Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നരഭാരതി’യുടെ സങ്കീര്‍ത്തനം

സാരഥികളുടെ സന്ദേശം 61

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Mar 6, 2021, 05:46 pm IST
in Samskriti

‘ഇതില്‍ ഞാനങ്ങുമിങ്ങും അഴിയാക്കുരുക്കുകള്‍ ഒരുക്കിയിട്ടുണ്ട്. എളുപ്പത്തിലിത് വായിച്ചു കളയാമെന്ന് ആരും ഗ്രഹിക്കരുത്. ഗുരുവിന്റെ കാല്‍ക്കല്‍ ശ്രദ്ധയോടെയിരുന്ന് പഠിച്ച് വ്യുല്‍പത്തി നേടിയ സമര്‍ഥനായ സഹൃദയന്‍ ഈ കാവ്യത്തില്‍ മുങ്ങിക്കുളിച്ച് രസിക്കട്ടെ.’ സ്വകാവ്യമായ ‘നൈഷധീയ ചരിത’ത്തെ ഗ്രസിച്ചിരിക്കുന്ന ദുര്‍ഗ്രഹതയെപ്പറ്റി കവി ശ്രീഹര്‍ഷന്‍ കാവ്യാന്ത്യത്തില്‍ ഇങ്ങനെ മനസ്സ് തുറക്കുന്നു.  

അറിവനുഭൂതിയുടെ നിറവിലും ശാസ്ത്ര നിര്‍ദ്ധാരണ നിറത്തിലും തേജോമയമാകുന്ന നൈഷധമഹാകാവ്യം രചിച്ച ശ്രീഹര്‍ഷന്‍ ഹീരന്റെയും മാമല്ലദേവിയുടെയും പുത്രനായി പിറന്ന കന്യാകുബ്ജത്തിലെ രാജാവായ വിജയചന്ദ്രന്റെ കൊട്ടാരത്തിലെ ആസ്ഥാനകവിയായിരുന്നു പിതാവ്. പൈതൃകസാഹിത്യവും ശാസ്ത്രജ്ഞാന മേഖലകളും തുറന്നു വെച്ച ദീ

പ്തമായ വഴികളില്‍ ശ്രീഹര്‍ഷന്‍ സഹര്‍ഷം സഞ്ചരിക്കാന്‍ തുടങ്ങി. ഒടുങ്ങാത്ത ജിജ്ഞാസയും പഠനമനനവുമായി ആ കവിത്വസിദ്ധിയും ദര്‍ശന സാധനയും മഹിത വിദ്യയായി രൂപപ്പെട്ടു. അച്ഛന്റെ കാവ്യമാര്‍ഗത്തില്‍ ചരിച്ച മകന്‍ ആത്മപ്രതിഭയും ജ്ഞാനസംസ്‌കൃതിയുമായി ആ കൊട്ടാരത്തിലെത്തി. രാജാവിന്റെ ഇംഗിതമനുസരിച്ച് ‘നൈഷധീയ ചരിത’മെന്ന മഹാകാവ്യം രചിക്കുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ സര്‍ഗസ്പന്ദനമാണീ അക്ഷരസാക്ഷ്യം.  

മഹാഭാരതത്തിലെ നളദമയന്തി കഥയാണ് കൃതിയുടെ ഇതിവൃത്തം.’നൈഷധം’ എന്ന ചുരുക്കപ്പേരിലാണ് മഹാകാവ്യം പ്രശസ്തമായത്. വീണ്ടെടുത്ത 22 സര്‍ഗങ്ങളില്‍ നളദമയന്തീ സ്വയംവരം വരെയുള്ള കഥാഭാഗം മാത്രമാണുള്ളത്. കഥാഗതിയിലും സാക്ഷാത്ക്കാരത്തിലും കവിയുടെ മൗലികമായ രൂപശില്‍പ്പവിധാനവും കാവ്യ സങ്കല്‍പ്പന വൈചിത്ര്യവും ദര്‍ശിക്കാനാവും. ഭാഷാ സംസ്‌കൃതിയുടെയും ശാസ്ത്രനിര്‍ധാരണത്തിന്റെയും ഉയര്‍ന്ന മാനങ്ങളില്‍ രചന സാധിച്ച മാഘം പണ്ഡിതന്മാരായ സഹൃദയര്‍ക്ക് മാത്രമേ സംവേദ്യമാകൂ. നൈഷധകാവ്യം വിദ്വാന്മാര്‍ക്കുള്ള മരുന്നാണെന്ന അര്‍ഥത്തില്‍ ‘നൈഷധം വിദ്വദൗഷധം’ എന്ന പെരുമ നേടിയിട്ടുണ്ട്. നൈഷധം വ്യാഖ്യാനിക്കലായിരുന്നു ഒരു കാലം പാണ്ഡിത്യ ലക്ഷണമായി കരുതിയത്. മല്ലീനാഥന്റെയും നാരായണന്റെയും വ്യാഖ്യാനത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.  

