Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം

ക്ഷേത്രമില്ലാതിരുന്ന പൂവന്‍തുരുത്തില്‍ ഈ അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഉയര്‍ന്നുവന്നതാണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പൂജ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ഇവിടെ അമ്മമാര്‍ തന്നെയാണ് ചെയ്യുന്നത്. എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്നതാണ് ഈ സംഘം. സാധാരണ വീട്ടമ്മമാര്‍ മുതല്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്‌മ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2021, 06:53 pm IST
in Kerala

കോട്ടയം: ഒരു ക്ഷേത്രം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വനിതാ കൂട്ടായ്‌മയുണ്ട് കോട്ടയത്ത്. പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘമാണ് ഈ കൂട്ടായ്‌മ. പൂവന്‍തുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം പരിപാലിക്കുന്നത് ഈ സംഘമാണ്.  

ക്ഷേത്രമില്ലാതിരുന്ന പൂവന്‍തുരുത്തില്‍ ഈ അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഉയര്‍ന്നുവന്നതാണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പൂജ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ഇവിടെ അമ്മമാര്‍ തന്നെയാണ് ചെയ്യുന്നത്. എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്നതാണ് ഈ സംഘം. സാധാരണ വീട്ടമ്മമാര്‍ മുതല്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്‌മ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.  

മറ്റ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലുള്ള എല്ലാ ആരാധനകളും വഴിപാടുകളും ഇവിടെയുണ്ട്. പൗര്‍ണമി നാളില്‍ ഭജന, മലയാള മാസം ഒന്നിന് അഖണ്ഡനാമപജം, ഭാഗവതം, നാരായണീയം, രാമായണം, ഭഗവദ്ഗീത പാരായണം, അന്നദാനം, പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭാഗവത സപ്താഹയജ്ഞം, ശ്രീകൃഷ്ണപൗര്‍ണമി സംഗീതോത്സവം, വിവിധ കലാപരിപാടികള്‍, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പുരാണ പഠനക്ലാസുകള്‍ എന്നിവയും ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നു.  

ക്ഷേത്രത്തിന്റെ ചരിത്രമിങ്ങനെ, സ്വാമി ആതുരദാസിന്റെ നിര്‍ദ്ദേശപ്രകാരം വനവാതുക്കര ഭക്തന്‍ സ്വാമികള്‍ ആചാര്യനായി രൂപീകരിക്കപ്പെട്ട വനിതകളുടെ ആദ്ധ്യാത്മിക സംഘടനയാണ് അഖില കേരള പൗര്‍ണമി സംഘം. ഇതിന്റെ ശാഖയായി നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടതാണ് ജ്യോതി പൗര്‍ണമിസംഘം. ആദ്യ കാലത്ത് പൗര്‍ണമി ദിവസങ്ങളില്‍ അംഗങ്ങള്‍ വീടുകളില്‍ ഒത്തുചേരുകയും ശ്രീകൃഷ്ണനാമജപം നടത്തുകയുമായിരുന്നു രീതി.  

ഒത്തുചേരല്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കണമെന്ന ആശയം രൂപപ്പെട്ടതിനെ തുടര്‍ന്ന് കൃഷ്ണഭക്തനായ കുന്നംപുറത്ത് രമണന്‍ നായര്‍ ദാനമായി നല്‍കിയ അഞ്ചു സെന്റ് സ്ഥലത്ത് ഭജനമണ്ഡപം പണിയുകയും കളിമണ്ണില്‍ തീര്‍ത്ത ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. 1980 ലായിരുന്നു ഇത്. പിന്നീട് ഇവിടം കേന്ദ്രീകരിച്ചായി പ്രവര്‍ത്തനം. ജ്യോതി പൗര്‍ണമി സംഘത്തിന്റെ ആസ്ഥാനമായും ഇവിടം മാറി. 1991ല്‍ ദേവഹിതം അനുസരിച്ച് കൃഷ്ണശിലയില്‍ തീര്‍ത്ത ബാലഗോപാലവിഗ്രഹം പ്രതിഷ്ഠിച്ചു.  

2004ല്‍ നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്‌നത്തെത്തുടര്‍ന്ന് പുതിയ ശ്രീകോവില്‍ നിര്‍മ്മിച്ച് ബാലഗോപാലവിഗ്രഹം മാറ്റി നവനീതകൃഷ്ണന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഉപദേവതകളായി ഭദ്രകാളി, ഭുവനേശ്വരി, നാഗങ്ങളെയും പ്രതിഷ്ഠിച്ചു. ചുറ്റമ്പലം, ഓഫീസ്, സപ്താഹ മണ്ഡപം , അഗ്രശാല, കലാമണ്ഡപം, പന്തല്‍, എന്നിവയും നിര്‍മ്മിച്ചു. ഇ.എന്‍. രത്‌നമ്മ രക്ഷാധികാരിയും പ്രസന്നകുമാരി പ്രസിഡന്റും ആര്‍. ജയശ്രീ സെക്രട്ടറിയും മിനി മോഹന്‍ ട്രഷററുമായ കമ്മറ്റിയാണ് ഇപ്പോള്‍ സംഘത്തെ നയിക്കുന്നത്. ഇളങ്ങള്ളൂര്‍ മനയ്‌ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി. ആദ്ധ്യാത്മിക രംഗത്ത് വനിതകളുടെ ഒരു മുന്നേറ്റത്തിന്റെ ഉദാഹരണമായി മാറുകയാണ് ഈ ക്ഷേത്രവും ക്ഷേത്രകമ്മറ്റിയും.  

Tags: ക്ഷേത്രംkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.