്നണിയില്‍ ഉയര്‍ന്ന ആക്ഷേപം. എന്നാല്‍ ഇത്തവണ ഐഎന്‍ടിയുസിക്ക് 15 സീറ്റ് നല്‍കമെന്ന ആവശ്യം സംഘടന ഉന്നയിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സീറ്റെങ്കിലും സംഘടനാ നേതാക്കള്‍ ലക്ഷ്യം വയ്‌ക്കുന്നു.  

ജില്ലാ ഭാരവാഹികള്‍ക്കും മറ്റ് നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ കിട്ടുന്ന പരിഗണന പോലും സംസ്ഥാന പ്രസിഡന്റിന് ലഭിക്കാത്തതില്‍ ചന്ദ്രശേഖരനെ അനുകൂലിക്കുന്നവര്‍ക്ക് പരസ്യമായ പ്രതിഷേധമുണ്ട്. ചന്ദ്രശേഖരനായി സൈബര്‍വിഭാഗം പ്രചാരണം ആരംഭിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷിന് എതിര്‍പ്പ് ഉള്ളതായാണ് സൂചന. പേഴ്‌സണല്‍ സ്റ്റാഫുകൂടിയായ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരികുമാറിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാന്‍ കൊടിക്കുന്നിലിന് താല്പര്യമുള്ളതായി നേരത്തെ തന്നെ എംപി കെപിസിസിയെ ധരിപ്പിച്ചതാണ്.  

അന്തിമപട്ടിക വരുന്നതിന് മുന്‍പ് പ്രചാരണം ആരംഭിച്ചാല്‍ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് ആര്‍. ചന്ദ്രശേഖരന്റെ കണക്കുകൂട്ടല്‍. വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വേണ്ടത്ര തരത്തില്‍ സമരരംഗത്തിറങ്ങാന്‍ ഐഎന്‍ടിയുസി തയ്യാറാകാത്തതും സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാന്‍ പോലും മടിച്ചത് സിപിഎമ്മുമായുള്ള അവിശുദ്ധബന്ധം കാരണമാണെന്ന് എതിര്‍വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സര്‍ക്കാരിനെതിരെ സമരം നടത്തിയ ചന്ദ്രശേഖരന്‍ പിണറായി ഭരണത്തില്‍ അത്തരമൊരു ശ്രദ്ധേമായ സമരം നടത്തിയില്ലെന്നും ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.

Tags: electionപ്രചാരണംkottarakkaraR. Chandrasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.