Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നവകേരളത്തിനായി നരേന്ദ്ര മോദിക്കൊപ്പം

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28 ശതമാനത്തിലേറെ വോട്ടാണ് ബിജെപി നേടിയത്. ഇതനുസരിച്ച് 30,000ലേറെ വോട്ടുകള്‍ നേടിയ 36 നിയമസഭാ മണ്ഡലങ്ങളുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ വോട്ടുകള്‍ മറിക്കുമ്പോഴും അതിനെ മറികടന്നും മുന്നേറാന്‍ ബിജെപിക്ക് കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയത്തിനുള്ള അംഗീകാരമാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 9, 2021, 05:00 am IST
in Editorial

കേരളം നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഏതൊക്കെ പാര്‍ട്ടികള്‍ ആര്‍ക്കൊപ്പമെന്ന ചിത്രം വ്യക്തമാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ, സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എന്നിങ്ങനെ മൂന്നുമുന്നണികളെ കേന്ദ്രീകരിച്ചാണ് മത്സരം. അധികാര ത്തുടര്‍ച്ചയ്‌ക്കുവേണ്ടിയാണ് എല്‍ഡിഎഫ് മത്സരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ് എന്നൊരു മുദ്രാവാക്യം അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അധികാരത്തില്‍ തിരിച്ചെത്താമെന്ന് യുഡിഎഫും മോഹിക്കുന്നു. നാട് നന്നാകാന്‍ യുഡിഎഫ് എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യം. അര്‍ത്ഥശൂന്യവും ആത്മാര്‍ത്ഥതയില്ലാത്തതുമാണ് ഈ രണ്ട് മുദ്രാവാക്യങ്ങളും. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നിട്ടും ഒന്നും ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് എന്തിന് അധികാരത്തുടര്‍ച്ചയെന്ന ചിന്തയാണ് സാധാരണ ജനങ്ങളിലുള്ളത്. നാടു നന്നാവാന്‍ യുഡിഎഫ് എന്നത് വഞ്ചനാത്മകമായ ഒരു അവകാശവാദവുമാണ്. സംസ്ഥാനം ഭരിക്കാന്‍ നിരവധി തവണ അവസരം ലഭിച്ചിട്ടും നാടു നന്നാക്കണമെന്ന്  തോന്നാത്തവര്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപാടുണ്ടായിരിക്കുന്നതിനു പിന്നില്‍ അധികാരമോഹം മാത്രമാണുള്ളത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന രീതി  നിലനിന്നതിനാല്‍ സംസ്ഥാനത്ത് ജനക്ഷേമകരമായ ഭരണം നടത്തണമെന്ന ചിന്ത ഇടതു-വലതു മുന്നണികള്‍ക്കില്ലായിരുന്നു എന്നതാണ് സത്യം. ഊഴംവച്ച് അധികാരം കിട്ടുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റുകയാണെന്ന ഭയം ഇരുമുന്നണികളെയും ഇപ്പോള്‍ ഒന്നുപോലെ പിടികൂടിയിരിക്കുന്നു.

ഇവിടെയാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന എന്‍ഡിഎ മുദ്രാവാക്യം അനിവാര്യമായ രാഷ്‌ട്രീയ മാറ്റം പ്രതിഫലിക്കുന്ന ദര്‍പ്പണമായി മാറുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ കേവലമായ ഭരണമാറ്റം മാത്രമാണ് സംഭവിക്കുന്നത്. മന്ത്രിമാരുടെ മുഖങ്ങള്‍  മാറുമെങ്കിലും നയപരിപാടികളില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാവാറില്ല. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയ പ്രീണനവും വികസന മുരടിപ്പും സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരുകളുടെ മുഖമുദ്രയായി തുടരുന്നു. നയവും പരിപാടികളുമൊക്കെ വ്യത്യസ്തമാകുന്ന മൗലികമായ ഒരു ഭരണമാറ്റത്തെ ഇടതു-വലതു മുന്നണികള്‍                          പരസ്പര ധാരണയോടെ ചെറുക്കുന്നു. ബിജെപിക്കെതിരായ അവിശുദ്ധ സഖ്യമായി ഇത് മാറുകയും ചെയ്യുന്നു. കേരളത്തിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ള പലരും ഇതിനു മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുള്ള ഈ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ജനങ്ങളും ബോധവാന്മാരാണ്. ഇതിനു തെളിവാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയ്‌ക്ക് ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ മറ്റു പാര്‍ട്ടികളിലേക്കു പോകാതെ ബിജെപിയില്‍ ചേരുന്നത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ അധികാരം കയ്യാളാന്‍ കെല്‍പ്പുള്ള സഖ്യമായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഉയര്‍ന്നുവരുന്നു.

ബിജെപി കേരളത്തില്‍ ഇതുവരെ അധികാരത്തില്‍ വന്നിട്ടില്ല. അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞതല്ലാതെ അധികം എംഎല്‍എമാരെ ജയിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊരിക്കലും എന്‍ഡിഎയുടെ സാധ്യത പരിമിതപ്പെടുത്തുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28 ശതമാനത്തിലേറെ വോട്ടാണ് ബിജെപി നേടിയത്. ഇതനുസരിച്ച് 30,000ലേറെ വോട്ടുകള്‍ നേടിയ 36 നിയമസഭാ മണ്ഡലങ്ങളുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ വോട്ടുകള്‍ മറിക്കുമ്പോഴും അതിനെ മറികടന്നും മുന്നേറാന്‍ ബിജെപിക്ക് കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയത്തിനുള്ള അംഗീകാരമാണിത്. കേരളം ഭരിക്കുന്നത്  ബിജെപി വിരുദ്ധരാണെങ്കിലും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാഷ്‌ട്രീയമായ യാതൊരു വിവേചനവും കാണിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി പോലും കേരളത്തില്‍ നിന്ന് ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളോട് മോദി സര്‍ക്കാര്‍ മുഖം തിരിക്കുന്നില്ല. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഗെയില്‍ വാതകപൈപ്പ് ലൈന്‍, റിഫൈനറിയിലേതുള്‍പ്പെടെ കൊച്ചി മഹാനഗരത്തിലെ വികസന പദ്ധതികള്‍, ആലപ്പുഴ ബൈപ്പാസ്, ഊര്‍ജ പദ്ധതികള്‍ തുടങ്ങിയ ചില ഉദാഹരണങ്ങള്‍ മാത്രം. ഇന്ന് കേരളത്തിന്റെ വികസന നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ നരേന്ദ്ര മോദി എന്ന മറുപടിയാണ് നിഷ്പക്ഷമതികള്‍ നല്‍കുക. കാലങ്ങളായി കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത കേരള  രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ കാതലായ മാറ്റം സംഭവിക്കുകയാണ്. പുതിയ കേരളം മോദിക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന ഘടകവും ഇതായിരിക്കും.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.