മാഘന്റെ പ്രസിദ്ധമായ മറ്റൊരു രചന ‘ഖണ്ഡന ഖണ്ഡഖാദ്യം’ എന്ന ശാസ്ത്ര ഗ്രന്ഥമാണ്. മറുവാദം കൊണ്ടുള്ള ഒരുതരം നിരസനമാണ് കൃതിയുടെ രീതിശാസ്ത്രം. വെറും വിതണ്ഡവാദമാണ് യുക്തിയുടെ പേരില്‍ കൃതി ചര്‍ച്ച ചെയ്യുന്നതെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ എല്ലാ അറിവുകളെയും പ്രമാണങ്ങളെയും കല്‍പ്പനകളെയും അസ്ഥിരമെന്നും മായികമെന്നും സമര്‍ഥിക്കാനാണ് ശ്രീഹര്‍ഷന്റെ ശ്രമം. ഈ ദര്‍ശന ചിന്തയുടെ അകക്കാമ്പില്‍ അദൈ്വത വേദാന്ത രംഗത്ത് ഈ ഗ്രന്ഥം സ്ഥാനം നേടുകയായിരുന്നു.  

ശ്രീരാമോദന്തത്തില്‍ തുടങ്ങി ശ്രീഹര്‍ഷന്റെ നൈഷധീയ ചരിതത്തിലാണ് സാമ്പ്രദായിക രീതിയിലുള്ള നമ്മുടെ സംസ്‌കൃത കാവ്യപഠനം പൂര്‍ണമാകുന്നത്. പൈതൃക കാവ്യ ചരിത്രത്തിന്റെ  ഹൈമവത ഭൂവില്‍ പഞ്ചമഹാകാവ്യത്തിലൊന്നായി നൈഷധം വിളികൊള്ളുന്നു. സ്വര്‍ണത്തിന് സുഗന്ധമെന്ന പോലെ മഹാകവിയുടെ അപൂര്‍വമായ കവനപ്രതിഭയില്‍ ജ്ഞാനപ്രകാശം കൂടി സൂര്യ ശോഭയണിയിക്കുന്നു. പൂര്‍വസൂരികളുടെ ജ്ഞാനവിജ്ഞാന മാര്‍ഗത്തെ വാദിച്ചു ജയിക്കാന്‍ ശ്രമിച്ച ശ്രീഹര്‍ഷന്‍ ശാസ്ത്രവീഥിക്കും അദൈ്വതസരണിക്കും നല്‍കിയ അറിവനുഭൂതികള്‍ എന്നും ഭാരതീയ പ്രജ്ഞയുടെ നിഴലറ്റ വെളിച്ചമാണ്. ‘നരഭാരതി’യെന്ന ബിരുദ നാമം നേടി ശ്രീഹര്‍ഷന്‍ പ്രശസ്തിയില്‍ ചരിച്ചു. കൊട്ടാരം വിട്ട് ഗംഗാ നദിക്കരയില്‍ തപസ്സിരുന്ന ശ്രീഹര്‍ഷന്റെ ചിത്രം കവിയുടെ മുനി സങ്കല്‍പ്പത്തില്‍ രചിക്കുന്നു. ഹര്‍ഷ പുളകിതമായ സംസ്‌കാര ഭാരതിയുടെ സങ്കീര്‍ത്തനമാണ് ശ്രീഹര്‍ഷന്‍ മുഴക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.